അഡ്വാൻസ് കൊടുത്ത് വിൽപ്പനയ്ക്കിട്ടിരിക്കുന്ന വാഹനങ്ങൾ വാങ്ങി തമിഴ്നാട്ടിൽ കൊണ്ടുപോയി പൊളിച്ചു വിൽപ്പന; പ്രതിയെ പിടികൂടി കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘം

Spread the love

കട്ടപ്പന: വില്പനക്കുള്ള വാഹനങ്ങൾ ആളുകളുടെ കയ്യിൽ നിന്നും അഡ്വാൻസ് തുകകൊടുത്ത ശേഷം വാങ്ങി തമിഴ്നാട്ടിൽ കൊണ്ടുപോയി പൊളിച്ചു വിറ്റ പ്രതി പിടിയിൽ കട്ടപ്പന തൊവരയാർ തേക്കിൻകാട്ടിൽ ഷാജിയുടെ മകൻ ശരത് .ഷാജിയാണ് പിടിയിലായത് ഇയാളുടെ കൂട്ടുപ്രതിയായ അശോകനെ കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം മുൻപ് പിടികൂടിയിരുന്നു.

മുൻപ് സമാന രീതിയിലുള്ള കുറ്റകൃത്യം ചെയ്തതിന് ശരത്തിന് കട്ടപ്പന കുമളി അടക്കമുള്ള പോലീസ് സ്റ്റേഷനുകളിൽ കേസെടുക്കുകയും അന്ന് അറസ്റ്റിലായ പ്രതി ജാമ്യത്തിൽ ഇറങ്ങി മുങ്ങുകയും ആയിരുന്നു. ഈ കേസുകളിൽ കോടതി എൽ.പി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നതിനിടെയാണ് പ്രതി സമാന കുറ്റക്യത്യംനടത്തിയത് തൃശ്ശൂർ, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതി വളരെ അപൂർവമായി മാത്രമേ വീട്ടുകാരുമായി ബന്ധപ്പെടുന്നുള്ളായിരുന്നു ഇടുക്കി ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് ഐപിഎസ്സിന്റെ നിർദ്ദേശാനുസരണം ജില്ലാ പോലീസ് മേധാവിയുടെ എൽ.പി സ്ക്വാഡും കട്ടപ്പന ഡിവൈഎസ്പിഎ നിഷാദ് മോനും സ്ക്വാഡ് അംഗങ്ങളും  ആഴ്ചകളെടത്ത് തന്ത്രപരമായ നീക്കങ്ങൾ നടത്തിയാണ് പ്രതിയെ പിടികൂടിയത്.

അന്വേഷണസംഘത്തിൽ കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോൻ, എസ് സി.പി.ഒ. മാരായ ജോബിൻ ജോസ്, ആന്റണി കെ.ജെ, പ്രജീഷ് കുമാർ, ജയേഷ് മോൻ കെ.ബി,രഞ്ചിൻ ഗോപിനാഥ് എന്നിവർ ആണ് ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group