
ഡല്‍ഹി :മഹിപാല്‍പുരിയില്‍ വീണ്ടും സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുകള്‍. റാഡിസൻ ഹോട്ടലിനു സമീപമാണ് സ്ഫോടന ശബ്ദം കേട്ടത്.
ഫയർ എൻജിനുകള്‍ സ്ഥലത്തെത്തിയതായി വാർത്താ ഏജൻസികള്‍ റിപ്പോർട്ടു ചെയ്തു. ഇന്ന് രാവിലെ 9.18നാണ് മഹിപാല്‍പുരിയില്‍ വീണ്ടും സ്ഫോടന ശബ്ദം കേട്ടതായി ജനങ്ങള്‍ ഫയർഫോഴ്‌സിനെ അറിയിച്ചത്.
ഉടൻ തന്നെ ഡല്‍ഹി പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. അതേസമയം, ചെങ്കോട്ടയ്ക്ക് പുറമെ നാല് നഗരങ്ങളില്‍ സ്ഫോടനം നടത്താൻ ഭീകരർ ലക്ഷ്യമിട്ടിരുന്നതായി അന്വേഷണ ഏജൻസികള്‍ പറയുന്നു. ഇവർ 8 പേരാണ് സംഘത്തിലുണ്ടായിരുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍.
രണ്ട് സംഘങ്ങളായി തിരിഞ്ഞ് നാല് നഗരങ്ങളിലേക്ക് പോയി സ്ഫോടനം നടത്താനായിരുന്നു പദ്ധതിയെന്ന് എഎൻഐ വാർത്താ ഏജൻസിയുടെ റിപ്പോർട്ടില്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെങ്കോട്ടയ്ക്കു മുന്നില്‍ സ്ഫോടനം നടത്തിയ ഡോ. ഉമർ നബിയാണ് സംഘത്തിലെ പ്രധാനിയെന്നാണ് നിലവിലെ വിലയിരുത്തല്‍. പുല്‍വാമ സ്വദേശി ഡോ. മുസമില്‍ അഹമ്മദ് ഗനായി, കുല്‍ഗാം സ്വദേശി ഡോ. അദീല്‍, ലക്നൗ സ്വദേശിനി ഡോ. ഷഹീൻ എന്നിവരെ സ്ഫോടനത്തിനു മുൻപ് ജമ്മു കശ്മീർ പൊലീസ് അറസ്റ്റു ചെയ്തിരുന്നു




