
ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ സ്മാർട്ട് ക്രിയേഷൻ സിഇഒ ആയ പങ്കജ് ഭണ്ഡാരിക്ക് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. പങ്കജ് ഭണ്ഡാരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബദറുദിന്റെ ബെഞ്ച് ആണ് വിധി പറഞ്ഞത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും എഫ്‌ഐആർ റദ്ദാക്കണമെന്നായിരുന്നു സ്മാർട്ട് ക്രിയേഷൻ സിoയുടെ ആവശ്യം. എന്നാൽ മൂന്നാഴ്ചയോളം നടന്ന വാദത്തിനൊടുവില്‍ ജാമ്യ അപേക്ഷ തള്ളിയിതിക്കുകയാണ്.
അതേസമയം അന്വേഷണം നിർണ്ണായക ഘട്ടത്തില്‍ ഇരിക്കുന്ന സമയത്ത് പ്രതിക്ക് ജാമ്യം നല്‍കുകയാണെങ്കില്‍ അത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് എസ്‌ഐടിയും പ്രോസിക്യൂഷനും കോടതിയില്‍ വാദിച്ചതിനെ തുടർന്നാണ് നടപടി. ഇത് അംഗീകരിച്ചുകൊണ്ടാണ് ജാമ്യാപേക്ഷ തള്ളിയത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി 6 തവണ അറസ്റ്റിന് മുമ്പ് ചോദ്യം ചെയ്യുന്നതിനു വേണ്ടി ഹാജർ ആയിട്ടുണ്ടെന്നും പങ്കജ് ഭണ്ഡാരിയുടെ ഹർജിയില്‍ പറയുന്നു.
കൂടാതെ ശബരിമല സ്വർണ്ണം മോഷണം കേസില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വേണ്ടി സന്നിധാനത്ത് നിന്നുള്ള സാമ്പിള്‍ ശേഖരിക്കല്‍ ഇന്ന് രണ്ടാം ദിവസത്തിലും പുരോഗമിക്കുകയാണ്. എസ് ഐ ടി തലവനായ എസ് പി ശശിധരന്റെ നേതൃത്വത്തിലാണ് സാമ്പിള്‍ ശേഖരണം നടക്കുന്നത്.. എസ് ഐടി ലീഗല്‍ മെട്രോളജിയുടെ ഗോള്‍ഡ് അസ്സെൻസ്മെന്റ് വിഭാഗവും ഉണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞദിവസം വൈകിട്ട് 5 മണിയോടെയാണ് എസ്‌ഐടിയുടെ പരിശോധന സന്നിധാനത്തില്‍ ആരംഭിച്ചത്. പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടുകൂടിയാണ് പരിശോധന പുരോഗമിക്കുന്നത്. കുംഭമാസ പൂജകള്‍ക്ക് വേണ്ടി ശബരിമല അഞ്ചുമണിക്ക് തുറന്നതോടെ അന്വേഷണസംഘവും പരിശോധനക്കു വേണ്ടി എത്തിച്ചേർന്നത്.



