
കൊല്ലം സ്വദേശിനിയെ ബദിയടുക്കയില്‍ മരിച്ചനിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കം; ഒപ്പം താമസിച്ചിരുന്നയാള്‍ മുങ്ങി; നീതു രണ്ടും യുവാവ് മൂന്നും തവണ വിവാഹം കഴിച്ചിട്ടുണ്ടെന്ന് പൊലീസ്
സ്വന്തം ലേഖിക
കാസര്‍കോട്: കൊല്ലം സ്വദേശിനിയെ ബദിയടുക്കയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
കൊല്ലം കൊട്ടിയം സ്വദേശി രാധാകൃഷ്ണന്റെ മകള്‍ നീതു കൃഷ്ണനെ (32) ആണ് ബദിയടുക്കയിലെ റബ്ബര്‍ എസ്റ്റേറ്റ് ഉള്ളിലുള്ള താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ കൂടെ താമസിച്ചിരുന്ന വയനാട് ജില്ലയിലെ കല്‍പ്പറ്റ സ്വദേശി ആന്റോ സെബാസ്റ്റ്യനെ കാണാതായി.
യുവതിയെ കൊലപ്പെടുത്തിയ ശേഷം വാതില്‍ പുറത്ത് നിന്നും പൂട്ടി ഇയാള്‍ മുങ്ങിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
കാസര്‍കോട് ബദിയടുക്ക ഏല്‍ക്കാനയിലുള്ള റബ്ബര്‍ എസ്റ്റേറ്റിനുള്ളിലെ ഇവര്‍ താമസിച്ചിരുന്ന ഓടിട്ട വീട്ടിനുള്ളില്‍ ആണ് നീതുവിന്റെ മൃതദേഹം കിടന്നിരുന്നത്.
അകത്തെ മുറിയുടെ മൂലയില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ട മൃതദേഹത്തിന്റെ കയ്യും കാലുകളും കെട്ടിയ നിലയിലായിരുന്നു. നാല് ദിവസമെങ്കിലും പഴക്കമുണ്ട്. ആന്റോ സെബാസ്റ്റ്യന്‍ യുവതിയുമൊത്ത് 42 ദിവസം മുൻപാണ് റബ്ബര്‍ ടാപ്പിംഗിനായി ബദിയടുക്കയില്‍ എത്തിയത്.
മൂന്നുദിവസമായി ജോലിക്ക് വരുന്നത് കാണാതായപ്പോള്‍ എസ്റ്റേറ്റിലെ മറ്റു തൊഴിലാളികള്‍ അന്വേഷിച്ചു ചെന്നപ്പോള്‍ വീട്ടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതാണ് സംശയത്തിനിടയാക്കിയത്. ബദിയടുക്ക എസ് ഐ കെ പി വിനോദ് കുമാറും സംഘവും സ്ഥലത്തെത്തി തുറന്നു നോക്കിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടത്.
മൃതദേഹം തുണിയില്‍ പൊതിഞ്ഞ് കൊണ്ടുപോകാനുള്ള ശ്രമം നടന്നിരുന്നതായി സംശയിക്കുന്നു.