play-sharp-fill
ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ടിക്ക് ടോക്കിൽ കണ്ട കാമുകനൊപ്പം മുങ്ങി: വിവാഹം കഴിച്ചതാണെന്നറിഞ്ഞതോടെ കാര്യം കഴിഞ്ഞ ശേഷം കാമുകനും മുങ്ങി; വഴിയാഥാരമായ യുവതി നൽകിയ പരാതിയിൽ ടിക്ക് ടോക്കുകാരനായ കാമുകൻ അകത്ത്

ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ടിക്ക് ടോക്കിൽ കണ്ട കാമുകനൊപ്പം മുങ്ങി: വിവാഹം കഴിച്ചതാണെന്നറിഞ്ഞതോടെ കാര്യം കഴിഞ്ഞ ശേഷം കാമുകനും മുങ്ങി; വഴിയാഥാരമായ യുവതി നൽകിയ പരാതിയിൽ ടിക്ക് ടോക്കുകാരനായ കാമുകൻ അകത്ത്

ക്രൈം ഡെസ്‌ക്

കോഴിക്കോട്: ടിക്ക് ടോക്കിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി പരമാവധി സ്ത്രീ സൗഹൃദങ്ങൾ ഉണ്ടാക്കിയിരുന്ന യുവാവ് ഒടുവിൽ പെട്ടു. ഭർത്താവും കുട്ടിളുമുണ്ടായിരുന്ന യുവതി ടിക്ക് ടോക്ക് ഭ്രമത്തിൽപ്പെട്ട് കൂടെ ഇറങ്ങി വന്നതോടെയാണ് യുവാവിന് അടി തെറ്റിയത്. പാലക്കാട്ടുകാരിയായ യുവതിയെ കാര്യം കഴിഞ്ഞ ശേഷം ഉപേക്ഷിക്കാൻ ശ്രമിച്ചതോടെ യുവതി നൽകിയ പരാതിയിൽ ടിക്ക് ടോക്ക് പ്രേമിയായ യുവാവ് അകത്തുമായി. ടിക്ക് ടോക്ക് കണ്ട് ഭ്രമിച്ച് ഇറങ്ങി വന്ന യുവതിയെ ഉപേക്ഷിക്കാനുള്ള ശ്രമമാണ് കറളിക്കാടൻ മുഹമ്മദ് ആസിഫിനെ (27) അകത്താക്കിയത്. പല സ്ഥലങ്ങളിൽ കൊണ്ടു നടന്ന് പീഡിപ്പിച്ച ശേഷം വിവാഹം കഴിക്കാൻ തയ്യാറാകാതെ വഞ്ചിക്കുകയാണ് ആസിഫിന്റെ ഉദ്ദേശ്യമെന്നു മനസിലായതോടെയാണ് ഇരുപത്തിനാലുകാരിയായ യുവതി പരാതി നൽകിയത്. ഭർത്താവിനെയും രണ്ടു കുട്ടികളെയും ഒഴിവാക്കിയാണ് യുവതി മുഹമ്മദ് ആസിഫുമായി ജീവിക്കാൻ ഒരുങ്ങിപ്പുറപ്പെട്ടത്. പക്ഷെ ബന്ധത്തിനു അപ്പുറം യുവതിയുമൊത്ത് ജീവിക്കാനോ വിവാഹം കഴിക്കാനോ മുഹമ്മദ് ആസിഫ് തയ്യാറാകാത്തതാണ് ഇയാൾക്ക് വിനയായത്. തന്നെ ഉപയോഗിച്ച ശേഷം വലിച്ചെറിയാനാണ് ആസിഫിന്റെ ഉദ്ദേശ്യം എന്ന് മനസിലാക്കിയാണ് യുവതി യുവാവിനെതിരെ ലൈംഗിക പീഡന പരാതിയുമായി മഞ്ചേരി പൊലീസ് സ്റ്റേഷനിൽ എത്തിയത്.


