
കൈക്കൂലി കേസിന് തഹസില്‍ദാറുടെ പ്രതികാരം; ലൈംഗിക പീഡനത്തിനിരയായ 13കാരിയുടെ പേര് വൈക്കം തഹസില്‍ദാര്‍ ഇ എം റെജി നാട് മുഴുവൻ പരത്തിയെന്ന് പരാതി.
സ്വന്തം ലേഖിക
ആലപ്പുഴ: ലൈംഗിക പീഡനത്തിനിരയായ 13കാരിയുടെ പേര് വൈക്കം തഹസില്‍ദാര്‍ ഇ എം റെജി നാട് മുഴുവൻ പരത്തിയെന്നാണ് പരാതി. മുൻപ് കൈക്കൂലി ആവശ്യപ്പെട്ടതിന് റെജിക്കെതിരെ പരാതി നല്‍കിയതിനാണ് ഈ ക്രൂരത ചെയ്തതെന്ന് കുടുംബം പറയുന്നു. പട്ടികജാതിക്കാരിയായ കുട്ടിയുടെ പീഡന വിവരം നാട് മുഴുവന്‍ പരന്നതോടെ അതിജീവിതയുടെ മാതാവ് രണ്ട് വട്ടം ജീവനൊടുക്കാന്‍ ശ്രമിച്ചു.
എന്നാല്‍ സമുദായ സംഘടനാ ഭാരവാഹികളാട് കേസിന്‍റെ കാര്യം സംസാരിച്ചതാണെന്നും പേര് വെളിപ്പെടുത്തിയിട്ടില്ലെന്നുമാണ് റെജിയുടെ പ്രതികരണം. അരൂരില്‍ താമസിക്കുന്ന കോട്ടയം ഉദയനാപുരം സ്വദേശികളായ കുടുംബമാണ് വൈക്കം തഹസില്‍ദാര്‍ ഇ എം റെജിക്കെതിരെ ജില്ലാ കലക്ടര്‍ക്കും എസ് പിക്കും പരാതി നല്‍കിയിരിക്കുന്നത്. സംഭവങ്ങള്‍ക്ക് തുടക്കം മൂന്ന് മാസം മുമ്ബാണ്. മിശ്രവിവാഹിതരായ ദമ്പതികൾ മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി പട്ടികജാതി സര്‍ട്ടിഫിക്കറ്റിനായി വൈക്കം താലൂക്ക് ഓഫീസിലെത്തി. എന്നാല്‍ തഹസില്‍ദാര്‍ ഇ എം റെജി 15000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് കുടുംബം പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻ തന്നെ വിവരം വിജിലൻസ് എസ് പിയെ അറിയിച്ചു. ഇക്കാര്യത്തില്‍ വിജിലന്‍സിന്‍റെ നടപടി ക്രമങ്ങള്‍ പുരോഗമിക്കവേയാണ് പതിമൂന്നുകാരി സ്വന്തം വീട്ടില്‍ വെച്ച് അയല്‍ക്കാരന്‍റെ പീഡനത്തിന് ഇരയാവുന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസ് ആവശ്യത്തിനായി കുട്ടിയുടെ ജാതി സര്‍ടിഫിക്കറ്റ് പൊലീസ് ആവശ്യപ്പെട്ടിട്ടും തഹസില്‍ദാര്‍ നല്‍കിയില്ല. ഒടുവില്‍ കുടുംബം കോട്ടയം ജില്ലാ കലക്ടറോട് പരാതിപ്പെട്ടപ്പോഴാണ് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. തനിക്കെതിരെ വിജിലൻസിന് പരാതി നല്‍കിയത് കുട്ടിയുടെ കുടുംബമാണെന്ന് റെജി മനസ്സിലാക്കി. തുടര്‍ന്ന് ഇതിന് പ്രതികാരമായി സാമുദായിക സംഘടനയുടെ ഭാരവാഹികള്‍ വഴി ഇരയുടെ പേര് വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് കുടുംബം പറയുന്നു.
ഒരു മരണ വീട്ടില്‍ ചെന്നപ്പോള്‍ നാട്ടുകാര്‍ അമ്മയോട് അതിജീവിതയുടെ കാര്യം ചോദിച്ചു. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടിയുടെ അമ്മ രണ്ട് തവണ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് കുടുംബം തഹസില്‍ദാര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. സിപിഐ സര്‍വീസ് സംഘടനയായ ജോയിന്‍റ് കൗണ്‍സിലിന്‍റെ ജില്ലാ ഭാരവാഹി കൂടിയാണ് തഹസില്‍ദാര്‍. എന്നാല്‍ സമുദായ സംഘടനാ ഭാരവാഹികളാട് കേസിന്‍റെ കാര്യം സംസാരിച്ചതാണെന്നും പേര് വെളിപ്പെടുത്തിയിട്ടില്ലെന്നുമാണ് റെജി പറയുന്നത്.