
സ്വന്തം ലേഖകൻ
തൊടുപുഴ: കോടികളുടെ അനധികൃത പാറ ഖനനം നടന്നതായി പരാതി. ആലക്കോട് പഞ്ചായത്തിലെ മരിയ ഗ്രാനൈറ്റ്സിനെതിരെയാണ് പരാതി. 4.5 ലക്ഷം ക്യൂബിക് മീറ്റർ പാറ പൊട്ടിച്ച് കടത്തിയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. സംഭവത്തിൽ രണ്ടുമാസം മുൻപ് പരാതി നല്കിയിട്ടും നടപടിയെടുക്കാതെ അധികൃതർ.
കളവു മറയ്ക്കാൻ കരിയോയിലും പെയിന്റും ചേർത്ത് പാറമടയിൽ അടിച്ചു. പാറ പൊട്ടിച്ചു കഴിഞ്ഞ് ചാര നിറമാണെങ്കിലും കാലപ്പഴക്കം മൂലം അത് കറുപ്പ് നിറമാകുന്നു. അങ്ങനെയാകാൻ വേണ്ടിയാണ് കരിയോയിലും പെയിന്റും ചേർത്ത് പാറമടയിൽ അടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാകളക്ടർക്ക് പരാതി നല്കിയിട്ടുണ്ട് തുടർന്ന് കളക്ടർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
1.5 ലക്ഷം ക്യൂബിക് മീറ്റർ പാറ പൊട്ടിക്കാനാണ് അനുമതി ഉള്ളതെങ്കിലും നിലവിൽ 4.5 ലക്ഷം ക്യൂബിക് മീറ്റർ പാറ പൊട്ടിച്ച് കടത്തിയതായാണ് പരാതി.
നാടിന്റെ മാത്രമല്ല രാജ്യ സുരക്ഷയേയും ബാധിക്കുന്ന തരത്തിലുള്ള സ്ഫോടകവസ്തുക്കൾ കൈയ്യിൽ വെച്ചതും വലിയ വീഴ്ചയായി കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തിൽ കോടികളുടെ നഷ്ടമാണ് സർക്കാരിനും ഉണ്ടാകുന്നത്.