ശബരിമലയില്‍ ആശങ്കയായി ഉപയോഗശൂന്യമായ 1,66,000 ലിറ്റര്‍ അരവണ; നശിപ്പിക്കാൻ വിവിധ കമ്പനികളുമായി ചര്‍ച്ചകള്‍ തുടരുകയാണെന്ന് ദേവസ്വം മന്ത്രി

Spread the love

പത്തനംതിട്ട: ശബരിമലയില്‍ ആശങ്കയായി ഉപയോഗശൂന്യമായ 1,66,000 ലിറ്റര്‍ അരവണ.

6.65 കോടിയുടെ അരവണ ആണ് നശിപ്പിക്കേണ്ടത്.
അതിനാല്‍ വിവിധ കമ്പനികളുമായി ചര്‍ച്ച തുടരുകയാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി.

ഏലക്കയില്‍ കീടനാശിനി സാന്നിധ്യം ഉണ്ടെന്ന വിവാദത്തെ തുടര്‍ന്നാണ് അരവണ ഉപയോഗശൂന്യമായത്.
ശബരിമലയിലെ ഉപയോഗശൂന്യമായ ഒന്നര ലക്ഷത്തിലധികം ലിറ്റര്‍ അരവണ നശിപ്പിക്കുന്നത് വൈകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1,66,000 ലിറ്റര്‍ അരവണയാണ് ഉപയോഗശൂന്യമായി സന്നിധാനത്ത് കെട്ടിക്കിടക്കുന്നത്. ഇവ നശിപ്പിക്കുന്നതിന് വെല്ലുവിളികള്‍ ഏറെയാണ്. കാനന മേഖലയില്‍ അരവണ നശിപ്പിക്കുന്നത് വന്യ മൃഗങ്ങള്‍ക്ക് ഭീഷണി ആകുമോ എന്ന ആശങ്കയാണ് ഒരുവശത്തുള്ളത്.

മണ്ഡലകാലത്തെ തീര്‍ത്ഥാടകരുടെ തിരക്കിനിടയില്‍ ഇത്രയധികം അരവണ എങ്ങനെ പുറത്തെത്തിക്കും എന്ന വെല്ലുവിളിയും നിലനില്‍ക്കുന്നുണ്ട്. അരവണ നശിപ്പിക്കാൻ വിവിധ കമ്പനികളുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും ഇക്കാര്യത്തില്‍ വൈകാതെ തീരുമാനമെടുക്കുമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.