പാമ്പാടി താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഫാര്‍മസി ബ്ലോക്കിന്റെയും ദന്തരോഗവിഭാഗത്തിന്റെയും ഉദ്‌ഘാടനം നാളെ മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കും.

Spread the love

പാമ്പാടി: ആരോഗ്യ മേഖലയില്‍ ജനങ്ങള്‍ക്ക്‌ കൂടുതല്‍ മികച്ച സേവനങ്ങള്‍ക്കു വഴിയൊരുക്കി പാമ്പാടി താലൂക്ക്‌ ആശുപത്രി. പതിനഞ്ചോളം വികസന പദ്ധതികളാണ്‌ ആശുപത്രിയില്‍ നിലവില്‍ പൂര്‍ത്തീകരിക്കുകയും പ്രവൃത്തികള്‍ തുടരുകയും ചെയ്യുന്നത്‌.

ഇതില്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40 ലക്ഷം രൂപ വിനിയോഗിച്ചു നവീകരിച്ച ഫാര്‍മസി ബ്ലോക്കിന്റെയും ദന്തരോഗവിഭാഗത്തിന്റെയും ഉദ്‌ഘാടനം നാളെ മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കും.
ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടു കോടി രൂപ വിനിയോഗിച്ച്‌ ഒ.പി ബ്ലോക്ക്‌ ബില്‍ഡിങ്‌ നിര്‍മിച്ചു. 1.32 കോടി കിഫ്‌ബിയില്‍ നിന്നു 15 ലക്ഷം രൂപ ബ്ലോക്ക്‌ പഞ്ചായത്തില്‍ നിന്നും വിനിയോഗിച്ച്‌ 10 ഡയാലിസിസ്‌ മെഷീനുകള്‍ അടങ്ങുന്ന ഡയാലിസിസ്‌ യൂണിറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച്‌ ഒരു മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ്‌ ലക്ഷ്യം.

യൂണിറ്റ്‌ പ്രവര്‍ത്തിക്കാന്‍ ആവശ്യമായുള്ള വെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്താനായി ബ്ലോക്ക്‌ പഞ്ചായത്തില്‍ നിന്നും 10 ലക്ഷം രൂപ അനുവദിച്ചു.സംസ്‌ഥാന സര്‍ക്കാരില്‍നിന്നുള്ള 2.30 കോടി രൂപ ചെലവിട്ട്‌ ട്രോമാകെയര്‍ യൂണിറ്റിന്റെയും പണി പൂര്‍ത്തീകരിച്ചു. ഉപകരണങ്ങള്‍ വാങ്ങുന്നതിനായുള്ള സ്‌പോണ്‍സര്‍ഷിപ്പ്‌ ക്യാമ്പയിന്‍ നടന്നുവരികയാണ്‌ എന്ന്‌

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്‌ഥിരം സമിതി അധ്യക്ഷന്‍ സി.എം. മാത്യു പറഞ്ഞു.ശുചിമുറികള്‍ക്കും കെട്ടിടങ്ങള്‍ക്കും ഉള്‍പ്പെടെയുള്ള അടിസ്‌ഥാന സൗകര്യ വികസനത്തിനായി ബ്ലോക്ക്‌ പഞ്ചായത്ത്‌ 20 ലക്ഷം രൂപയാണ്‌ വിനിയോഗിച്ചിരിക്കുന്നത്‌. ബ്ലോക്ക്‌ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ വിനിയോഗിച്ച്‌ സോളാര്‍ പ്ലാന്റ്‌ സ്‌ഥാപിക്കല്‍ അനെര്‍ട്ടിന്റെ നേതൃത്വത്തില്‍ മൂന്നുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാവും.

2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ വിനിയോഗിച്ച്‌ ഐ.പി. ബ്ലോക്കില്‍ ലിഫ്‌റ്റ് സ്‌ഥാപിക്കലും ഈ കാലയളവില്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്നതായി പാമ്പാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബെറ്റി റോയ്‌ പറഞ്ഞു. ബ്‌ളോക്ക്‌ പഞ്ചായത്ത്‌ ഒരു ലക്ഷം രൂപ നല്‍കി വാങ്ങിയ ഓക്‌സിജന്‍ നല്‍കുന്നതിനുള്ള

ബൈപ്പാപ്‌ യന്ത്രം, ബ്ലോക്കിന്‌ കീഴിലുള്ള എട്ട്‌ പഞ്ചായത്തുകളിലുമുള്ള കിടപ്പ്‌ രോഗികള്‍ക്കായി 85 ലക്ഷം രൂപ ചെലവഴിച്ച്‌ ആശുപത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന സെക്കന്‍ഡറി പാലിയേറ്റീവ്‌, 55 ലക്ഷം രൂപ ചെലവിട്ട്‌ ആശുപത്രിക്ക്‌ ആവശ്യമായ മരുന്നുവാങ്ങല്‍ എന്നിവയാണ്‌ മറ്റ്‌ പ്രധാന വികസന പ്രവര്‍ത്തനങ്ങള്‍. ഇതോടൊപ്പം ചാണ്ടി ഉമ്മന്‍ എം.എല്‍.എ.യുടെ ഫണ്ടില്‍ നിന്ന്‌ 11 ലക്ഷം രൂപ വകയിരുത്തി ആശുപത്രിക്ക്‌ വാഹനം വാങ്ങാനും പദ്ധതിയുണ്ട്‌.

മുന്‍ എം.എല്‍.എ. ഉമ്മന്‍ചാണ്ടിയുടെ ഫണ്ടില്‍ നിന്ന്‌ ഒരു കോടി രൂപ ചെലവഴിച്ച്‌ സ്‌ഥാപിച്ച ഓക്‌സിജന്‍ പ്ലാന്റും ആശുപത്രിയ്‌ക്കു കരുത്തേകുന്നു. കെ.എസ്‌.എഫ്‌.ഇ. സി.എസ്‌.ആര്‍ ഫണ്ടില്‍ നിന്ന്‌ അഡ്വ. റെജി സക്കറിയ സ്‌പോണ്‍സര്‍ ചെയ്‌ത 36 ലക്ഷം രൂപയുടെ ഐ.സി.യു. ആംബുലന്‍സും 16 ലക്ഷം രൂപയുടെ ഓപ്പറേഷന്‍ തീയേറ്റര്‍ ഉപകരണങ്ങളും ആശുപത്രിക്ക്‌ സ്വന്തമാണ്‌