video
play-sharp-fill

പാലാരിവട്ടം മേൽപ്പാലം തികഞ്ഞ അഴിമതി,കിറ്റ്‌കോയുടെ മേൽനോട്ടത്തിൽ നടന്ന എല്ലാ നിർമാണങ്ങളും പരിശോധിക്കണം : മന്ത്രി ജി സുധാകരൻ

പാലാരിവട്ടം മേൽപ്പാലം തികഞ്ഞ അഴിമതി,കിറ്റ്‌കോയുടെ മേൽനോട്ടത്തിൽ നടന്ന എല്ലാ നിർമാണങ്ങളും പരിശോധിക്കണം : മന്ത്രി ജി സുധാകരൻ

Spread the love

സ്വന്തം ലേഖിക

 

തിരുവനന്തപുരം: പാലാരിവട്ടം മേൽപാലം തികഞ്ഞ അഴിമതിയാണെന്നും ഡിസൈനിലും നിർമ്മാണത്തിവും മേൽനോട്ടത്തിലും അപാകതയുണ്ടാന്നും, നിർമ്മാണത്തിൽ കിറ്റകോയ്ക്ക് ഗുരുതര വീഴ്ച പറ്റിയെന്നും മേൽനോട്ട ചുമതല ഉണ്ടായിരുന്ന സ്ഥാപനം അത് വേണ്ടവിധം നടത്തിയില്ലയെന്നും കിറ്റ്‌കോയുടെ നേതൃത്വത്തിൽ നടന്ന എല്ലാ നിർമ്മാണങ്ങളും അന്വേഷിക്കുമെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ പറഞ്ഞു.യുഡിഎഫ് കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്ന വികെ ഇബ്രാഹിം കുഞ്ഞിൻറെ ഓഫീസ് മറയാക്കി അഴിമതി നടന്നതായി പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന് കെബി ഗണേഷ് കുമാറിൻറെ ചോദ്യത്തിന് ജി സുധാകരൻ നിയമസഭയിൽ മറുപടി നൽകി. പരാതികിട്ടിയാൽ അന്വേഷിക്കുമെന്നും ജി സുധാകരൻ പറഞ്ഞു. പാലാരിവട്ടം പാലം നിർമ്മിച്ചതിലെ അഴിമതിക്കെതിരെ കൂടുതൽ പേർക്കെതിരെ അന്വേഷണം നീളുമെന്നും മന്ത്രി പറഞ്ഞു, പൊതുമരാമത്ത് വകുപ്പിലെ അഴിമതി നിർമ്മാർജനം സംബന്ധിച്ച ചോദ്യങ്ങൾ സഭയിൽ ഉയർന്നപ്പോഴും മന്ത്രി പ്രതിക്കൂട്ടിൽ നിർത്തിയത് കിറ്റ് കോയെ മാത്രം.ഒളിയമ്പ് വച്ചുള്ള പ്രവർത്തനമല്ല അഴിമതി നടന്നങ്കിൽ അതിനെതിരെ ശക്തമായ നടപടിയാണ് വേണ്ടതെന്ന് പ്രതിപക്ഷത്തുനിന്ന് പിടി തോമസ് ആവശ്യപ്പെട്ടതോടെ മുഖ്യമന്ത്രി ജി സുധാകരനെ തിരുത്തി.പൊതുമരാമത്ത് വകുപ്പ് തന്നെ അഴിമതിക്കളമായെന്നാണ് വിജിലൻസ് അന്വേഷണ റിപ്പോർട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. വി കെ ഇബ്രാഹിം കുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കെ വകുപ്പിൽ നടന്ന അഴിമതികളെ കുറിച്ച് 2015 മേയ് 28 ൽ തന്നെ വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു. ഉമ്മൻ ചാണ്ടി സർക്കാർ അത് ഗൗരവമായെടുക്കാത്തിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബിൽ മാറാനും, പുതിയ എസ്റ്റിമേറ്റിനും, സാധനങ്ങൾ മറിച്ചു വിറ്റുമൊക്കെ അഴിമതി നടത്തിയെന്ന വിജിലൻസ് റിപ്പോർട്ടിലെ ഒമ്പത് നിഗമനങ്ങൾ മുഖ്യമന്ത്രി അക്കമിട്ട് നിരത്തി.ഉദ്യോഗസ്ഥർക്കിടയിൽ വ്യാപകമായ പണപ്പിരിവ് നടക്കുന്നുണ്ട്. മന്ത്രിക്കും സെക്രട്ടറിക്കും നൽകാനെന്ന പേരിലാണ് പണപ്പിരിവ് നടത്തുന്നത്. മേൽത്തട്ടിലേക്ക് എന്ന പേരിൽ നടക്കുന്ന പണപ്പിരിവിൻറെയും ടാർ വിൽപ്പന മുതൽ സ്ഥലംമാറ്റം അടക്കം അഴിമതി വിശദാംശങ്ങളും നിയമസഭയിൽ അവതരിപ്പിച്ച പിണറായി വിജയൻ ആരൊക്കെ അഴിമതി നടത്തുന്നോ അവരെ ആരേയും വെറുതെ വിടില്ലെന്നും ഓർമ്മിപ്പിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം അഴിമതി നടത്തിയ 100ൽപ്പരം ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതായും സർക്കാർ സഭയെ അറിയിച്ചു.