
സ്വന്തം ലേഖകൻ
ഇടുക്കി: പെൻഷൻ മുടങ്ങിയപ്പോൾ പിച്ച തെണ്ടി ശ്രദ്ധേയയായ ഇടുക്കിയിലെ മറിയക്കുട്ടി വീണ്ടും സംസ്ഥാന സര്‍ക്കാരിനും സി പി എമ്മിനും എതിരെ . സര്‍ക്കാര്‍ സ്വന്തക്കാര്‍ക്ക് വേണ്ടി എല്ലാം ചെയ്യുന്നുണ്ട് എന്നും എന്തിനും ഏതിനും ബക്കറ്റ് പിരിവുമായി നടക്കുന്നതല്ലാതെ എന്താണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്യുന്നതെന്നുമാണ് മറിയക്കുട്ടി ചോദിക്കുന്നത്.ഈ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് സ്വപ്നക്കും സരിതയ്ക്കും വേണ്ടി മാത്രമാണ് എന്നും അവര്‍ ആരോപിച്ചു.
മാവേലി സ്റ്റോറുകളില്‍ സാധനങ്ങളും സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകളും ഇല്ല. ഡോക്ടര്‍മാര്‍ പരിശോധിക്കണമെങ്കില്‍ രോഗികള്‍ പണം നല്കി ക്വാര്‍ട്ടേഴ്സില്‍ പോയി ക്യൂ നില്‍ക്കണം എന്നും മറിയക്കുട്ടി പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇനി ഭരണം കിട്ടില്ല. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മറിയക്കുട്ടിയുടെ പ്രതികരണം.
പെന്ഷന് കുടിശ്ശിക മുടങ്ങിയതിനാലാണ് പ്രതിഷേധിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സമരം നടത്തിയതിന് പിന്നില്‍ ആവശ്യങ്ങള്‍ ലഭിക്കണമെന്നത് മാത്രമായിരുന്നു . അതിന് ഏതറ്റം വരെയും പോകാന്‍ തയാറാണ് . തന്റെ പിന്നില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ട് .
കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും ആര് എസ് എസിന്റെയും എല്ലാ പാര്‍ട്ടിക്കാരുടെയും പിന്തുണയുണ്ട്. മെത്രാനും മുഖ്യമന്ത്രിക്കും രാഷ്ട്രീയമുണ്ട്. ഞാന്‍ ഇന്ത്യന്‍ പൗരനല്ലേ? എനിക്കും രാഷ്ട്രീയമുണ്ട്. അതില്‍ എന്താണ് തെറ്റ്്?,’ മറിയക്കുട്ടി ചോദിച്ചു. ജനോപകാരപ്രദമായ ഒന്നും ഈ സര്‍ക്കാര്‍ ചെയ്തിട്ടില്ല എന്നും ഭരണത്തിന്റെ അഹങ്കാരമാണ് സര്‍ക്കാരിനുള്ളത് എന്നും അവര്‍ പറഞ്ഞു.
ചെറുപ്പം മുതലെ നേരില്‍ കണ്ടിട്ടുള്ള തര്‍ക്കങ്ങളിലും അടിപിടിക്കേസുകളിലും പക്ഷംപിടിക്കാതെ പൊലീസില്‍ സാക്ഷി പറയാനും പരാതിപ്പെടാനും പോയിട്ടുണ്ട്. അതിനാലാണ് ‘മജിസ്ട്രേറ്റ് മറിയക്കുട്ടി’ എന്ന പേര് വീണത് ചോര്‍ന്നൊലിക്കുന്ന വീട്ടിലാണ് താന്‍ താമസിക്കുന്നത് . വീട് വെച്ച് തരുമെന്ന് കെ പി സി സി പ്രസിഡന്റ് കെ. സുധാകരന് ഉറപ്പു നല്‍കിയിട്ടുണ്ട് .