കോട്ടയം മെഡിക്കൽ കോളേജ് അപകടം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തെ വിമർശിച്ച മന്ത്രി വി.എൻ വാസവന്റെ പ്രസ്താവന അപഹാസ്യം; അപകടത്തെ ലഘൂകരിക്കാൻ ശ്രമിച്ച മന്ത്രിമാരാണ് വീട്ടമ്മയുടെ മരണത്തിന് കാരണക്കാർ ; പിൻവാതിൽ നിയമനം നടത്താൻ ചട്ടങ്ങളും നിയമങ്ങളും നോക്കാത്ത സർക്കാർ ബിന്ദുവിന്റെ മകന് വിദ്യാഭ്യാസ യോഗ്യത അനുസരിച്ചുള്ള ജോലി നൽകണം; യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി

Spread the love

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണു ഉണ്ടായ അപകടത്തിൽ മന്ത്രിമാരുടെ അനാസ്ഥ മൂലം വീട്ടമ്മ മരിച്ചതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തെ വിമർശിച്ച മന്ത്രി വി.എൻ വാസവന്റെ പ്രസ്താവന അപഹാസ്യമാണെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി.

വീട്ടമ്മയുടെ മരണത്തെ തുടർന്ന് രാത്രിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മെഡിക്കൽ കോളേജ് ആശുപത്രി നടത്തിയ പ്രതിഷേധം മൃതദേഹത്തോടുള്ള അനാദരവാണെന്നാണ് വിമർശിച്ചത്. അപകടത്തിൽ മൃതദേഹം ഉണ്ടായ സാഹചര്യം സൃഷ്ടിച്ചത് സ്വന്തം മണ്ഡലത്തിലെ മെഡിക്കൽ കോളേജിന്റെ ദുരവസ്ഥ മറച്ചുവെക്കാനുള്ള വ്യഗ്രതയിലാണ് മന്ത്രി വാസവൻ കള്ളങ്ങൾ ആവർത്തിച്ച് മുഖം രക്ഷിക്കാൻ ശ്രമിക്കുന്നത്. ജീവൻ രക്ഷിക്കാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്ന അമ്മ മരിക്കാൻ ഇടയായത് മന്ത്രിമാരായ വി എൻ വാസുവിന്റെയും വീണ ജോർജിന്റെയും കുറ്റകരമായ അനാസ്ഥ മൂലമാണ്. അപകടത്തെ ലഘൂകരിക്കാൻ വൈകിച്ച മന്ത്രിമാരാണ് വീട്ടമ്മയുടെ മരണത്തിന് കാരണക്കാർ.

അപകടം ഉണ്ടായപ്പോൾ മുതൽ സർക്കാരിന്റെ ബീച്ചുകൾ മറച്ചുവെക്കാൻ പച്ചക്കള്ളങ്ങൾ ആവർത്തിക്കുന്ന മന്ത്രിമാരായ വാസുവിനും വീണ ജോർജ്ജും കുറ്റം ഏറ്റുപറഞ്ഞ് ബിന്ദുവിന്റെ കുടുംബത്തോട് മാപ്പ് പറയണമെന്ന് ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കർ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രിമാരുടെ വീഴ്ച മറയ്ക്കാൻ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനെ ബലിയാടാക്കി കുറ്റക്കാരായ മന്ത്രിമാരെ രക്ഷിക്കാനുള്ള ശ്രമം യൂത്ത് കോൺഗ്രസ് അനുവദിക്കില്ല. ബിന്ദുവിന്റെ മകന് താൽക്കാലിക ജോലി നൽകാമെന്ന മന്ത്രി വി. എൻ വാസവന്റെ വാഗ്ദാനം ആ കുടുംബത്തോടുള്ള അവഹേളനമാണ്. ആയിരക്കണക്കിന് പിൻവാതിൽ നിയമനം നടത്താനുള്ള ചട്ടങ്ങളും നിയമങ്ങളും നോക്കാത്ത സർക്കാർ ബിന്ദുവിന്റെ മകനെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ഉള്ള ജോലി നൽകണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.