കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു; ചമ്പക്കുളത്ത് മടവീഴ്ച, ജില്ലയിൽ ഇതുവരെ 8 കോടിയുടെ കൃഷി നാശം; അമ്പലപ്പുഴ–തിരുവല്ല പാതയില്‍ വെള്ളം കയറി, ചക്കുളത്തുകാവ് മുതല്‍ പൊടിയാടി വരെ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: ആലപ്പുഴയിൽ കനത്ത മഴയ്ക്കൊപ്പം വൻ കൃഷി നാശവും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇതുവരെ 8 കോടിയുടെ കൃഷി നാശം ഉണ്ടായതായാണ് കണക്ക്. രണ്ടു ദിവസത്തിനു ള്ളിൽ നാലുപാടശേഖരങ്ങളിൽ മടവീണു. ഒരു പാടത്ത് വെള്ളം നിറഞ്ഞു. ഇന്നു പുലർച്ചെ ചമ്പക്കുളത്ത് 50 ഏക്കറുള്ള മാനങ്കരി ഇളം പാടത്ത് മടവീണു.

ആലപ്പുഴയില്‍ ദേശീയപാതയോരത്തെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നിര്‍ദേശം നൽകി. അമ്പലപ്പുഴ–തിരുവല്ല സംസ്ഥാനപാതയില്‍ വെള്ളം കയറി. ചക്കുളത്തുകാവ് മുതല്‍ പൊടിയാടി വരെ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെൽച്ചെടികൾ വെള്ളത്തിലായി കുട്ടനാട്ടിൽ 5 സ്ഥലങ്ങളിൽ ജലനിരപ്പ് അപകട നിലയ്ക്കൊപ്പമെത്തി. കിഴക്കൻ മേഖലയിൽ നിന്ന് വൻതോതിൽ ജലം കുട്ടനാട്ടിലെത്തിത്തുടങ്ങി. ജില്ലയിൽ 9 ദുരിതാശ്വാസ ക്യാംപുകളുണ്ട്. 139 വീടുകൾക്കാണ് ഭാഗികമായി നാശനഷ്ടമുണ്ടായത്.

കുട്ടനാട്ടിലെ അധിക ജലം ഒഴുകിപ്പോകുന്നതിന് തോട്ടപ്പള്ളി പൊഴിയുടെ വീതി കൂട്ടും. ഹരിപ്പാട് ആറാട്ടുപുഴയിൽ കടലാക്രമണം രൂക്ഷമാണ്. ഇതു വഴിയുള്ള കെഎസ്ആര്‍ടിസി സർവീസുകൾ നിർത്തി. ജില്ലയിൽ ശിക്കാരവള്ളങ്ങൾ അടക്കമുള്ള ചെറു ജലവാഹനങ്ങളുടെ സർവീസ് നിർത്താൻ നിർദേശിച്ചിട്ടുണ്ട്.