എൻ.കെ.പ്രേമചന്ദ്രൻ എംപിക്ക് തിരിച്ചടി:പ്രേമചന്ദ്രന്റെ മകൻ കാർത്തിക് പ്രേമചന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്ന നീക്കത്തിന് മണ്ഡലം കമ്മിറ്റിയിലാണ് തിരിച്ചടി നേരിട്ടത്:30 പേർ പങ്കെടുത്ത വോട്ടെടുപ്പില്‍ മണ്ഡലം സെക്രട്ടറി എൻ. നൗഷാദിനാണ് കൂടുതല്‍ പിന്തുണ ലഭിച്ചത്.

Spread the love

കൊല്ലം: ആർ.എസ്.പിയിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി ഇരവിപുരം മണ്ഡലം കമ്മിറ്റിയില്‍ കടുത്ത ഭിന്നത. കൊല്ലം എം.പി എൻ.കെ.
പ്രേമചന്ദ്രന്റെ മകൻ കാർത്തിക് പ്രേമചന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്ന നീക്കത്തിന് മണ്ഡലം കമ്മിറ്റിയില്‍ തിരിച്ചടി നേരിട്ടു.

video
play-sharp-fill

30 പേർ പങ്കെടുത്ത വോട്ടെടുപ്പില്‍ മണ്ഡലം സെക്രട്ടറി എൻ. നൗഷാദിനാണ് കൂടുതല്‍ പിന്തുണ ലഭിച്ചത്. നൗഷാദിന് 8 വോട്ടുകള്‍ ലഭിച്ചപ്പോള്‍, കാർത്തിക് പ്രേമചന്ദ്രനും എം.എസ്. ഗോപകുമാറിനും 7 വോട്ടുകള്‍ വീതമാണ് ലഭിച്ചത്. സജി ഡി. ആനന്ദിന് നാലും ടി.സി. വിജയന് രണ്ടും വോട്ടുകളും ലഭിച്ചു.

മകന് സീറ്റ് നല്‍കണമെന്ന നിലപാടില്‍ എൻ.കെ. പ്രേമചന്ദ്രൻ ഉറച്ചുനില്‍ക്കുമ്പോഴും, ഷിബു ബേബി ജോണും സംസ്ഥാന സെക്രട്ടറി എ.എ. അസീസും ഈ നീക്കത്തെ ശക്തമായി എതിർക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ കാർത്തിക് പ്രേമചന്ദ്രന് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പരസ്യമായി രംഗത്തെത്തിയത് മുന്നണിക്കുള്ളില്‍ പുതിയ ചർച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്. എ.എ. അസീസ് പങ്കെടുത്ത യോഗത്തില്‍ ഉയർന്നുവന്ന ഈ ഭിന്നത വരുംദിവസങ്ങളില്‍ പാർട്ടി നേതൃത്വത്തിന് വലിയ തലവേദനയാകും