ഒരു പതിറ്റാണ്ട് മുൻപ് കാണാതായ മാധ്യമ പ്രവർത്തകൻ കുടജാദ്രിയിൽ: അന്വേഷണത്തിനായി ക്രൈം ബ്രാഞ്ച് സംഘം കുടജാദ്രിയിലേയ്ക്ക്
സ്വന്തം ലേഖകൻ
തലശേരി: കാണാതായ മാധ്യമ പ്രവർത്തകൻ സോണി എം ഭട്ടതിരിപ്പാടിനെ കുടജാദ്രിയിൽ കണ്ടതായി റിപ്പോർട്ട്. 11 വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഇന്ത്യാ വിഷന്‍ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററുമായിരുന്ന കൂത്തുപറമ്പ് നീര്‍വേലി സ്വദേശി സോണി എം.ഭട്ടതിരിപ്പാടിനെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് സംഘം കുടജാദ്രിയില്‍. ഘോരവനവും അഗാധഗര്‍ത്തങ്ങളും നിറഞ്ഞ കുടജാദ്രിയിലാണ് സോണിയുടെ സാന്നിധ്യം ഒടുവില്‍ കണ്ടെത്തിയിട്ടുള്ളതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ഈ സാഹചര്യത്തിലാണ് കര്‍ണാടക സര്‍ക്കാരിന്റെ സഹായത്തോടെ കുടജാദ്രിയില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുള്ളത്.
കേരള-കര്‍ണാടക പോലീസിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്താനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ശ്രീനിവാസ്, കാസര്‍ഗോഡ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.പി. വിനോദ്, എസ്ഐ കൃഷ്ണന്, എഎസ്ഐമാരായ രഞ്ജിത്ത്, മധു എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിക്കുന്നത്. സോണിയുടെ ഭാര്യ ഡോ.സീമ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും ക്രൈംബ്രാഞ്ച് വിശദമായ മൊഴികള്‍ രേഖപ്പെടുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2008 ഡിസംബര്‍ 18 ന് ഉച്ചയ്ക്ക് ഒന്നരയ്ക്കുള്ള ഗരീബ്രഥ് എക്സ്പ്രസിലാണ് അന്താരാഷ്ട്രചലച്ചിത്രമേള റിപ്പോര്‍ട്ട് ചെയ്യാന്‍ എറണാകുളത്തെ വീട്ടില്‍ നിന്നും സോണി ഗോവയിലേക്ക് പോയത്. ഗോവയിലെത്തി ആദ്യ രണ്ട് ദിവസം ചലച്ചിത്രമേളയെകുറിച്ചുള്ള വാര്‍ത്തകള്‍ ചെയ്തിരുന്നു. ഭാര്യ ഡോ.സീമയെയും ഇടയ്ക്ക് വിളിച്ചിരുന്നു. പിന്നീട് പെട്ടെന്ന് ഒരു ദിവസം ഫോണ്‍വിളിയും വാര്‍ത്തകള്‍ അയക്കുന്നതും നിലച്ചു.
ടിവിയില്‍ വാര്‍ത്തയും വീട്ടിലേക്ക് ഫോണും വരാതായതോടെ ഭാര്യ സീമ സോണിയുടെ ഫോണിലേക്ക് വിളിച്ചെങ്കിലും ഫോണ്‍ നിശ്ചലമായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സോണി മംഗലാപുരം ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് വിവരം ലഭിച്ചു. അടുത്തദിവസം തന്നെ നാട്ടില്‍ തിരിച്ചെത്തുമെന്നുള്ള സൂചനയും ലഭിച്ചു. പിന്നീട് സോണിയെകുറിച്ച് വിവരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല.
പോലീസ് അന്വേഷണത്തില്‍ മംഗലാപുരത്ത് നിന്നും സോണി ട്രെയിന്‍ മാര്‍ഗം കാഞ്ഞങ്ങാട് എത്തിയതായി വിവരം ലഭിച്ചിരുന്നു. ഇടയ്ക്ക് വീട്ടില്‍ പറയാതെ ആഴ്ചകളോളം മാറിനില്‍ക്കുന്ന ശീലം സോണിക്കുണ്ടായിരുന്നു. അതുകൊണ്ട് കൂടുതല്‍ അന്വേഷണമൊന്നും നടന്നിരുന്നില്ല.. മാസങ്ങള്‍ കഴിഞ്ഞിട്ടും സോണി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭാര്യ സീമ അന്നത്തെ ഡിജിപി ജേക്കബ് പുന്നൂസിനും ഗോവ പോലീസിലും പരാതി നല്‍കുകയായിരുന്നു. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ സോണിയെകുറിച്ച് യാതൊരു തുമ്പും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീടാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. മട്ടന്നൂര്‍ ശിവപുരം ഹൈസ്കൂളിലെ റിട്ട.മുഖ്യാധ്യാപകന്‍ പദ്മനാഭന് നമ്പൂതിരിയുടെയും നഗരസഭ കൗണ്‍സിലറായിരുന്ന സുവര്‍ണനി അന്തര്‍ജ്ജനത്തിന്റെയും മകനാണ് സോണി.