മാഹിയില്‍ നിന്നും രാജേഷും ശരത് ലാലും ഇറക്കിയത് 48 ലിറ്റര്‍ വിദേശ മദ്യം; ലക്ഷ്യം തോട്ടം മേഖലയിലെ വില്‍പ്പന; രണ്ട് പേർ കട്ടപ്പന പൊലീസിന്റെ പിടിയിൽ

Spread the love

കട്ടപ്പന: മാഹിയില്‍ നിന്ന് വില്‍പ്പനയ്ക്കായി എത്തിച്ച 48 ലിറ്റർ വിദേശമദ്യ ശേഖരവുമായി രണ്ട് പേർ കട്ടപ്പന പൊലീസിന്റെ പിടിയിലായി.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. ഒട്ടനവധി അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ചെറുതോണിയില്‍ വാടകയ്ക്ക് താമസിക്കുന്ന തേക്കിലക്കാട്ടില്‍ രാജേഷ് (43), മലപ്പുറം പാണ്ടിക്കാട് ആമപ്പാറയ്ക്കല്‍ ശരത് ലാല്‍ (32) എന്നിവരെയാണ് കട്ടപ്പന എസ്.ഐ സുനേഖ് ജെയിംസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മദ്യ ശേഖരവുമായി വള്ളക്കടവില്‍ നിന്ന് പിടികൂടിയത്.

500 മില്ലി ഗ്രാമിന്റെ 98 മദ്യകുപ്പികളാണ് പ്രതികളില്‍ നിന്ന് പിടിച്ചെടുത്തത്. തോട്ടം മേഖലയില്‍ ഉള്‍പ്പെടെ ചില്ലറ വില്‍പ്പന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കട്ടപ്പന, തങ്കമണി പൊലീസ് സ്റ്റേഷൻ പരിധികളിലായി രാജേഷിനെതിരെ ഒന്നിലധികം അബ്കാരി കേസുകള്‍ നിലവിലുണ്ട്. കഴിഞ്ഞ നവംബറിലും മാഹിയില്‍ നിന്നെത്തിച്ച 60 ലിറ്റർ മദ്യവുമായി രാജേഷും കൂട്ടാളിയും പിടിയിലായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.