എട്ടിന്റെ പണി കിട്ടി “കുട്ടപ്പനായി” ഹാരീസ് !!! ഹോംസ്റ്റേയ്ക്ക് ലൈസൻസ് അനുവദിക്കാൻ കൈക്കൂലി വാങ്ങിച്ച ഹാരിസ് പരാതി അന്വേഷിക്കാനെത്തിയ വിജിലൻസ് ഓഫിസറോടും കൈക്കൂലി ചോദിച്ചു; വേഷം മാറിയെത്തിയ ഉദ്യോ​ഗസ്ഥനോട് ആവശ്യപ്പെട്ടത് 2000 രൂപ; കൈക്കൂലി വീരന്റെ ആളറിയാപ്രകടനത്തിൽ ഞെട്ടി വിജിലൻസ് അന്വേഷണസംഘം

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: ഹോംസ്റ്റേയ്ക്ക് ലൈസൻസ് നല്കുന്നതിന് കൈക്കൂലി വാങ്ങിയ ഹാരിസ് പരാതി അന്വേഷിക്കാനെത്തിയ വിജിലൻസ് ഓഫിസറോടും കൈക്കൂലി
ചോദിച്ചു

ആലപ്പുഴ സ്വദേശിയുടെ പരാതിയിൽ കേസ് അന്വേഷിക്കാൻ വേഷം മാറിയെത്തിയതായിരുന്നു വിജിലൻസ് ഉദ്യോഗസ്ഥൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ സ്വദേശിയിൽ നിന്ന് 2000 രൂപ
കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് കുടുക്കുകയായിരുന്നു. പരാതി ലഭിച്ച വിജിലൻസ് സംഘം വേഷം മാറി ഹാരീസിനെ സമീപിച്ചു. തുടർന്നാണ് ഉദ്യോഗസ്ഥനോടും കൈക്കൂലി ആവശ്യപ്പെട്ടത്.

വെള്ളിയാഴ്ച രാവിലെയാണ് കൈക്കൂലി വാങ്ങിയതിന് ഹാരിസ് വിജിലൻസ് പിടിയിലായത്. റിസോർട്ട് ലെെസൻസുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശി യു. മണിയിൽ നിന്നും കെെക്കൂലി വാങ്ങുന്നതിനിടെയാണ് ഹാരിസ് പിടിയിലായത്.

ആവശ്യപ്പെട്ട 10000 രൂപയുടെ ആദ്യഗഡു 2000 രൂപ നൽകുന്നതിനിടെ ഇയാളെ വിജിലൻസ് പിടികൂടിയത്. പുന്നമട വ്യൂ പോയിന്റിലുള്ള ഓഫിസിലെത്തിയാണ് പ്രതിയെ വിജിലൻസ് കുടുക്കിയത്.

കിഴക്കൻ മേഖല വിജിലൻസ് എസ് പി വി ജി വിനോദ്കുമാറിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ വിജിലൻസ് ഡിവൈഎസ്പി ഗിരീഷ് പി സാരഥി, സിഐമാരായ പ്രശാന്ത് കുമാർ, രാജേഷ്, എസ് ഐമാരായ സ്റ്റാൻലി തോമസ്, സുരേഷ് കുമാർ, ബസന്ത് ,എഎസ് ഐ ജയലാൽ, എസ് സിപി ഓ മാരായ ഷിജു എസ് ഡി, സനൽ സഹദേവൻ, ശ്യാംകുമാർ, രാജേഷ് ടി പി, മനോജ് കുമാർ, ലിജു എന്നിവരാണ് ഹാരിസിനെ പിടികൂടിയത്