video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Friday, May 23, 2025
HomeFeaturedHuman interest storyമഞ്ഞിൻ്റെ ലോകത്തേക്കും, അപ്രത്യക്ഷമായ പ്രതീക്ഷകളിലേക്കും നോക്കുമ്പോൾ പരിശ്രമങ്ങളും ക്ഷീണവും നിരാശയും ഒക്കെ ഓർത്തു പോകുന്നു, ...

മഞ്ഞിൻ്റെ ലോകത്തേക്കും, അപ്രത്യക്ഷമായ പ്രതീക്ഷകളിലേക്കും നോക്കുമ്പോൾ പരിശ്രമങ്ങളും ക്ഷീണവും നിരാശയും ഒക്കെ ഓർത്തു പോകുന്നു, നി​ഗൂഢതകളൊളിപ്പിച്ച ചില കത്തുകൾ, ജീവൻ നഷ്ടമാകുന്നതിന് മുമ്പ് മല്ലോറി എഴുതിയ എവറസ്റ്റിലെ രഹസ്യങ്ങൾ പ്രദർശിപ്പിക്കുന്നു

Spread the love

കേംബ്രിഡ്ജ്: എവറസ്റ്റ് കൊടുമുടി കീഴടക്കുക എന്നത് അതികഠിനമായ കാര്യമായിരുന്നു. നിരവധി പേർ പ്രയത്നിച്ചിട്ടുണ്ടെങ്കിലും ചിലർക്ക് പാതിവഴിയിൽ മടങ്ങേണ്ടി വന്നു. എന്നാൽ, മറ്റു ചിലർക്ക് ജീവൻതന്നെ ബലകൊടുക്കേണ്ടി വന്നു.

ആദ്യമായി വിജയകരമായി എവറസ്റ്റ് കീഴടക്കിയത് 1953ൽ മേയ് 29ന്‌ എഡ്‌മണ്ട് ഹിലാരി, ടെൻസിങ് നോർഗേ എന്നിവരാണ്‌. എന്നാൽ, അതിന് മുമ്പ് തന്നെ എട്ട് ശ്രമങ്ങൾ നടന്നിട്ടുണ്ട്. അങ്ങനെ ശ്രമം നടത്തിയ ഒരാളായിരുന്നു ബ്രിട്ടീഷുകാരനായ ജോർജ്ജ് മല്ലോറി.

എന്നാൽ, ആ യാത്രയിൽ മല്ലോറിക്ക് ജീവൻനഷ്ടമായി. എവറസ്റ്റ് യാത്രയുടെ കഠിനത വെളിവാക്കിക്കൊണ്ട് അവസാനമായി മല്ലോറി എഴുതിയ കത്തുകൾ മല്ലോറിയുടെ മരണത്തിന് ഒരു നൂറ്റാണ്ടിന് ശേഷം ഇപ്പോൾ ഡിജിറ്റലൈസ് ചെയ്തിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 18 മാസങ്ങളായുള്ള പരിശ്രമത്തിന്റെ ഭാ​ഗമായിട്ടാണ് മല്ലോറിയുമായി ബന്ധപ്പെട്ട കത്തുകളും മറ്റ് ഡോക്യുമെന്റുകളുമെല്ലാം ഇപ്പോൾ ഡിജിറ്റലൈസ് ചെയ്തിരിക്കുന്നത്. 1905 മുതൽ 1908 വരെ മല്ലോറി പഠിച്ച കേംബ്രിഡ്ജിലെ മഗ്ദലീൻ കോളേജാണ് ഇതിന് പിന്നിൽ. 1924 ലാണ് മല്ലോറിയും ആന്‍ഡ്ര്യൂ ഇർവിനും എവറസ്റ്റ് കീഴടക്കാനായി പുറപ്പെട്ടത്.

