പലയിടത്ത് പല പേരുകളിലായി അറിയപ്പെടും ; ബ്രോക്കർ വഴി വിവാഹം നടത്തും; 20 ദിവസം ഭര്‍ത്താവിന്റെ വീട്ടില്‍ കഴിയും; പിന്നീട് അവിടെ നിന്നും മുങ്ങും ; 27 പേരെയാണ് യുവതി ഇത്തരത്തിൽ വിവാഹം കഴിച്ചത് ;  ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി 12 ഓളം പുരുഷന്മാര്‍ പോലീസ് സ്റ്റേഷനിൽ ; യുവതിക്കായി തിരച്ചിൽ ഊർജ്ജിതം

Spread the love

സ്വന്തം ലേഖകൻ 

ശ്രീനഗര്‍: 27 പേരെ വിവാഹം കഴിച്ച്‌ കബിളിപ്പിച്ച്‌ യുവതി മുങ്ങി. കശ്‌മീരില്‍ പലയിടത്ത് നിന്നായി പല പേരുകളിലായാണ് യുവതി കല്യാണം കഴിച്ചത്. ബ്രോക്കർ വഴി വിവാഹം ചെയ്‌ത് 10-20 ദിവസം ഭര്‍ത്താവിന്റെ വീട്ടില്‍ കഴിഞ്ഞ ശേഷം അവിടെ നിന്നും മുങ്ങുന്നതാണ് ഇവരുടെ രീതി.

ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി 12 ഓളം പുരുഷന്മാര്‍ പൊലീസിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് പുറം ലോകം അറിയുന്നത്. യുവാക്കള്‍ പരാതിക്കൊപ്പം നല്‍കിയ യുവതിയുടെ ഫോട്ടോ പരിശോധിച്ചപ്പോഴാണ് 12 പരാതികളിലേയും സ്‌ത്രീ ഒന്നായിരുന്നു എന്ന് മനസിലാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തട്ടിപ്പിന് ഇരയായവരെല്ലാം ബ്രോക്കര്‍ വഴിയാണ് വിവാഹിതരായത്. വിവാഹം ചെയ്ത ശേഷം അവരുടെ പണവും സ്വര്‍ണവുമായി യുവതി മുങ്ങും. രണ്ട് ലക്ഷം രൂപ തന്നാല്‍ ശാരീരിക പ്രശ്നങ്ങള്‍ ഉള്ള മകന് വിവാഹം ശരിയാക്കി തരമെന്ന് ബ്രോക്കര്‍ പറഞ്ഞു.

എന്നാല്‍ ആദ്യം പറഞ്ഞ പെണ്‍കുട്ടി പരിക്കേറ്റു ആശുപത്രിയിലാണെന്നും വിവാഹം നടക്കില്ലെന്നും അറിയിച്ചു. കൊടുത്ത കാശിന്റെ പകുതി തിരികെ നല്‍കുകയും ചെയ്‌തു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു പെണ്‍കുട്ടിയുടെ ഫോട്ടോ കാണിച്ചു തന്ന ശേഷം വിവാഹം ഉടനെ നടത്തണമെന്ന് ആവശ്യപ്പെട്ടു.

വിവാഹത്തിന് ശേഷം പത്താം ദിവസം ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ യുവതി പിന്നീട് തിരികെ വന്നിട്ടില്ലെന്നും തട്ടിപ്പിനിരയായ ഒരു യുവാവിന്റെ പിതാവ് പറഞ്ഞു. അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണവും 3,80,000 രൂപയും യുവതിക്ക് നല്‍കിയിരുന്നതായി അദ്ദേഹം പറഞ്ഞു.

ഒരു ദിവസം രാത്രി വീട്ടിലെ സാധനങ്ങളെല്ലാമെടുത്താണ് യുവതി ഓടിപ്പോയെന്നാണ് മറ്റൊരാളുടെ പരാതി. കള്ളപ്പേരിലാണ് യുവതി എല്ലാവരെയും കബളിപ്പിച്ചത്. തട്ടിപ്പിന് പിന്നില്‍ വലിയ റാക്കറ്റ് പ്രവൃത്തിക്കുന്നുണ്ടോ എന്നും സംശയിക്കുന്നതായി പരാതികാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.

ബുഡ്ഗാമില്‍ മാത്രം ബ്രോക്കര്‍മാരുടെ സഹായത്തോടെ യുവതി 27 പുരുഷന്മാരെ കഴിച്ചു. എന്നാല്‍ യുവതിയുടെ യഥാര്‍ഥ പേരോ മറ്റ് വിവരങ്ങളോ ആര്‍ക്കും അറിയില്ല. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.