ഈ വിവാഹത്തിനായി ഗൾഫിലുള്ള ഭർത്താവിൽ നിന്നും വിവാഹ മോചനവും നേടിയിരുന്നു. പാലക്കാട് ഒറ്റപ്പാലം പത്തിരിയാൽ സ്വദേശിനിയായ ഈ യുവതിക്ക് ഭർത്താവും എട്ട്, അഞ്ച് വയസ്സ് പ്രായമുള്ള രണ്ട് മക്കളുമുണ്ട്. പക്ഷെ വിവാഹമോചനം നടത്തുകയും കാമുകൻ ഒഴിവാകുകയും ചെയ്തതോടെയാണ് യുവതി പരാതിയുമായി രംഗത്തുവന്നത്. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ആസിഫ് അകത്തായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹം കഴിക്കാൻ ആസിഫ് തയ്യാറല്ലെന്ന് മഞ്ചേരി പൊലീസിൽ വ്യക്തമാക്കിയതോടെയാണ് പൊലീസ് ഇയാൾക്കെതിരെ ലൈംഗിക പീഡന പരാതിയിൽ കേസ് ചാർജ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തത്. ഒരു വർഷമായി യുവതിയുമായി പുലർത്തിയ അടുപ്പവും ശാരീരിക ബന്ധവുമാണ് ആസിഫിനെ ജയിലിലേക്ക് എത്തിച്ചത്. മഞ്ചേരിയിൽ ഫാൻസി സെന്റർ കടയിൽ ജീവനക്കാരനാണ് മുഹമ്മദ് ആസിഫ്. മഞ്ചേരി സ്വദേശിയുമാണ് യുവാവ്. ടിക് ടോക് ഹരമായി തോന്നിയപ്പോഴാണ് ടിക് ടോകിൽ മുഴുകുന്നത്. ഇങ്ങിനെയാണ് പാലക്കാടുകാരിയായ യുവതിയുമായി അടുപ്പമുണ്ടാകുന്നത്. വൈകാതെ ഇത് ശാരീരിക ബന്ധത്തിലേക്കും വഴിമാറി.

ഇതോടെയാണ് യുവതിക്ക് യുവാവിനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം വരുന്നത്. ഇതോടെ യുവതി വിവാഹം കഴിക്കാൻ ആസിഫിനോടു ആവശ്യപ്പെടുകയായിരുന്നു. ഗൾഫിലുള്ള ഭർത്താവിനെയും രണ്ടു മക്കളെയും ഒഴിവാക്കിയാണ് യുവതി അസിഫിനോപ്പം ജീവിക്കണമെന്ന ആഗ്രഹവുമായി ആസിഫിന് അടുക്കലേക്ക് എത്തുന്നത്. പക്ഷെ വിവാഹം കഴിക്കാൻ ഒരു കാരണവശാലും ആസിഫ് തയ്യാറല്ലായിരുന്നു. ഇതോടെ യുവതി ഇടഞ്ഞു. തന്നെ വിവാഹം കഴിക്കണമെന്ന് തന്നെ യുവതി ശഠിച്ചു. പക്ഷെ ആസിഫ് വഴങ്ങിയില്ല.

ഇതോടെ യുവതിയുടെ പരാതിയിൽ പൊലീസ് കേസ് ചാർജ് ചെയ്യുകയും പ്രതിയെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. യുവാവിനെ ജയിലിൽ അടച്ചതോടെ യുവതി പാലക്കാട്ടേയ്ക്ക് മടങ്ങുകയും ചെയ്തു.

ടിക് ടോക് വഴി ആസിഫ് തന്നെ വശീകരിക്കുകയും ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. വിവാഹം കഴിക്കാമെന്നാണ് ആസിഫ് പറഞ്ഞത്. അത് പ്രകാരമാണ് ആസിഫുമായി ശാരീരിക ബന്ധത്തിനു തയ്യാറായത്. പക്ഷെ വിവാഹം കഴിക്കാൻ അസിഫ് തയ്യാറായില്ല. ഇതോടെയാണ് വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന പരാതി യുവതി നൽകിയത്. അത് പ്രകാരമാണ് പൊലീസ് കേസ് ചാർജ് ചെയ്യുകയും പ്രതിയെ റിമാൻഡ് ചെയ്യുകയും ചെയ്തത്.

യുവാവും യുവതിയും ഒരേ സമുദായക്കാരാണ്. ഇവർക്ക് തമ്മിൽ അടുപ്പവും ശാരീരിക ബന്ധവുമുണ്ട്. യുവതിക്ക് ഭർത്താവും രണ്ടു കുട്ടികളും ഉണ്ടെന്നു ആസിഫിന് അറിയാം. പക്ഷെ ശാരീരിക ബന്ധത്തിനു അപ്പുറം ആസിഫ് യുവതിയെ വിവാഹം കഴിക്കാൻ തയ്യാറായില്ല. ഇതോടെയാണ് യുവതി ഇടഞ്ഞത്. തനിക്ക് യുവതിയെ വേണ്ടാ എന്നാണ് ആസിഫ് സ്റ്റേഷനിൽ പറഞ്ഞത്. ഒരു വർഷമായി ഇവർ തമ്മിലുള്ള അടുപ്പം തുടരുകയായിരുന്നു.