play-sharp-fill
സിപിഎം കോട്ടകളില്‍ കടന്നുകയറി; കണ്ണൂരില്‍ സുധാകരന് റെക്കോര്‍ഡ് ഭൂരിപക്ഷം ; സി.പി. എമ്മിനെതിരെ ഏകപക്ഷീയമായ പത്തരമാറ്റ് വിജയം ; കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍നിന്നും തന്നെ ആർക്കും ഒഴിവാക്കാൻ കഴിയില്ലെന്ന സന്ദേശം ; കോണ്‍ഗ്രസില്‍ നേതൃമാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടി; സുധാകരൻ നേതാവായി തുടരും

സിപിഎം കോട്ടകളില്‍ കടന്നുകയറി; കണ്ണൂരില്‍ സുധാകരന് റെക്കോര്‍ഡ് ഭൂരിപക്ഷം ; സി.പി. എമ്മിനെതിരെ ഏകപക്ഷീയമായ പത്തരമാറ്റ് വിജയം ; കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍നിന്നും തന്നെ ആർക്കും ഒഴിവാക്കാൻ കഴിയില്ലെന്ന സന്ദേശം ; കോണ്‍ഗ്രസില്‍ നേതൃമാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടി; സുധാകരൻ നേതാവായി തുടരും

സ്വന്തം ലേഖകൻ

കണ്ണൂർ: കണ്ണൂരില്‍ സി.പി. എമ്മിനെതിരെ ഏകപക്ഷീയമായ പത്തരമാറ്റ് വിജയവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ നല്‍കുന്നത് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍നിന്നും തന്നെ ആർക്കും ഒഴിവാക്കാൻ കഴിയില്ലെന്ന സന്ദേശം.


ഒരുലക്ഷത്തിലേറെ വോട്ടുകള്‍ നേടിയാണ് കണ്ണൂരിന്റെ ചുവന്ന മണ്ണില്‍ സി.പി. എമ്മിനെ ഒരിക്കല്‍ കൂടി തറപറ്റിച്ചു കൊണ്ടു വെന്നിക്കൊടി പാറിച്ചിരിക്കുകയാണ് കണ്ണൂരിലെ കരുത്തനായ നേതാവ്. സിപിഎം കോട്ടകളെ പോലും ഇളക്കി മറിക്കാൻ കഴിയുന്ന നേതാവാണ് താനെന്ന് തെളിയിക്കുകയാണ് സുധാകരൻ വീണ്ടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെപിസിസി അധ്യക്ഷ സ്ഥാനവും സുധാകരൻ ആർക്കും ഇനി വിട്ടുകൊടുക്കില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം കെപിസിസിയുടേതാണെന്ന് സുധാകരൻ പറഞ്ഞുവച്ചത് അതുകൊണ്ടാണ്. കെസി വേണുഗോപാലിനും വിഡി സതീശനും സുധാകരനെ മാറ്റാൻ താല്‍പ്പര്യമുണ്ട്. ഇതിന് സുധാകരൻ ഇനി വഴങ്ങില്ല. നിലവിലെ സാഹച്യത്തില്‍ കെസി വേണുഗോപാലും

കെപിസിസി പ്രസിഡന്റായി അധികാരമേല്‍ക്കുമ്ബോഴും സുധാകരൻ എംപിയായിരുന്നു. അതൊന്നും സംഘടനാ പ്രവർത്തനങ്ങളെ ബാധിച്ചില്ല. സി.പി. എം സുധാകരനെമുഖ്യശത്രുവായി കാണുന്നതിന്റെ ഏറ്റവും വലിയകാരണങ്ങളിലൊന്ന് പാർട്ടി കോട്ടകളില്‍ പോലും കയറി വോട്ടുപിടിക്കാനാണ് അപ്രതിരോധ്യമായ ശക്തിയാണ്.

ഇരട്ടക്കുഴല്‍ തോക്കുപോലെ സുധാകരന്റെ വാക്കുകള്‍ പാർട്ടി അനുഭാവികളില്‍പോലും ചലനമുണ്ടാക്കാൻ കഴിയുന്നതാണെന്നു യാഥാർത്ഥ്യം.േേ വാട്ടെണ്ണലിന്റെ അന്തിമ ഘട്ടത്തില്‍ 1.04,700 വോട്ടുകളാണ് നേടിയത്. 2019-ലും 2024-ലും സുധാകരൻ വ്യക്തമായ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. എം.വി ജയരാജനെന്ന കരുത്തനായ സി.പി. എമ്മിനെ തോല്‍പിച്ചാണ് ഇക്കുറി സുധാകരൻ ഡല്‍ഹിയിലെത്തുന്നത്. കണ്ണൂരില്‍ മാത്രമല്ല കേരളത്തില്‍ തന്നെ കോണ്‍ഗ്രസിന്റെ പ്രതിരോധമുഖമായി സുധാകരനെന്ന നേതാവ് മാത്രമേയുള്ളൂവെന്നു ആവർത്തിച്ചു തെളിഞ്ഞിരിക്കുകയാണ്. കെപിസിസിയില്‍ സുധാകരന് പകരക്കാരനായി പലരും കണ്ടത് കെ മുരളീധരനെയാണ്. മ

