
തൃശൂർ: പണമിടപാടുകളുടെ കാര്യത്തില്‍ എടിഎമ്മുകള്‍ ഒരു ഗെയിം ചെയ്ഞ്ചർ ആയിരുന്നു. ഒരു കാലത്ത് ബാങ്കുകളില്‍ മണിക്കൂറുകളോളം ക്യൂ നിന്ന് പണം സ്വീകരിച്ചിരുന്നവർ എ ടി എമ്മുകള്‍ വന്നതോടെ വളരെ എളുപ്പത്തില്‍ യാതൊരു പ്രയാസവുമില്ലാതെ പണമിടപാടുകള്‍ നടത്തി തുടങ്ങി.
സിഡിഎം വന്നതോടെ പണം നിക്ഷേപിക്കാനുള്ള സൗകര്യവും സാധ്യമായി.
എന്തായാലും ഇപ്പോള്‍ എ ടി എമ്മിലൂടെ സ്വർണം സ്വന്തമാക്കാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. ബോബി ചെമ്മണ്ണൂർ ഗ്രൂപ്പാണ് കേരളത്തില്‍ ആദ്യമായി സ്വർണ എ ടി എമ്മുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ തൃശൂർ കോർപറേറ്റ് ഓഫീസിലാണ് എ ടി എം സ്ഥാപിച്ചത്.
സ്വർണത്തിന്റേയും വെളളിയുടേയും നാണയങ്ങള്‍ എ ടി എമ്മില്‍ നിന്ന് ലഭിക്കും. ഹൈദരാബാദിലെ ഗോള്‍ഡ് സിക പ്രൈവറ്റ് ലിമിറ്റഡ് ആണ് എ ടി എം നിർമ്മിച്ചത്. എ ടി എമ്മില്‍ നിന്നും അര മില്ലിഗ്രാം മുതലുള്ള സ്വർണ നാണയങ്ങള്‍ ലഭിക്കും. 24 മണിക്കൂറും ആ എടിഎം പ്രവർത്തിക്കും. പണം നിക്ഷേപിച്ച് കഴിഞ്ഞാല്‍ എ ടി എമ്മില്‍ നിന്നും സ്വർണം ലഭിക്കും. സ്വർണം വാങ്ങാൻ പറ്റിയ സമയമാണിതെന്നും യാതൊരു ബുദ്ധിമുട്ടുകളും കൂടാതെ സ്വർണം വാങ്ങാനുള്ള അവസരമാണ് പുതിയ എ ടി എമ്മിലൂടെ സാധ്യമാകുന്നതെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.
ആദ്യമായി വന്നത് ഹൈദരാബാദില്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജ്യത്ത് ആദ്യമായി 2022 ലാണ് ഗോള്‍ഡ് എ ടി എം ആരംഭിച്ചത്. ഹൈദരാബാദിലെ ബീഗംപേട്ടില്‍ ഗോള്‍ഡ്സിക്ക പ്രൈവറ്റ് ലിമിറ്റഡ്, ഓപ്പണ്‍ക്യൂബ് ടെക്നോളജീസുമായി സഹകരിച്ചാണ് എ ടി എം തയ്യാറാക്കിയത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു ഫിൻടെക് സ്റ്റാർട്ടപ്പാണ് ഗോള്‍ഡ്സിക്ക. ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകള്‍, യു പി ഐ പേയ്‌മെന്റുകള്‍ എന്നിവ ഉപയോഗിച്ച് 0.5 ഗ്രാം മുതല്‍ 100 ഗ്രാം വരെയുള്ള 24 കാരറ്റ് സ്വർണ്ണ നാണയങ്ങള്‍ ഈ എ ടി എമ്മുകള്‍ വഴി ലഭ്യമാക്കി.
ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് അസോസിയേഷന്റെ (LBMA) തത്സമയ നിരക്കുകളുമായി ബന്ധിപ്പിച്ചാണ് വില നിശ്ചയിച്ചത്. എടിമ്മുകള്‍ക്കായി ശക്തമായ സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. സി സി ടി വി നിരീക്ഷണം, മോഷണ വിരുദ്ധ അലാറങ്ങള്‍, ബയോമെട്രിക് ആക്സസ് കണ്‍ട്രോളുകള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയത്.
2025 മെയ് വരെയുള്ള കണക്കനുസരിച്ച്, ഗോള്‍ഡ്സിക്കയ്ക്ക് ഇന്ത്യയില്‍ 14 ഗോള്‍ഡ് എ.ടി.എമ്മുകളും അന്താരാഷ്ട്ര തലത്തില്‍ മൂന്നെണ്ണവും ഉണ്ട്. 2023 ഡിസംബറില്‍ ഹൈദരാബാദിലെ അമീർപേട്ട് മെട്രോ സ്റ്റേഷനില്‍ സ്വർണ്ണവും വെള്ളിയും വിതരണം ചെയ്യുന്ന രണ്ടാം തലമുറ മോഡല്‍ പുറത്തിറക്കി. ഏറ്റവും പുതിയ പതിപ്പായ “ഗോള്‍ഡ്-മെല്‍റ്റിംഗ് എ ടി എം” അടുത്തിടെയാണ് തുറന്നത്. ഇത് സ്വർണ്ണം
വില്‍ക്കുക മാത്രമല്ല, വാങ്ങാനും കൈമാറ്റം ചെയ്യാനും പണയത്തിനും എ ഐ, എ ആർ, റോബോട്ടിക് സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇഷ്ടമുള്ള രൂപങ്ങളിലേക്ക് മാറ്റാനും സഹായിക്കുന്നു. ഈ മെല്‍റ്റിംഗ് ഫീച്ചറിന് റെഗുലേറ്ററി അനുമതി കാത്തിരിക്കുകയാണ്. 2025 നവംബർ വരെ സർക്കാർ പിന്തുണയുള്ള ഒരു സ്വർണ്ണ എ ടി എം പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഈ സ്വകാര്യമേഖലാ മുന്നേറ്റം സ്വർണ്ണ ഇടപാടുകള്‍ക്ക് ആധുനിക മുഖം നല്‍കുന്നുണ്ട്.




