play-sharp-fill
ഒരു വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി: പിടികൂടിയപ്പോൾ തട്ടിക്കൊണ്ടുപോയയാളെ വിട്ടുപോരാതെ പൊട്ടിക്കരഞ്ഞ് കുഞ്ഞ്: വിതുമ്പി കിഡ്നാപ്പറും: പൊലീസ് സ്റ്റേഷനില്‍ നാടകീയരംഗം

ഒരു വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി: പിടികൂടിയപ്പോൾ തട്ടിക്കൊണ്ടുപോയയാളെ വിട്ടുപോരാതെ പൊട്ടിക്കരഞ്ഞ് കുഞ്ഞ്: വിതുമ്പി കിഡ്നാപ്പറും: പൊലീസ് സ്റ്റേഷനില്‍ നാടകീയരംഗം

ഡൽഹി: തട്ടിക്കൊണ്ടുപോയയാളെ വിട്ടുപോരാതെ പൊട്ടിക്കരഞ്ഞ് കുഞ്ഞ്, വിതുമ്പി കിഡ്നാപ്പറും, പൊലീസ് സ്റ്റേഷനില്‍ നാടകീയരംഗം
വളരെ നാടകീയവും വൈകാരികവുമായ രംഗങ്ങളാണ് കഴിഞ്ഞ ദിവസം ജയ്പ്പൂരിലെ ഒരു ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ ഉണ്ടായത്.

14 മാസങ്ങള്‍ക്ക് മുമ്പ് തട്ടിക്കൊണ്ടുപോയ ഒരു വയസുകാരനെ പൊലീസ് കണ്ടെത്തി അമ്മയ്ക്ക് കൈമാറവെയാണ് പൊലീസ് സ്റ്റേഷനില്‍ ആരും പ്രതീക്ഷിക്കാത്ത രംഗം അരങ്ങേറിയത്. തന്നെ തട്ടിക്കൊണ്ടുപോയയാളെ വിട്ടു പോകാൻ കൂട്ടാക്കാതെ കരയുന്ന രണ്ട് വയസുകാരനെയാണ് പൊലീസിന് കാണേണ്ടി വന്നത്.


സംഭവം ഇങ്ങനെ: കുക്കു എന്ന് വിളിക്കുന്ന പ്രിഥ്വി എന്ന കുട്ടിയെയാണ് തനൂജ് ചഹാർ എന്നയാള്‍ തട്ടിക്കൊണ്ടു പോയത്. ആഗ്രയില്‍ നിന്നുള്ള 33 -കാരനായ തനൂജ് ചാഹർ, മുമ്പ് അലിഗഡിലെ റിസർവ് പൊലീസ് ലൈനില്‍ ഹെഡ് കോണ്‍സ്റ്റബിളായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് പിന്നാലെ പൊലീസില്‍ നിന്നും രക്ഷപ്പെടാൻ എന്തെല്ലാം ചെയ്യണമെന്ന് തന്റെ പൊലീസ് ബുദ്ധിയുപയോഗിച്ച്‌ തനൂജ് മനസിലാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാള്‍ നിരന്തരം വേഷം മാറി. ഫോണ്‍ തീരെ ഉപയോഗിക്കാതെയായി. താടി വളർത്തുകയും ചെയ്തുവെന്നും പൊലീസ് പറയുന്നു.
ഇയാള്‍ കുട്ടിയുമൊത്ത് വൃന്ദാവനിലെ യമുനാ നദിക്ക് സമീപം നിർമ്മിച്ച ഒരു കുടിലിലാണ് താമസിച്ചിരുന്നത്. സന്യാസിയുടെ വേഷത്തിലായിരുന്നു ഇയാള്‍ പലപ്പോഴും പ്രത്യക്ഷപ്പെട്ടിരുന്നത്.

ഒപ്പം പലരോടും ഇത് തന്റെ മകനാണ് എന്നാണത്രെ ഇയാള്‍ പറഞ്ഞിരുന്നത്. ഒടുവില്‍ ഇയാള്‍ കുട്ടിയോടൊത്ത് പിടിയിലാവുകയായിരുന്നു.
സ്റ്റേഷനിലെത്തിച്ചപ്പോഴാണ് നാടകീയ രംഗങ്ങളുണ്ടായത്. കുട്ടി ഇയാളെ വിട്ട് പോകാൻ വിസമ്മതിക്കുകയും കരയുകയും ചെയ്തു.

ഒടുവില്‍ ബലം പ്രയോഗിച്ചാണ് കുട്ടിയെ ഇയാളില്‍ നിന്നും അടർത്തിമാറ്റി അമ്മയെ ഏല്‍പ്പിച്ചത്. കുട്ടിയുടെ കരച്ചില്‍ കണ്ട തനൂജും കരഞ്ഞു എന്നും റിപ്പോർട്ടുകള്‍ പറയുന്നു.

കുട്ടിയുടെ അമ്മയായ പൂനത്തിനോട് തനൂജ് നേരത്തെ ഇയാളുടെ കൂടെ വന്ന് താമസിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പൂനം അത് വിസമ്മതിച്ചു.

പിന്നാലെ, ഇയാള്‍ പൂനത്തെ ഭീഷണിപ്പെടുത്തുകയും കുഞ്ഞിനെ തട്ടിക്കൊണ്ടുപോവുകയുമായിരുന്നു എന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. ഒടുവില്‍, കുട്ടിയെ പൊലീസുകാർ അമ്മയെ ഏല്പിച്ചു. പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.