Thursday, April 23, 2026

രാജ കുടുംബാം​ഗമാണെന്നും ഡോക്ടറാണെന്നും പറഞ്ഞ് പരിചയപ്പെടുത്തൽ; ഓൺലൈൻ മൾട്ടി ലെവൽ മാർക്കറ്റിങ്ങിന്റെ പേരിൽ ആലപ്പുഴ സ്വദേശികളായ വീട്ടമ്മമാരിൽ നിന്ന് തട്ടിയെടുത്തത് പത്ത് ലക്ഷം രൂപ ; ഒളിവിൽ പോയ പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ച് പൊലീസ് സ്വന്തം ലേഖകൻ തിരുവനന്തപുരം: ഓൺലൈനായി മൾട്ടി ലെവൽ മാർക്കറ്റിങിൻ്റെ പേരിൽ പണം തട്ടിയതായി വീട്ടമ്മമാരുടെ പരാതി. ആക്കുളം സ്വദേശി വിവേക് ശ്രീകണ്ഠനെതിരെയാണ് പരാതി. 10 ലക്ഷം രൂപ തട്ടിപ്പ് നടത്തിയതായി ആലപ്പുഴ സ്വദേശികളായ വീട്ടമ്മമാർ നൽകിയ പരാതിയിൽ കരമന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2022 ജൂലൈ മാസത്തിൽ ഫേസ്ബുക്ക് വഴി ക്യൂനെറ്റ് കമ്പനിയുടെ സ്കീമിൽ ചേരുകയായിരുന്നു. പ്രതി രാജ കുടുംബമാണെന്നും ഡോക്ടറാണെന്നും പറഞ്ഞാണ് പരിചയപ്പെട്ടതെന്നും പരാതിക്കാർ പറഞ്ഞു. ഇതിനായി നൽകിയ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ പ്രതി ഇവരെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. കരമനയിലെ ബാങ്കുവഴിയാണ് പണമിടപാടുകൾ നടത്തിയത്. മലേഷ്യ ആസ്ഥാനമായുള്ള ക്യൂനെറ്റ് എന്ന ഓൺലൈൻ കമ്പനിയുടെ സ്കീമിൽ ചേർത്തായിരുന്നു തട്ടിപ്പ് നടത്തിയത്. പൊലീസ് അന്വേഷണത്തിൽ പ്രതി ഒളിവിലാണെന്ന് കണ്ടെത്തി. പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: ഓൺലൈനായി മൾട്ടി ലെവൽ മാർക്കറ്റിങിൻ്റെ പേരിൽ പണം തട്ടിയതായി വീട്ടമ്മമാരുടെ പരാതി. ആക്കുളം സ്വദേശി വിവേക് ശ്രീകണ്ഠനെതിരെയാണ് പരാതി.

10 ലക്ഷം രൂപ തട്ടിപ്പ് നടത്തിയതായി ആലപ്പുഴ സ്വദേശികളായ വീട്ടമ്മമാർ നൽകിയ പരാതിയിൽ കരമന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2022 ജൂലൈ മാസത്തിൽ ഫേസ്ബുക്ക് വഴി ക്യൂനെറ്റ് കമ്പനിയുടെ സ്കീമിൽ ചേരുകയായിരുന്നു. പ്രതി രാജ കുടുംബമാണെന്നും ഡോക്ടറാണെന്നും പറഞ്ഞാണ് പരിചയപ്പെട്ടതെന്നും പരാതിക്കാർ പറഞ്ഞു. ഇതിനായി നൽകിയ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ പ്രതി ഇവരെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.

കരമനയിലെ ബാങ്കുവഴിയാണ് പണമിടപാടുകൾ നടത്തിയത്. മലേഷ്യ ആസ്ഥാനമായുള്ള ക്യൂനെറ്റ് എന്ന ഓൺലൈൻ കമ്പനിയുടെ സ്കീമിൽ ചേർത്തായിരുന്നു തട്ടിപ്പ് നടത്തിയത്.

പൊലീസ് അന്വേഷണത്തിൽ പ്രതി ഒളിവിലാണെന്ന് കണ്ടെത്തി. പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.