play-sharp-fill
സിദ്ദിഖിനെതിരായ ബലാത്സംഗ കേസ് : ചോദ്യം ചെയ്യല്‍ എല്ലാ തെളിവുകളും ശേഖരിച്ച ശേഷമെന്ന് അന്വേഷണ സംഘം

സിദ്ദിഖിനെതിരായ ബലാത്സംഗ കേസ് : ചോദ്യം ചെയ്യല്‍ എല്ലാ തെളിവുകളും ശേഖരിച്ച ശേഷമെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം : നടൻ സിദ്ദിഖിനെതിരായ ബലാത്സംഗ കേസില്‍ പ്രതിയെ ചോദ്യം ചെയ്യുന്നത് വൈകിയേക്കും. ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ തെളിവുകളെല്ലാം ശേഖരിച്ച ശേഷം മതിയെന്ന് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.

2016 ജനുവരി 28ന് സിദ്ദിഖ് ഹോട്ടലില്‍ താമസിച്ചിരുന്നതായി പോലിസീന് തെളിവ് ലഭിച്ചു.


എന്നാല്‍ ഹോട്ടല്‍ രജിസ്റ്ററില്‍ ഒപ്പിട്ടാണ് മുറിയിലേക്ക് പോയതെന്ന പെണ്‍കുട്ടിയുടെ മൊഴി സാധൂകരിക്കുന്ന തെളിവുകള്‍ പോലീസിന് ഹോട്ടലില്‍ നിന്നും ലഭിച്ചിട്ടില്ല.2016ല്‍ നിള തീയേറ്ററില്‍ നടന്ന സിദ്ദിഖിന്‍റെ സിനിമയുടെ പ്രിവ്യൂവിനിടെ മസ്ക്കറ്റ് ഹോട്ടല്‍ മുറിയിലേക്ക് വിളിച്ച്‌ ക്രൂരമായി പീഡിപ്പിച്ചെന്നാണ് നടിയുടെ മൊഴി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാതാപിതാക്കള്‍ക്കും ഒരു സുഹൃത്തിനും ഒപ്പം കാറില്‍ ഹോട്ടലില്‍ വന്നിറങ്ങിയെന്നാണ് പരാതിക്കാരി പോലീസിന് മൊഴി നല്‍കിയത്. രക്ഷിതാക്കളുടെ മൊഴിയെടുത്ത പോലീസ്, സുഹൃത്തിൻ്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. അതേസമയം, ജയസൂര്യക്കെതിരെ കൻ്റോണ്‍മെൻ്റ് പോലിസ് രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമ കേസില്‍ സാക്ഷികള്‍ക്ക് പോലിസ് നോട്ടീസ് നല്‍കി.