play-sharp-fill
ഏറ്റവും കൂടുതല്‍ വിഷാംശം പുതിനയിലും പയറിലും ; വിഷമില്ലാത്ത 26 പച്ചക്കറികളുടെ പട്ടിക സര്‍ക്കാര്‍ പുറത്തു വിട്ടു ; പട്ടിക പ്രസിദ്ധീകരിച്ചത് നാലുവര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്കു ശേഷം

ഏറ്റവും കൂടുതല്‍ വിഷാംശം പുതിനയിലും പയറിലും ; വിഷമില്ലാത്ത 26 പച്ചക്കറികളുടെ പട്ടിക സര്‍ക്കാര്‍ പുറത്തു വിട്ടു ; പട്ടിക പ്രസിദ്ധീകരിച്ചത് നാലുവര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്കു ശേഷം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിഷമില്ലാത്ത 26 പച്ചക്കറികളുടെ പട്ടിക സര്‍ക്കാര്‍ പുറത്തു വിട്ടു. നാലുവര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്കു ശേഷം സംസ്ഥാന കൃഷിവകുപ്പും കാര്‍ഷിക സര്‍വ്വകലാശാലയും ചേര്‍ന്നാണ് പട്ടിക പ്രസിദ്ധീകരിച്ചത്. വിഷരഹിത പച്ചക്കറികളില്‍ ഏറെയും നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സുലഭമായി ലഭിക്കുന്നവയാണ്. ഏറ്റവും കൂടുതല്‍ വിഷാംശം പുതിനയിലാണ്.


വിഷാംശം തീണ്ടാത്ത പച്ചക്കറി ഇനങ്ങള്‍ ഇവയാണ്?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമ്ബളം
മത്തന്‍
പച്ചമാങ്ങ
ചൗചൗ
പീച്ചങ്ങ
ബ്രോക്കോളി
കാച്ചില്‍
ചേന
ഗ്രീന്‍ പീസ്
ഉരുളക്കിഴങ്ങ്
സവാള
ബുഷ് ബീന്‍സ്
മധുരക്കിഴങ്ങ്
കൂമ്ബ്
മരച്ചീനി
ശീമചക്ക
കൂര്‍ക്ക
ലറ്റിയൂസ്
ചതുരപ്പയര്‍
നേന്ത്രന്‍
സുക്കിനി
ടര്‍ണിപ്പ്
ലീക്ക്
ഉള്ളി പൂവ്
ചൈനീസ് കാബേജ്.

ശരീരവും മനസ്സും തണുക്കാന്‍ നല്ലതാണ് പുതിന ഉപയോഗിച്ചുള്ള പാനീയം. വിഷാംശം ഏറ്റവും അധികം പുതിനയില്‍ ആണെന്നാണ് കണ്ടെത്തല്‍- 62%. മലയാളികളുടെ ഭക്ഷണ ശീലത്തില്‍ ഒന്നാമനായ പയറില്‍ 45% മാണ് വിഷാംശം.

മറ്റുള്ളവയിലെ വിഷാംശം ഇങ്ങനെ:

മഞ്ഞ കാപ്‌സിക്കം (42%)
മല്ലിയില- (26 % )
ചുവന്ന കാപ്‌സിക്കം (25 %)
ബജി മുളക് ( 20%)
ബീറ്റ് റൂട്ട് (18%)
കാബേജ് വയലറ്റ് (18%)
കറിവേപ്പില( 17%)
പച്ചമുളക് ( 16%)
കോളിഫ്‌ളവര്‍( 16%)
കാരറ്റ് (15 % )
സാമ്ബാര്‍ മുളക് ( 13 %)
ചുവപ്പ് ചീര(12%)
അമരയ്ക്ക( 12%)
പച്ച കാപ്‌സിക്കം( 11 %)
പച്ചചീര(11%)
നെല്ലിക്ക( 11%)
പാവയ്ക്ക (10%

10 ശതമാനത്തില്‍ കുറവ് വിഷാംശമുള്ള പച്ചക്കറികള്‍

മുരിങ്ങയ്ക്ക 9 %
പടവലം 8 %
വഴുതന- 8%-
ബീന്‍സ്- 7 %
സാലഡ് വെള്ളരി- 7 %-
വെള്ളരി 6 %
ഇഞ്ചി – 6%-
വെണ്ടയ്ക്ക 5 %
കത്തിരി 5%-
കോവക്ക 4 %
തക്കാളി- 4 %-
കാബേജ് വെള്ള 4 %

ഡോ: തോമസ് ബിജു മാത്യുവിനോടോപ്പം പല്ലവി നായര്‍, ഡോ: തനിയ സാറ വര്‍ഗ്ഗീസ്, ബിനോയി എ കോശി ,പ്രിയ എല്‍, സൂര്യമോള്‍ എസ്. അരുണി. പി എസ്. ശബരിനാശ് കെ എല്‍., ശാല്‍മോന്‍ വി എസ് എന്നിവരാണ് പരിശോധനയില്‍ പങ്കു ചേര്‍ന്നത്.