video
play-sharp-fill

അപകടനില തരണം ചെയ്ത് കോട്ടയിലെ  നവജാതശിശു; കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍; കുട്ടി ഭര്‍ത്താവിന്റേത് തന്നെയെന്നും മാസം തികയാതെ പ്രസവിച്ചതിനാല്‍ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചതെന്ന് യുവതി; കുഞ്ഞ് തന്റെയല്ലെന്നും മൂത്ത കുട്ടിയെ വിട്ടുകിട്ടണമെന്ന്  പിതാവും; പരിഹാരം കോടതി കണ്ടെത്തട്ടെയെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയും പൊലീസും…..!

അപകടനില തരണം ചെയ്ത് കോട്ടയിലെ നവജാതശിശു; കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍; കുട്ടി ഭര്‍ത്താവിന്റേത് തന്നെയെന്നും മാസം തികയാതെ പ്രസവിച്ചതിനാല്‍ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചതെന്ന് യുവതി; കുഞ്ഞ് തന്റെയല്ലെന്നും മൂത്ത കുട്ടിയെ വിട്ടുകിട്ടണമെന്ന് പിതാവും; പരിഹാരം കോടതി കണ്ടെത്തട്ടെയെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയും പൊലീസും…..!

Spread the love

സ്വന്തം ലേഖിക

പത്തനംതിട്ട: മാസം തികയാതെ പ്രസവിച്ചതിനാല്‍ മരിച്ചതെന്ന് കരുതിയാണ് കുഞ്ഞിനെ ബക്കറ്റിലാക്കി വച്ചതെന്നും അമിത രക്തസ്രാവം മൂലം തന്റെ ജീവന്‍ അപകടത്തിലാകുമെന്ന് കരുതിയാണ് ആശുപത്രിയില്‍ ചികില്‍സ തേടിയതെന്നും കോട്ടയിലെ വാടക വീട്ടില്‍ നിന്നും രക്ഷപ്പെടുത്തിയ നവജാത ശിശുവിന്റെ മാതാവ് മൊഴി നല്‍കി.

ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്കും പൊലീസിനും ഇവര്‍ ഒരേ മൊഴിയാണ് നല്‍കിയിരിക്കുന്നത്. കുട്ടി ഭര്‍ത്താവിന്റേത് തന്നെയാണ്. മാസം തികയാതെ ജനിപ്പോള്‍ തന്നെ കുട്ടി മരിച്ചതായി തോന്നി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനോടകം തന്റെ നില വഷളാവുകയും ആശുപത്രിയില്‍ ചികില്‍സ തേടുകയുമായിരുന്നു.
ഒരിക്കലും താന്‍ കുഞ്ഞിനെ ഉപേക്ഷിച്ചതല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അമ്മ.

അതേസമയം കോട്ടയം മെഡിക്കല്‍ കോളജില്‍ ഇന്‍കുബേറ്ററിലായിരുന്ന കുഞ്ഞിന്റെ നില മെച്ചപ്പെട്ടു. കുഞ്ഞ് ആരോഗ്യവാനായിരിക്കുന്നതിനാല്‍ മെഡിക്കല്‍ കോളജിനോട് ചേര്‍ന്നുള്ള കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റി.

എങ്കിലും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. മാസം തികയാതെ ജനിച്ചതിന്റെ പ്രശ്നങ്ങള്‍ കുഞ്ഞിനുണ്ട്.

കുട്ടിയുടെ മാതാവ്, മൂത്ത കുട്ടി, യുവതിയുടെ മാതാവ് എന്നിവരെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് കീഴിലുള്ള കോഴഞ്ചേരി മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവിടെ നിന്നാണ് പൊലീസും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയും യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്.

ഭര്‍ത്താവുമായി പിണങ്ങുന്നതിന് മുന്‍പ് ഒരുമിച്ച്‌ ഒരു ലോഡ്ജില്‍ മുറിയെടുക്കുകയും ദിവസങ്ങളോളം അവിടെ താമസിക്കുകയും ചെയ്തിരുന്നുവെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.
എന്നാല്‍, കുഞ്ഞിന്റെ പിതൃത്വം ഇയാള്‍ നിഷേധിക്കുകയാണ്. കുട്ടി തന്റെയല്ലെന്ന് നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതോടൊപ്പം മൂത്ത കുഞ്ഞിനെ തനിക്ക് വിട്ടു കിട്ടണമെന്നും ഇയാള്‍ പറയുന്നു.

പൊലീസിലും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്കും മുന്‍പാകെ ഹാജരായിട്ടാണ് ഇയാള്‍ പിതൃത്വം നിഷേധിച്ചിരിക്കുന്നത്. പിതൃത്വം തെളിയിക്കേണ്ടത് പൊലീസിന്റെയോ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെയോ ബാധ്യതയല്ലെന്ന് ജില്ലാ ചെയര്‍മാന്‍ അഡ്വ. എന്‍. രാജീവ് പറഞ്ഞു.