താൻ പിണറായിക്ക് എതിരല്ലെന്നും തന്നെ പിണറായി വിരുദ്ധൻ ആക്കാൻ ചിലര്‍ ശ്രമിക്കുന്നുണ്ടന്നും ജി.സുധാകരൻ: പിണറായി വിരുദ്ധൻ ആകേണ്ട കാര്യം എന്താണ്: അങ്ങനെ ശ്രമിക്കുന്നവർക്ക് നാലു മുത്തം കിട്ടുമെങ്കില്‍ കിട്ടിക്കോട്ടേ: മരിക്കും വരെ കമ്മ്യൂണിസ്റ്റ് ആയിരിക്കും – ജി.സുധാകരൻ .

Spread the love

ആലപ്പുഴ: കെപിസിസി പരിപാടിയില്‍ പങ്കെടുത്തതിനെതിരായ സൈബർ ആക്രമണം തള്ളി ജി.സുധാകരൻ രംഗത്ത്.രാഷ്ട്രീയ തന്തയില്ലായ്മയാണ് കാണിക്കുന്നത്.അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്തുപതിനഞ്ചുപേരാണ് ഈ വിമര്‍ശനത്തിന് പിന്നില്‍.

സൈബർ പോരാളികള്‍ എന്നൊരു ഗ്രൂപ്പ് പാർട്ടിയില്‍ ഇല്ല.അത് മുഴുവൻ കള്ളപ്പേരാണ് .അവർ പാർട്ടി വിരുദ്ധരാണ്, അവന്‍റെയൊക്ക അമ്മായി അപ്പന്‍റേയും അപ്പുപ്പന്‍റേയും ഗ്രൂപ്പാണത്.പാർട്ടി അംഗങ്ങളാണ് പാർട്ടിയുടെ സൈന്യം.കെപിസിസി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതില്‍ തെറ്റില്ല.

അവിടെ സംസാരിച്ചത് ഗാന്ധിയെക്കുറിച്ചാണ്.പ്രസംഗം കെട്ട് എത്രപേരാണ് വിളിച്ച്‌ അഭിനന്ദിച്ചത്.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി അല്ലാതെ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താൻ പിണറായിക്ക് എതിരല്ലെന്നും ജി സുധാകരന്‍ പറഞ്ഞു.തന്നെ പിണറായി വിരുദ്ധൻ ആക്കാൻ ചിലര്‍ ശ്രമിക്കുന്നുണ്ട്.താൻ പിണറായി വിരുദ്ധൻ ആകേണ്ട കാര്യം എന്താണ്.അങ്ങനെ ശ്രമിക്കുന്നവർക്ക് നാലു മുത്തം കിട്ടുമെങ്കില്‍ കിട്ടിക്കോട്ടേ.

മരിക്കും വരെ കമ്മ്യൂണിസ്റ്റ് ആയിരിക്കും.തന്‍റെയടുത്ത് പരീക്ഷണങ്ങള്‍ ഒന്നും ആവശ്യമില്ല.അതിന്‍റെ കാലം കഴിഞ്ഞു.താൻ ഇനി മുഖ്യമന്ത്രി ആകാൻ ഇല്ല, മന്ത്രി ആകാൻ ഇല്ല

ഒന്നിനും ഇല്ല.പാർട്ടി മെമ്പർ ആയി കമ്മ്യൂണിസ്റ്റ്കാരനായി ജീവിക്കും.അഭിപ്രായം പറയുക എന്നത് കമ്മ്യൂണിസ്റ്റുകാരന്‍റെ ജീവശ്വാസം ആണെന്നും അദ്ദേഹം പറഞ്ഞു