വീട്ടുകാര്‍ ബംഗളൂരുവില്‍ നഴ്‌സിംഗ് കോഴ്‌സിന് ചേർത്തു;പഠനം മടുത്തു കൊച്ചിയിലെത്തി യുവാവുമായി ലിവിംഗ് ടുഗദര്‍; ഭക്ഷണം ഓണ്‍ലൈനില്‍;മൊത്തത്തിൽ അടിച്ചുപൊളി ലൈഫ്;ഒടുവിൽ എക്‌സൈസിന്റെ പിടിവീണു; ലോഡ്ജില്‍ നിന്ന് 880 ഗ്രാം കഞ്ചാവുമായി ചങ്ങനാശേരി സ്വദേശിയായ യുവാവും കൂട്ടുകാരിയും പിടിയിൽ

Spread the love

കൊച്ചി: ലോഡ്ജില്‍ നിന്ന് 880 ഗ്രാം കഞ്ചാവുമായി ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ യുവതിയെയും ചങ്ങനാശേരി സ്വദേശിയായ യുവാവിനെയും എക്‌സൈസ് പിടികൂടുന്നു. ഇരുവരും രണ്ട് മാസമായി താമസമാണെന്ന് ലോഡ്ജ് ജീവനക്കാര്‍ മൊഴി നല്‍കി. യുവതിക്ക് 23 വയസാണ് പ്രായം. യുവാവിന് കഷ്ടിച്ച് 21. ഇരുവരും ലിവിങ് ടുഗദറാണ്.

video
play-sharp-fill

യുവതിയെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയത് അമ്പരിപ്പിക്കുന്ന വിവരങ്ങള്‍. വീട്ടുകാര്‍ ബംഗളൂരുവില്‍ നഴ്‌സിംഗ് കോഴ്‌സിന് ചേര്‍ത്ത യുവതിയാണ് കൊച്ചിയില്‍ കാമുകനൊപ്പം കഞ്ചാവ് വിറ്റ് ജീവിക്കുന്നത്.

കൂലിപ്പണിക്കാരിയായ അമ്മ കഷ്ടപ്പെട്ട് സ്വരൂപിച്ച 87,000 രൂപയ്ക്കാണ് നഴ്‌സിംഗ് സീറ്റ് തരപ്പെടുത്തിയത്. ഇതിനിടെയാണ് മുന്‍പരിചയക്കാരനായ ചങ്ങനാശേരിക്കാരന്‍ യുവാവുമൊത്ത് കൊച്ചിയില്‍ അടിച്ചുപൊളിച്ചു ജീവിക്കാന്‍ തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘അതെന്റെ മോളല്ല, അവള്‍ ബംഗളുരുവിലാണ്’ലോഡ്ജ് മുറിയില്‍ വെച്ച് തന്നെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സി.ഐ യുവതിയുടെ അമ്മയെ ഫോണില്‍ വിളിച്ചു. മകളെ കഞ്ചാവുമായി കൊച്ചിയിലെ ലോഡ്ജില്‍ നിന്ന് കസ്റ്റഡിയിലെടുത്തെന്ന് അറിയിച്ചപ്പോള്‍ അത് തന്റെ മോളല്ലെന്നും അവള്‍ ബംഗളുരുവിലാണെന്നുമായിരുന്നു പാവം അമ്മയുടെ പ്രതികരണം.

ഫോണില്‍ മകളുടെ സംസാരം കേട്ടതോടെ അമ്മ കരച്ചില്‍ തുടങ്ങി. യുവാവിനെക്കുറിച്ച് മകള്‍ പറഞ്ഞിട്ടുണ്ടെന്നും ഉദ്യോഗസ്ഥനോട് അമ്മ സമ്മതിച്ചു.

ബാങ്ക് അക്കൗണ്ടില്‍ 3 ലക്ഷം, സ്വന്തം കാര്‍
എറണാകുളത്ത് ഓയില്‍ ആന്‍ഡ് ഗ്യാസ് കോഴ്‌സിന് പഠിക്കുന്ന യുവാവിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് അമ്പരപ്പ്. ഒരു വര്‍ഷത്തിനിടെ മൂന്നു ലക്ഷം രൂപയുടെ നിക്ഷേപം.

ലോഡ്ജ്വളപ്പില്‍ യുവാവിന്റെ നീല സെന്‍ കാര്‍. എല്ലാം കഞ്ചാവ് കൊണ്ടുവന്നത്. അച്ഛന്‍ ഓട്ടോഡ്രൈവറും അമ്മ കൂലിപ്പണിക്കാരിയുമാണ്. വീട്ടുകാരെ വിളിച്ചപ്പോള്‍ അവര്‍ക്ക് നിസംഗത. എന്നേ എഴുതിത്തള്ളിയ കേസ്‌കെട്ട് എന്ന ഭാവം. ഇടത്തരം ലോഡ്ജിലാണെങ്കിലും ജീവിതം അടിപൊളിയാണ്.

ഭക്ഷണം ഓണ്‍ലൈനില്‍ വരുത്തും. ഇരുവര്‍ക്കും പുത്തന്‍ വസ്ത്രങ്ങള്‍. കാറിലാണ് ഊരുചുറ്റല്‍.
കഞ്ചാവിന്റെ വഴിഅസാമിലെ ഏജന്റു വഴിയാണ് കഞ്ചാവ് വാങ്ങുന്നത്.

പുല്ലേപ്പടി പാലത്തിന് സമീപം വച്ച് അസാം സ്വദേശി ഏര്‍പ്പാടാക്കിയ അന്യസംസ്ഥാനക്കാരന് പണം നല്‍കണം. മറ്റൊരാള്‍ കഞ്ചാവ് കൈമാറും. പിടിക്കപ്പെട്ടാല്‍ സ്റ്റേഷന്‍ ജാമ്യം കിട്ടാന്‍ ഒരു കിലോയ്ക്ക് താഴേ കഞ്ചാവ് മാത്രമേ വാങ്ങാറുള്ളൂ. എല്ലാം നിയന്ത്രിക്കുന്ന അസാംകാരനെ പൊക്കാന്‍ എക്‌സൈസ് ശ്രമം തുടങ്ങി.