play-sharp-fill
മുക്കുപണ്ടം പണയം വച്ച്‌ ലക്ഷങ്ങള്‍ തട്ടി; വീണ്ടുമെത്തിയപ്പോള്‍ പിടിവീണു, സംഭവം അടിമാലിയില്‍

മുക്കുപണ്ടം പണയം വച്ച്‌ ലക്ഷങ്ങള്‍ തട്ടി; വീണ്ടുമെത്തിയപ്പോള്‍ പിടിവീണു, സംഭവം അടിമാലിയില്‍

സ്വന്തം ലേഖകൻ

ഇടുക്കി: അടിമാലി സര്‍വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാളെ അടിമാലി പൊലീസ് പിടികൂടി.


മൂന്നു ലക്ഷത്തിനടുത്ത് രൂപയാണ് രണ്ട് പ്രാവശ്യമായി ഇയാള്‍ തട്ടിപ്പിലൂടെ നേടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിമാലി 200 ഏക്കര്‍ മരോട്ടിക്കുഴിയില്‍ ഫിലിപ്പ് തോമസ് (63) ആണ് അടിമാലി പൊലീസിന്റെ പിടിയിലായത്. രണ്ട് തവണകളായി മൂന്നുലക്ഷത്തിനടുത്ത് തുകയാണ് ഇയാള്‍ സഹകരണ ബാങ്കില്‍ നിന്നും മുക്കുപണ്ടം പണയപ്പെടുത്തി തട്ടിയത്. ശനിയാഴ്ച ഉച്ചയോടെ അടിമാലി സര്‍വീസ് സഹകരണ ബാങ്കില്‍ എത്തിയ പ്രതി ആറര പവന്‍ ആഭരണം പണയപ്പെടുത്തി 2 ലക്ഷം രൂപ കൈക്കലാക്കിയ ശേഷം പുറത്തേക്കിറങ്ങി ഇതിനിടെ സംശയം തോന്നിയ ബാങ്ക് ജീവനക്കാര്‍ ആഭരണങ്ങള്‍ പരിശോധിച്ചതോടെ മുക്കുപണ്ടമാണെന്ന് തെളിഞ്ഞു. ഉടന്‍ ഇയാളെ തടഞ്ഞുനിര്‍ത്തിയശേഷംഅടിമാലി പൊലീസില്‍ വിവരമറിയിച്ചു.

ഇയാള്‍ പിടിയിലായതോടെ മുന്‍പ് ഇതേ ബാങ്കില്‍ നടത്തിയ പണയ ഇടപാട് പരിശോധിച്ചപ്പോള്‍ ഈ മാസം മൂന്നിന് 93000 രൂപ തട്ടിയതും മുക്കുപണ്ടം പണയം വെച്ചാണെന്ന് തെളിഞ്ഞു.ഇതോടെ ബാങ്ക് സെക്രട്ടറിയുടെ പരാതിയെ തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags :