കൈക്കൂലി കൈപറ്റുന്നത് കള്ളപ്പണ ശേഖരത്തിന് തുല്യമെന്ന് സുപ്രീം കോടതി; അഴിമതിയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്ന എഫ്.ഐ.ആര്‍ ഇ.ഡി അന്വേഷണം ആരംഭിക്കാന്‍ മതിയായ കാരണമാണെന്നും സുപ്രീം കോടതി പറഞ്ഞു

Spread the love

കൈക്കൂലി കൈപറ്റുന്നത് കള്ളപ്പണ ശേഖരത്തിന് തുല്യമെന്ന് സുപ്രീം കോടതി. അഴിമതിയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്ന എഫ്.ഐ.ആര്‍ ഇ.ഡി അന്വേഷണം ആരംഭിക്കാന്‍ മതിയായ കാരണമാണെന്നും സുപ്രീം കോടതി പറഞ്ഞു.

video
play-sharp-fill

സ്വന്തം ലേഖകൻ

തമിഴ്‌നാട്‌: കൈക്കൂലി കൈപറ്റുന്നത് കള്ളപ്പണ ശേഖരത്തിന് തുല്യമെന്ന് സുപ്രീം കോടതി. അഴിമതിയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്ന എഫ്.ഐ.ആര്‍ ഇ.ഡി അന്വേഷണം ആരംഭിക്കാന്‍ മതിയായ കാരണമാണെന്നും സുപ്രീം കോടതി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്‌നാട്‌ എക്‌സൈസ്‌, വൈദ്യുതി മന്ത്രി വി. സെന്തില്‍ ബാലാജിക്ക്‌ എതിരായ കേസുകളില്‍ അന്വേഷണം തുടരാമെന്ന്‌ വ്യക്തമാക്കിയായിരുന്നു സുപ്രീം കോടതിയുടെ നിരിക്ഷണം.സെന്തില്‍ ബാലാജി ഗതാഗതമന്ത്രിയായിരുന്ന 2011-2015 കാലയളവില്‍ മെട്രോ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പറേഷന്‍ നിയമനങ്ങള്‍ക്ക്‌ കോഴ വാങ്ങിയെന്നാണ്‌ കേസ്‌. എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ട്രേറ്റ്‌ (ഇഡി) മന്ത്രിക്ക്‌ എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസും തുടര്‍ന്ന് രജിസ്ടര്‍ ചെയ്തു.