play-sharp-fill
ഇന്ത്യയുടെ നെഞ്ചു പിളർന്ന് പാക്കിസ്ഥാൻ ഭീകരരുടെ ആക്രമണം: 30 ജവാൻമാർക്ക് വീരമൃത്യു; സൈനികരുടെ ജീവന് കണക്ക് പറയിക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യയുടെ നെഞ്ചു പിളർന്ന് പാക്കിസ്ഥാൻ ഭീകരരുടെ ആക്രമണം: 30 ജവാൻമാർക്ക് വീരമൃത്യു; സൈനികരുടെ ജീവന് കണക്ക് പറയിക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

സ്വന്തം ലേഖകൻ 

ജമ്മു: ഇന്ത്യയുടെ നെഞ്ച് പിളർന്ന് പാക്കിസ്ഥാൻ തീവ്രവാദികളുടെ ഭീകരാക്രമണം. ഇന്ത്യയുടെ 2500 ധീര ജവാന്മാർ സ്ഞ്ചരിച്ച വാഹന വ്യൂഹത്തിന് നേർക്ക് സ്‌ഫോടക വസ്തുക്കൾ നിറച്ച് ചാവേർ ബോംബർ വാഹനം ഓടിച്ചു കയറ്റി. പൊട്ടിത്തെറിച്ച ചാവേറിനൊപ്പം ഇന്ത്യയ്ക്ക് നഷ്ടമായത് പ്രിയപ്പെട്ട 30 സൈനികരുടെ ജീവനുകളാണ്. അടുത്തിടെ നടന്ന ഏറ്റവും ഭീകരമായ ഭീകര ആക്രമണമാണ് ഇപ്പോൾ ജമുകാശ്മീരിൽ നടന്നിരിക്കുന്നത്. ഇതിനിടെ ഇന്ത്യൻ സൈനികരുടെ ജീവത്യാഗം വൃഥാവിലാകില്ലെന്നും ഇതിന് ശക്തമായ തിരിച്ചടി നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു. 
പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ഉഗ്രശേഷിയുള്ള ഐഇഡി ബോംബ് ഉപയോഗിച്ചായിരുന്നു ആക്രമണം. ജമ്മു കാഷ്മീരിലെ പുൽവാമയിൽ സൈനിക വാഹനവ്യൂഹനത്തിനു നേരെയായിരുന്നു ആക്രമണം നടന്നത്.
ശ്രീനഗർ ജമ്മു ഹൈവേയിലെ അവന്തിപ്പൊരയിലാണ് ആക്രമണം നടന്നത്. വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ ഇതിലുണ്ടായിരുന്ന ഒരു സൈനികബസിന് നേരെ സ്ഫോടക വസ്തുകൾ നിറച്ച കാർ ഭീകരർ ഇടിച്ചു കയറ്റുകയായിരുന്നു. 2500 ഓളം സൈനികർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്.ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് കോൺവോയ് ആയി പോയ സൈനിക വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്. 
പരിക്കേറ്റ സൈനികരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് വെള്ളിയാഴ്ച ജമ്മു കാഷ്മീർ സന്ദർശിക്കുമെന്നും അറിയിച്ചു. 2016-ലെ ഉറി ആക്രമണത്തിന് ശേഷം രാജ്യത്തുണ്ടാവുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു. പുൽവാമ സ്വദേശിയായ ആദിൽ അഹമ്മദാണ് കാർ ഓടിച്ചതെന്നാണ് റിപ്പോർട്ട്. ജയ്ഷെ മുഹമ്മദിന്റെ ചാവേർ ആക്രമണ സ്‌ക്വാഡിലെ അംഗമാണ് ആദിൽ.