കണ്ണൂരെന്ന സി.പി. എമ്മിന്റെ ചെങ്കോട്ടയില്‍ ഇഞ്ചോടിഞ്ചു പോരാട്ടമാണ് സുധാകരന്റെ രാഷ്ട്രീയ വളർച്ചയ്ക്കു പിന്നില്‍. കണ്ണൂർ ജില്ലയിലെ , എടക്കാട് വില്ലേജിലെ കീഴുന്ന ദേശത്ത് നടാല്‍ എന്ന ഗ്രാമത്തില്‍ വയക്കര രാമുണ്ണി മേസ്ത്രിയുടേയും കുംഭ കുടി മാധവിയുടേയും മകനായി 1948 ജൂണ്‍ ഏഴിന് ജനിച്ചു. എം.എ എല്‍.എല്‍.ബിയാണ് വിദ്യാഭ്യസ യോഗ്യത. തലശ്ശേരി ബ്രണ്ണൻ കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര -ബിരുദം, പിന്നീട് നിയമബിരുദവും നേടി.രാഷ്ട്രീയ ജീവിതംകോണ്‍ഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു വിന്റെ സജീവ പ്രവർത്തകനായി രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ കെ. സുധാകരൻ 1967-1970 കാലഘട്ടത്തില്‍ കെ.എസ്.യു (ഒ) വിഭാഗത്തിന്റെ തലശ്ശേരി താലൂക്ക് കമ്മറ്റി പ്രസിഡന്റായിരുന്നു.1971-1972-ല്‍ കെ.എസ്.യു(ഒ) വിഭാഗത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി.1973-1975-ല്‍ നാഷണല്‍ സ്റ്റുഡൻസ് ഓർഗനൈസേഷൻ (എൻ.എസ്.(ഒ)) സംസ്ഥാന പ്രസിഡന്റ്,1976-1977-ല്‍ യൂത്ത് കോണ്‍ഗ്രസ്(ഒ) വിഭാഗം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.

1969-ല്‍ അഖിലേന്ത്യ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രണ്ടായി പിളർന്നപ്പോള്‍ സംഘടന കോണ്‍ഗ്രസിന്റെ കൂടെ നിലയുറപ്പിച്ചു.1978-ല്‍ സംഘടനാ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച്‌ ജനതാ പാർട്ടിയില്‍ ചേർന്നു.1978 മുതല്‍ 1981 വരെ ജനതാ പാർട്ടിയുടെ യൂത്ത് വിംഗായ യുവ ജനതയുടെ സംസ്ഥാന പ്രസിഡന്റ്.1981-1984 കാലഘട്ടത്തില്‍ ജനതാ പാർട്ടി(ജി) വിഭാഗത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി.1984-ല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി.കെപിസിസി നിർവ്വാഹക സമിതി അംഗമായാണ് കോണ്‍ഗ്രസിനകത്ത് കെ.സുധാകരൻ തേരോട്ടം ആരംഭിക്കുന്നത്.

1984 മുതല്‍ 1991 വരെ കെപിസിസിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. 1991 ല്‍ അവസാനമായി നടന്ന കോണ്‍ഗ്രസിന്റെ സംഘടന തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച്‌ കണ്ണൂർ ഡി.സി.സിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.1991 മുതല്‍ 2001 വരെ കണ്ണൂർ ഡി.സി.സി പ്രസിഡന്റായിരുന്നു. കണ്ണൂരിലെ കോണ്‍ഗ്രസ് പാർട്ടിയെ സി.പിഎമ്മിനെ പോലും അമ്ബരപ്പിക്കുന്ന രീതിയില്‍ കേഡർ സ്വഭാവത്തിലേക്ക് കൊണ്ട് വരുന്നതില്‍ തുടക്കംമിട്ടത് കെ.സുധാകരൻ ഉഇഇ പ്രസിഡന്റ് ആയിരുന്ന വേളയിലാണ്.1991-2001 കാലഘട്ടത്തില്‍ യു.ഡി.എഫ്ന്റെ കണ്ണൂർ ജില്ലാ ചെയർമാനായും പ്രവർത്തിച്ചു.

