play-sharp-fill
ഒൻപതു വയസുകാരി അമ്മയുടെ മൊബൈൽ ക്യാമറയിൽ പകർത്തിയത് സ്വന്തം നഗ്നചിത്രങ്ങൾ: പൊട്ടിക്കരഞ്ഞ് അമ്മ ഓടിയെത്തിയത് പൊലീസ് ഓപ്പറേഷൻ ഗുരുകുലം സംഘത്തിന് മുന്നിൽ; ആ അമ്മയുടെ കണ്ണുനീരിനു പിന്നാലെ പോയ പൊലീസ് സംഘം പിടികൂടിയത് ലൈംഗിക വൈകൃതത്തിന് ഉടമയായ ക്രൂരനായ ഓട്ടോഡ്രൈവറെ; പിഞ്ചു കുഞ്ഞുങ്ങളെ അശ്ലീല വീഡിയോ കാട്ടി പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ കുടുങ്ങിയത് ഇങ്ങനെ

ഒൻപതു വയസുകാരി അമ്മയുടെ മൊബൈൽ ക്യാമറയിൽ പകർത്തിയത് സ്വന്തം നഗ്നചിത്രങ്ങൾ: പൊട്ടിക്കരഞ്ഞ് അമ്മ ഓടിയെത്തിയത് പൊലീസ് ഓപ്പറേഷൻ ഗുരുകുലം സംഘത്തിന് മുന്നിൽ; ആ അമ്മയുടെ കണ്ണുനീരിനു പിന്നാലെ പോയ പൊലീസ് സംഘം പിടികൂടിയത് ലൈംഗിക വൈകൃതത്തിന് ഉടമയായ ക്രൂരനായ ഓട്ടോഡ്രൈവറെ; പിഞ്ചു കുഞ്ഞുങ്ങളെ അശ്ലീല വീഡിയോ കാട്ടി പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ കുടുങ്ങിയത് ഇങ്ങനെ

തേർഡ് ഐ ബ്യൂറോ
കോട്ടയം: തന്റെ ലൈംഗിക ആവേശം മുഴുവൻ പിഞ്ചു കുഞ്ഞുങ്ങളോട് തീർത്ത നരാധമനായ ഓട്ടോഡ്രൈവർ പൊലീസ് പിടിയിലായി. അമ്മയുടെ മൊബൈൽ ഫോണിൽ അഞ്ചാം ക്ലാസുകാരിയായ പെൺകുട്ടി സ്വന്തം നഗ്നചിത്രങ്ങൾ പകർത്തിയത് കണ്ട അമ്മ ഓപ്പറേഷൻ ഗുരുകുലം ടീമിനു മുന്നിൽ പൊട്ടിക്കരഞ്ഞു കൊണ്ട് എത്തിയതോടെയാണ് ക്രൂരനായ ഓട്ടോ ഡ്രൈവറുടെ ലൈംഗിക അതിക്രമം വെളിയിലായത്. ഓട്ടോറിക്ഷയിൽ സ്‌കൂളിലേയ്ക്ക്ു കൊണ്ടു പോകുന്ന മൂന്നു മുതൽ അഞ്ചാം ക്ലാസിൽ വരെ പഠിക്കുന്ന കുട്ടികളെയാണ് തന്റെ ലൈംഗിക അതിക്രമങ്ങൾക്ക് പ്രതി ഇരയാക്കിയിരുന്നത്. സംഭവം കേട്ട് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ പോലും ഞെട്ടിപ്പോയി. പീഡനത്തിന് ഇരയായ കുട്ടികളെ തിരിച്ചറിയുമെന്നതിനാൽ തേർഡ് ഐ ന്യൂസ് ലൈവ് ഓട്ടോഡ്രൈവറുടെ പേരും വിശദാംശങ്ങളും പുറത്ത് വിടുന്നില്ല.
നഗരമധ്യത്തിലെ സ്‌കൂളിലെ വിദ്യാർത്ഥിയായ ഒൻപതു വയസുകാരി സ്വന്തം ശരീരം അമ്മയുടെ മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിച്ചിരുന്നു. ഇത് കണ്ട അമ്മ പരിഭ്രാന്തയായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ കണ്ട് വിവരങ്ങൾ അറിയിച്ചു. തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ ഗുരുകുലം ടീം കുട്ടിയെയും മാതാവിനെയും വിളിച്ചിരുത്തി കാര്യങ്ങൾ ചോദിച്ച് മനസിലാക്കുകയായിരുന്നു. കുട്ടികളെ സ്‌കൂളിലേയ്ക്ക് അയക്കുന്നതിനായി മാതാപിതാക്കൾ ഏർപ്പെടുത്തി നൽകിയ ഓട്ടോറിക്ഷക്കാരനാണ് കുട്ടികളെ ഇത്തരത്തിൽ ലൈംഗികമായി ക്രൂര പീഡനത്തിന് ഇരയാക്കിയത്. കുട്ടികളെ സ്‌കൂളിലേയ്ക്ക് കൊണ്ടു പോകുന്നതും തിരികെ എത്തിക്കുന്നതും ഇയാളായിരുന്നുവെന്ന് കുട്ടിയാണ് മൊഴി നൽകിയത്.
