play-sharp-fill
ഗർഭസ്ഥശിശു ആൺകുട്ടിയോ പെൺകുട്ടിയോ എന്നറിയാൻ എട്ടുമാസം ഗർഭിണിയായ ഭാര്യയുടെ വയറുകീറി ; ഭർത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

ഗർഭസ്ഥശിശു ആൺകുട്ടിയോ പെൺകുട്ടിയോ എന്നറിയാൻ എട്ടുമാസം ഗർഭിണിയായ ഭാര്യയുടെ വയറുകീറി ; ഭർത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

സ്വന്തം ലേഖകൻ

ലക്നൗ : ഗർഭസ്ഥശിശു ആൺകുട്ടിയോ പെൺകുട്ടിയോ എന്നറിയാൻ എട്ടുമാസം ഗർഭിണിയായ ഭാര്യയുടെ വയറുകീറിയ ഭർത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. യുപിയിലെ ബദാവുൻ സ്വദേശി പന്നാലാലിനാണ് കോടതി ശിക്ഷ വിധിച്ചത്. 2020 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം.

ഭാര്യ അനിതയെയാണ് പന്നാലാൽ ക്രൂരമായി ആക്രമിച്ചത്. നേരത്തെ അഞ്ച് പെൺമക്കളുണ്ടായിരുന്ന പന്നാലാലിന് ആൺകുട്ടി വേണമെന്നാവശ്യപ്പെട്ട് നിരന്തരം അനിതയെ മർദനത്തിരയാക്കിയിരുന്നു. ആൺകുഞ്ഞിനെ ലഭിക്കാനായി രണ്ടാം വിവാഹം കഴിക്കുമെന്നും പന്നാലാൽ ഭീഷണിപ്പെടുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവദിവസവും ജനിക്കാൻ പോകുന്ന കുട്ടിയുടെ പേരിൽ പന്നാലാൽ അനിതയെ മർദിക്കുകയും വയറുകീറി കുട്ടി ആണോ പെണ്ണോയെന്ന് പരിശോധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അനിത പ്രതികരിച്ചതോടെ അരിവാളുമായി പ്രതി അവരെ ആക്രമിക്കുകയായിരുന്നു. അനിത ഇറങ്ങി ഓടിയതോടെ പിന്നാലെ ചെന്ന പ്രതി ബലമായി അവരുടെ വയറുകീറി.

അനിതയുടെ നിലവിളി കേട്ട് നാട്ടുകാരും ബന്ധുക്കളും ഓടിയെത്തിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. ആക്രമണത്തിൽ തന്റെ ആന്തരാവയവങ്ങൾ പുറത്തുവന്ന അവസ്ഥയിലായിരുന്നെന്നാണ് അനിത കോടതിയിൽ മൊഴി നൽകിയത്. അനിതയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗർഭത്തിലുണ്ടായിരുന്ന ആൺകുഞ്ഞിനെ രക്ഷിക്കാനായില്ല.