
തൃശ്ശൂരില്‍ ഇന്ന് പുലികളിറങ്ങും; മെയ്യെഴുത്ത് തുടങ്ങി; ഉച്ചയോടെ മേളക്കാരുമെത്തും; പിന്നാലെ പുലിപ്പുറപ്പാട്; നഗരവീഥികള്‍ കീഴടക്കാൻ പെണ്‍പുലികളും; ആദ്യം സ്വരാജ് റൗണ്ടിലെത്തുന്നത് വിയ്യൂര്‍ ദേശത്തിന്റെ പുലികൾ
സ്വന്തം ലേഖിക
തൃശൂര്‍: അരമണി ഇളക്കി മേള അകമ്പടിയില്‍ ഇന്ന് സ്വരാജ് റൗണ്ടില്‍ പുലികളിറങ്ങും.
അഞ്ച് ദേശങ്ങളിലെ 250 പുലികളും നിശ്ചല ദൃശ്യങ്ങളുടെ അകമ്പടിയോടെ വൈകിട്ട് നാല് മണിയോടെ സ്വരാജ് റൗണ്ടിനെ വലം വയ്ക്കും. രാവിലെ തന്നെ ദേശങ്ങളില്‍ മെയ്യെഴുത്ത് ആരംഭിച്ചു. ഉച്ചയോടെ മേളക്കാരുമെത്തും. പിന്നാലെ പുലിപ്പുറപ്പാട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം പുറപ്പെടുന്നതും സ്വരാജ് റൗണ്ടിലെത്തുന്നതും വിയ്യൂര്‍ ദേശത്തിന്റെ പുലികളാണ്. ബിനി ടൂറിസ്റ്റ് ഹോം ജംക്ഷനിലാണ് ഫ്ലാഗ് ഓഫ് നടക്കുക. തുടര്‍ന്ന് സീതാറാം മില്‍ നടുവിലാലിന് മുന്നിലെത്തി കളി തുടങ്ങും.
തുടര്‍ന്ന് കാനാട്ടുകരയും അയ്യന്തോളും എം.ജി റോഡ് വഴി നഗരത്തിലേക്ക് പ്രവേശിക്കും. ആറ് മണിയോടെ എല്ലാ സംഘങ്ങളും സ്വരാജ് റൗണ്ടില്‍ അണിനിരക്കും. പ്ലോട്ടുകളും ഇതോടൊപ്പമുണ്ടാകും. ആസ്വാദകര്‍ക്ക് സൗകര്യമായി പുലിക്കളി ആസ്വദിക്കാനുള്ള സുരക്ഷയും അനുബന്ധ സംവിധാനങ്ങളും പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഒരു പുലിക്കളി സംഘത്തില്‍ 35 മുതല്‍ 51 വരെ പുലികളും ഒന്ന് വീതം നിശ്ചല ദൃശ്യവും ഹരിത വണ്ടിയും പുലി വണ്ടിയും ഉണ്ടായിരിക്കും.