play-sharp-fill
“ആ ചിത്രം  സെൽഫിയല്ല  ” സൈനികന്റെ  മൃതദേഹത്തിന്  അരികിൽ  നിന്നെടുത്ത  ചിത്രം  വിവാദമായതോടെ  വിശദീകരണവുമായി  അൽഫോൻസ് കണ്ണന്താനം

“ആ ചിത്രം സെൽഫിയല്ല ” സൈനികന്റെ മൃതദേഹത്തിന് അരികിൽ നിന്നെടുത്ത ചിത്രം വിവാദമായതോടെ വിശദീകരണവുമായി അൽഫോൻസ് കണ്ണന്താനം

സ്വന്തംലേഖകൻ

കോട്ടയം : പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വസന്തകുമാറിന്റെ മൃതശരീരത്തിനു സമീപത്തു നിന്നെടുത്ത ചിത്രം സോഷ്യൽ മീഡിയയിൽ വിവാദമായതോടെ വിശദീകരണവുമായി കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം.
സെൽഫി എടുത്തു പോസ്റ്റ് ചെയ്തു എന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രം താൻ എടുത്തതല്ലെന്നും ,അത് മറ്റാരോ എടുത്തു തന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ഓഫീസിലേക്കു കൈമാറിയതാണെന്നാണ് കണ്ണന്താനത്തിന്റെ വിശദീകരണം. ആ ചിത്രം സെല്‍ഫി അല്ലെന്നും താന്‍ സെല്‍ഫി എടുക്കാറില്ലെന്നും കണ്ണന്താനം ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു. എന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യുന്നവരോട് എനിക്ക് പറയാനുള്ളത്, കഴിഞ്ഞ 40 വര്‍ഷം ഞാന്‍ പൊതുരംഗത്ത് വിവിധ ചുമതലകള്‍ വഹിച്ചുകൊണ്ട് നിസ്വാര്‍ത്ഥമായി രാജ്യപുരോഗതി മാത്രം മുന്നില്‍ കണ്ടുകൊണ്ടു ജനസേവനം നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് എന്നുള്ളതാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കണ്ണന്താനത്തിന്റെ ഫേസ്ബുക് പേജിലൂടെ ആയിരുന്നു ഇന്നലെ ചിത്രം പുറത്തു വന്നത്.നിരവധി ആളുകൾ പ്രതികരണവുമായി രംഗത്തു വന്നതോടെ ഒടുവിൽ പോസ്റ്റ് പിൻവലിച്ചിരുന്നു.
പോസ്റ്റിന്റെ പൂർണരൂപം വായിക്കാം


“കാശ്മീരിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ വിവി വസന്തകുമാറിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ടു ഒരു പോസ്റ്റ് ഇന്നലെ എന്റെ ഫേസ്ബുക്കിൽ പ്രസിദ്ധികരിച്ചിരുന്നു. അതോടൊപ്പമുണ്ടായിരുന്ന ചിത്രം സെൽഫിയാണ് എന്ന് ആരോപണമുന്നയിക്കുകയും അത് വിവാദമാകുകയും ചെയ്തിരുന്നു. വീരമൃത്യു വരിച്ച ജവാന്റെ വസതിയിൽ ഞാൻ ആദരാഞ്ജലികൾ അർപ്പിച്ചു മുന്നോട്ടു കടക്കുമ്പോൾ ആരോ എടുത്ത് സോഷ്യൽ മീഡിയ കൈകാര്യം ചെയുന്ന എന്റെ ഓഫീസിലേക്ക് അയച്ചു കൊടുത്തതാണ് മേൽപറഞ്ഞ ചിത്രം. ആ ചിത്രം സെൽഫിയല്ലയെന്നു വിശദമായി നോക്കിയാൽ മനസിലാകും. മാത്രവുമല്ല ഞാൻ സെൽഫി എടുക്കാറില്ല, ഇതുവരെ സെൽഫി എടുത്തിട്ടുമില്ല. വീര മൃത്യു വരിച്ച ജവാന്റെ വസതിയിൽ നടന്ന അന്ത്യകർമ്മങ്ങളുടെ ലൈവ് ചില മാധ്യമങ്ങൾ സംപ്രേഷണം ചെയ്തിരുന്നു. അതിലും കാര്യങ്ങൾ വ്യക്തമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്റെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യുന്നവരോട് എനിക്ക് പറയാനുള്ളത് കഴിഞ്ഞ 40 വർഷം ഞാൻ പൊതുരംഗത്ത് വിവിധ ചുമതലകൾ വഹിച്ചുകൊണ്ട് നിസ്വാര്‍ത്ഥമായി രാജ്യപുരോഗതി മാത്രം മുന്നിൽ കണ്ടുകൊണ്ടു ജനസേവനം നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ്. അതിനു കളക്ടർ പദവിയോ മന്ത്രി കസേരയോ വേണമെന്ന് ഞാൻ നിഷ്കർഷിച്ചിട്ടില്ല. വളരെക്കാലം പദവികളൊന്നും വഹിക്കാതെ തന്നെ ഡൽഹിയിലെ ചേരിപ്രദേശങ്ങളിൽ അവിടുത്തെ ജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി സ്വമനസ്സാലെ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. എന്റെ പിതാവും ഒരു സൈനികനായിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യൻ സൈനികരുടെ ത്യാഗവും മഹത്വവും എന്താണെന്നു എനിക്ക് ചെറുപ്പം മുതലേ മനസിലാക്കാനും ഉൾക്കൊള്ളാനും സാധിച്ചിട്ടുണ്ട്.
ആവശ്യമില്ലാത്ത വിവാദങ്ങളുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ രാഷ്ട്രപുരോഗതിക്കു വേണ്ടി നിസ്വാർത്ഥമായി പ്രയത്നിക്കുകയാണ്‌ യുവതലമുറ ഉൾപ്പടെയുള്ളവർ ചെയേണ്ടത്.”