2018-2021 കെപിസിസി വർക്കിങ് പ്രസിഡന്റായി പ്രവർത്തിച്ചു വരുന്നുതിരഞ്ഞെടുപ്പ് രാഷ്ട്രീയം:രാഷ്ട്രീയത്തില്‍ ഒരു പാട് വെല്ലുവിളികള്‍ ഏറ്റെടുത്താണ്. കെ.സുധാകരന്റെ മുന്നേറ്റം.1980 ല്‍ എടക്കാട് അസംബ്ലിയില്‍ അഗഏ യുടെ നാട്ടില്‍ കന്നിയങ്കം. എടക്കാട് മണ്ഡലത്തില്‍ മല്‍സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോള്‍ ജയിക്കുന്നതു വരെ മല്‍സരിക്കാൻ അനുവദിക്കണമെന്നാണ് മല്‍സരത്തിനിറങ്ങാൻ ആവശ്യപ്പെട്ട ലീഡർ കെ.കരുണാകരനോട് കെ.സുധാകരൻ അന്ന് പറഞ്ഞത് തുടർന്ന് ,1982 ല്‍ എടക്കാടും ,1987-ല്‍ നടന്ന നിയമസഭ ഇലക്ഷനില്‍ തലശ്ശേരിയില്‍ നിന്നും മത്സരിച്ചു.വൻ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ് ജയിക്കുന്ന മണ്ഡലത്തില്‍ കെ.സുധാകരന്റെ വരവോടെ സി.പി. എമ്മി ന്റെ ഭൂരിപക്ഷം പടിപടിയായി കുറഞ്ഞു. 1991-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ എടക്കാട് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച കെ.സുധാകരൻ, സിപിഎമ്മിലെ ഒ.ഭരതനോട് 219 വോട്ടിനാണ് പരാജയപ്പെടുന്നത്.ഈ തിരഞ്ഞെടുപ്പില്‍ 5000 ലേറെ കള്ളവോട്ടുകള്‍ സിപിഎം ചെയ്തിട്ടുണ്ടെന്ന് മനസ്സിലായതോടെ നിയമ പോരാട്ടം ആരംഭിച്ചു.

3000 വോട്ടുകള്‍ കള്ളവോട്ടാണെന്ന് കെ.സുധാകരൻ കോടതിയില്‍ തെളിയച്ചതോടെ സിപിഎം സ്ഥാനാർത്ഥി ഒ. ഭരതന്റെ നിയമസഭാംഗത്വം കോടതി റദ്ദാക്കി.എങ്കിലും തിരഞ്ഞെടുപ്പ് കേസുമായി മുന്നോട്ട് പോയ സുധാകരനെ 1992-ല്‍ കേരള ഹൈക്കോടതി വിജയിയായി പ്രഖ്യാപിച്ചു. തുടർന്ന് ഒ.ഭരതൻ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുകയും, 1996-ല്‍ സുപ്രീം കോടതി ഒ.ഭരതനെ വിജയിയായി പ്രഖ്യാപിച്ച്‌ ഉത്തരവിറക്കി. 1996, 2001, 2006 ലും കണ്ണൂർ നിയമസഭാംഗമായി കെ.സുധാകരൻ തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ടു.

2001-2004 കാലഘട്ടത്തിലെ എ.കെ. ആന്റണി മന്ത്രിസഭയില്‍ കെ.സുധാകരൻ ആദ്യമായി വനം, കായിക വകുപ്പിന്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി.2009-ല്‍ നടന്ന ലോക്സഭ തിരഞ്ഞടുപ്പില്‍ സിപിഎമ്മിലെ കെ.കെ. രാഗേഷ്നെ തോല്‍പ്പിച്ച്‌ കണ്ണൂരില്‍ നിന്ന് ആദ്യമായി ലോക്സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.2014-കണ്ണൂർ ലോക്സഭ മണ്ഡലത്തിലും, 2016 ഉദുമ നിയമസഭാ മണ്ഡലത്തിലും മല്‍സരിച്ചു.2019-ല്‍ നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂർ സിറ്റിങ് എംപിയായിരുന്ന സിപിഎമ്മിലെ പി.കെ. ശ്രീമതിയെ 94559 പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ച്‌ സുധാകരൻ വീണ്ടും ലോക്സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

സിപിഎം പ്രവർത്തകർ മൂന്നിലധികം തവണ നടത്തിയ വധശ്രമങ്ങളില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട നേതാവാണ് കെ.സുധാകരൻ. ആ കാലഘട്ടങ്ങളില്‍ കണ്ണൂരില്‍ മാത്രം കെ.സുധാകരന്റെ അനുയായികളായ ഇരുപതിലധികം പേരാണ് സിപിഎം പ്രവർത്തകരുടെ അക്രമങ്ങളില്‍ കൊല്ലപ്പെട്ടത്.നിലപാടുകളില്‍ വിട്ടുവീഴ്‌ച്ചയില്ലാതെ കോണ്‍ഗ്രസ് വേദികളില്‍ പ്രവർത്തകരെ ആവേശം കൊള്ളിക്കുന്ന സമാനതകളില്ലാത്ത നേതാവാണ് കെ.സുധാകരൻ..ഭാര്യ:സ്മിത (റിട്ട. അദ്ധ്യാപിക, ഹയർ സെക്കന്ററി സ്‌കൂള്‍, കാടാച്ചിറ) മക്കള്‍: സൻജോഗ് സുധാകർ, സൗരവ് സുധാകർ (ബിസിനസ്സ്), മരുമകള്‍.ശ്രീലക്ഷ്മി.