അടിമാലിയിൽ വൃദ്ധയെ ദാരുണമായി കൊലപ്പെടുത്തിയ സംഭവം : പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടിയ അന്വേഷണ ഉദ്യോഗസ്ഥർക്ക് അഭിനന്ദനം, ഇടുക്കി ഡിവൈഎസ്പി സാജു വർഗീസിന് അഭിനന്ദന പത്രം കൈമാറി

Spread the love

ഇടുക്കി: അടിമാലിയിൽ പട്ടാപകൽ വീട്ടിലെത്തി വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സ്വർണം കവർന്ന കേസ് അന്വേഷണ ഉദ്യോഗസ്ഥർക്ക് പ്രശംസപത്രം നൽകി.

ഏപ്രിൽ 13ന് വൈകിട്ടാണ് അടിമാലി കുര്യൻസ് ആശുപത്രി റോഡിലെ ശ്രീ ഭഗവതി വൈഷ്ണവ മഹാദേവ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഫാത്തിമ കാസിം(70)നെ വീടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെ പ്രതികൾ ഫാത്തിമയെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. ഫാത്തിമയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാലയും കവർന്നു. ശനിയാഴ്ച വൈകിട്ട് മകൻ സുബൈർ വീട്ടിലെത്തിയപ്പോഴാണ് ഫാത്തിമയെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് മകൻ പോലീസിനെ വിവരമറിയിച്ചു.

തുടർന്ന് കൊല്ലം കിളികൊല്ലൂർ സ്വദേശികളായ കെ.ജെ.അലക്സ്, കവിത എന്നിവരെയാണ് പോലീസ് പാലക്കാട്ടുനിന്ന് പിടികൂടി. ഇരുവരെയും ഇടുക്കിയിലെത്തിച്ച് ചോദ്യം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപ്രതികളെയും പോലീസ് പിടികൂടിയത്. തെളിവ് നശിപ്പിക്കാനായി സ്ഥലത്ത് മുളകുപൊടിയും വിതറിയാണ് പ്രതികൾ കടന്നുകളഞ്ഞിരുന്നത്.