ഉയരം, പ്രവചനാതീതമായ കാലാവസ്ഥ, എളുപ്പം പറ്റിക്കപ്പെടുന്ന തരത്തിലുള്ള നി​ഗൂഢതകളൊളിപ്പിച്ചിരിക്കുന്ന ഭൂപ്രകൃതി എന്നിവയെല്ലാം അവരെ കുഴക്കി. ആ കൊടുമുടിയിലെവിടെയൊ മല്ലോറിയും ഇര്‍വിനും അപ്രത്യക്ഷരായി. എവറസ്റ്റ് കീഴടക്കാൻ പോയ രണ്ടുപേരും തിരികെ എത്തിയില്ല.

എവറസ്റ്റ് കീഴടക്കുന്നതുമായി ബന്ധപ്പെട്ടുള്ള തന്റെ ഭയങ്ങളും, പ്രതീക്ഷകളും ഒക്കെ അന്ന് മല്ലോറിയെഴുതിയ കത്തിൽ കാണാം. ജൂൺ 20ന് ആരംഭിക്കുന്ന ‘ജോർജ് മല്ലോറി: മഗ്ദലീൻ ടു ദി മൗണ്ടൻ’ എന്ന പ്രദർശനത്തിൽ മല്ലോറിയുടെ കത്തുകളും ഡോക്യുമെന്‍റുകളും പ്രദർശിപ്പിക്കും.

എവറസ്റ്റിൽ നിന്ന് അപ്രത്യക്ഷമാകുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, 1924 മെയ് 11ന് എഴുതിയ കത്തിൽ ജോർജ്ജ് മല്ലോറി എഴുതുന്നത്, ‘ഇത് വളരെ ശ്രമകരമായ സമയമാണ്’ എന്നാണ്. 1924 മെയ് 27നുള്ള തൻ്റെ അവസാനത്തെ കത്തിൽ അദ്ദേഹം പറയുന്നത്, ‘ഇത് മൊത്തത്തിൽ ഒരു മോശം സമയമാണ്. ടെൻ്റ് വാതിലിനു പുറത്ത് മഞ്ഞിൻ്റെ ലോകത്തേക്കും, അപ്രത്യക്ഷമായ പ്രതീക്ഷകളിലേക്കും നോക്കുമ്പോൾ ഞാനെന്റെ കഠിനമായ പരിശ്രമങ്ങളും ക്ഷീണവും നിരാശയും ഒക്കെ ഓർത്തു പോകുന്നു’ എന്നാണ്.

എന്തായാലും, ആ യാത്രയിൽ മല്ലോറി അപ്രത്യക്ഷനായി. അദ്ദേഹം പിന്നീട് തിരികെ വന്നില്ല. വർഷങ്ങൾക്ക് ശേഷം അദ്ദേഹം അന്ന് മഞ്ഞ് കൊത്താനുപയോ​ഗിച്ചിരുന്ന മഴു കണ്ടെത്തി. 1999 മെയ് 1ന്, പര്യവേഷണ അംഗവും പർവതാരോഹകനുമായ കോൺറാഡ് അങ്കർ, ഏകദേശം 26,700 അടി (8,138 മീറ്റർ) ഉയരത്തിൽ മഞ്ഞിലുറച്ചുപോയ ഒരു മൃതദേഹം കണ്ടെത്തി.

അതിലുണ്ടായിരുന്ന വസ്ത്രങ്ങളിൽ തുന്നിച്ചേർത്ത ഒരു നെയിം ടാഗിൽ നിന്നും അത് മല്ലോറിയുടേതാണെന്ന് തിരിച്ചറിയുകയും ചെയ്തു. എന്നാല്‍, ഇര്‍വിന്‍റെ ശരീരം കണ്ടെത്തിയില്ല. കുടുംബത്തിന്റെ അഭ്യർത്ഥന പ്രകാരം എവിടെയാണോ മല്ലോറിയുടെ മൃതദേഹം കിടന്നത് അവിടെത്തന്നെ അദ്ദേഹത്തെ സംസ്കരിക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments