മീഷോ വീണ്ടും നികുതി കുരുക്കില്‍; 1,500 കോടി നികുതി അടയ്ക്കണം; ആദായ വകുപ്പ് നോട്ടീസ് നല്‍കി

Spread the love

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ മീഷോയ്ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 2023-24 സാമ്പത്തിക വര്‍ഷത്തെ നികുതി ഇനത്തില്‍ 1,500 കോടി രൂപ അടയ്ക്കണമെന്നാണ് ആദായ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 143 (3), 156 പ്രകാരമാണ് നോട്ടീസ്.

video
play-sharp-fill

എന്നാല്‍ ഉത്തരവിനെതിരെ ശക്തമായ നിയമപോരാട്ടം നടത്തുമെന്ന് കമ്പനി അറിയിച്ചു. ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലുകളോട് വിയോജിക്കുന്നുവെന്നും തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

രണ്ടാം തവണയാണ് മീഷോ നികുതി കുരുക്കില്‍പ്പെടുന്നത്. 2022-23 വര്‍ഷത്തിലും സമാനമായ നികുതി പ്രശ്‌നം ഉയര്‍ന്നതായി മീഷോ അറിയിച്ചു. നിലവില്‍ ആ കേസ് കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. അന്നത്തെ നോട്ടീസിന്റെ നടപടിക്രമങ്ങള്‍ കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമ്പനിയുടെ സാമ്പത്തിക നില കൂടുതല്‍ മെച്ചപ്പെട്ട് വരുന്ന അവസരത്തിലാണ് നികുതി നോട്ടീസ് വരുന്നതെന്നാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ വരുമാനത്തെ അപേക്ഷിച്ച് 32% വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്.

ഡിസംബര്‍ പാദത്തിലെ കണക്കുകള്‍ പ്രകാരം 37.4 കോടിയായിരുന്നു മുന്‍വര്‍ഷത്തെ കമ്പനിയുടെ അറ്റനഷ്ടം. ഈ വര്‍ഷം അത് 491 കോടിയായി വര്‍ധിച്ചു. ഓര്‍ഡറുകളുടെ എണ്ണത്തില്‍ 36 ശതമാനവും ഗുണഭോക്താക്കളുടെ എണ്ണത്തില്‍ 34 ശതമാനവും വര്‍ധനവുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.