പീഡന വിവരം മനസ്സിലാക്കിയതിനെ തുടർന്ന് അപ്പോൾ തന്നെ സ്‌കൂൾ വിദ്യാർഥികളെയും കൊണ്ടു ഓട്ടോറിക്ഷയിൽ  പോകുകയായിരുന്ന ഇയാളെ   ഗുരുകുലം ടീം പിൻ തുടർന്നു. തുടർന്നു കുട്ടികൾ ഓരോരുത്തരോടായി വിവരങ്ങൾ ചോദിച്ചു മനസിലാക്കിയപ്പോഴാണ് ഇയാളുടെ ലൈംഗിക വൈകൃതങ്ങൾ പുറത്തു വന്നത്. കുട്ടികളെയുമായി പോകുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ എത്തുമ്പോൾ ഓട്ടോറിക്ഷ നിർത്തിയിടുന്ന പ്രതി രണ്ടു വശത്തെയും പടുത വലിച്ചിടും. തുടർന്ന് മൊബൈലിൽ സൂക്ഷിച്ചിരിക്കുന്ന അശ്ലീല വീഡിയോകൾ കുട്ടികളെ കാണിക്കും. ഇത്തരത്തിൽ കാണാൻ തയ്യാറാകാത്ത കുട്ടികളെ ഭീഷണിപ്പെടുത്തുകയും, മർദിക്കുകയും ചെയ്യും.  പേടിച്ചരണ്ട കുട്ടിയെ ഇയാൾ  തന്റെ ലൈഗിക വൈകൃതങ്ങൾക്ക് ഇരയാക്കുകയായിരുന്നു പതിവ്. കഴിഞ്ഞ ഒന്നര വർഷമായി ഇയാൾ ഇത് തുടരുന്നു. പുറത്ത് പറഞ്ഞാൽ പോലിസിനെ കൊണ്ടു പിടിപ്പിച്ചു ജയിലിൽ ആക്കും എന്ന്  വീണ്ടും ഭീഷണിപ്പെടുത്തും. കൂടുതൽ കുട്ടികളെ ഇയാൾ  ഉപദ്രവിച്ചിട്ടുണ്ടെന്നു സംശയിക്കുന്നു. ഇക്കാര്യത്തെ പറ്റി പോലിസ് അന്വേഷണം നടത്തി വരുന്നു.  ഓപ്പറേഷൻ ഗുരുകുലം ടീം അംഗങ്ങൾ ആയ സീനിയർ സിവിൽ പോലിസ് ഓഫീസർ  അരുൺ കുമാർ കെ. ആർ, എ എസ് ഐ ഉദയകുമാർ, സിവിൽ പോലിസ് ഓഫീസർ രാധാകൃഷ്ണൻ കെ. എൻ, വനിതാ സീനിയർ സിവിൽ പോലിസ് ഓഫീസർ മിനിമോൾ കെ എം എന്നിവർ ചേർന്നാണ് പ്രതിയെ പിടി കൂടിയത്.  കോട്ടയം ഈസ്റ്റ്  ഇൻസ്‌പെക്ടർ ഓഫ് പോലിസ് ബിനു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.  കോടതി ഇയാളെ റിമാണ്ട് ചെയ്തു.
കുട്ടികളെ കഴിവതും സ്‌കൂളിൽ വിടുമ്പോൾ  ഡ്രൈവറെ  കൂടാതെ ആയമാർ കൂടിയുള്ള സ്‌കൂൾ മാനേജ്മന്റ് നടത്തുന്ന വാഹനങ്ങളിൽ വിടുന്നതാണ് അഭികാമ്യം. അല്ലാത്ത വാഹനങ്ങളിൽ വിടുന്നവർ വാഹനത്തിന്റെ റൂട്ടും മറ്റും നല്ലവണ്ണം മനസ്സിലാക്കുകയും ചെറിയ ഇടവേളകളിൽ ഡ്രൈവർ അറിയാതെ തന്നെ അത് രഹസ്യമായി പരിശോധിക്കുന്നതും നന്നായിരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ അറിയിച്ചു.