സ്‌കൂള്‍കുട്ടികള്‍ക്കടക്കം രഹസ്യമായി കഞ്ചാവ് എത്തിക്കും; കച്ചവടസംഘത്തിൽ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവർ; അതിര്‍ത്തി മലയോരങ്ങളില്‍ ലഹരി ഉപയോഗവും വില്‍പനയും സജീവം…..

Spread the love

സ്വന്തം ലേഖിക

വെള്ളറട: മലയോരമേഖലയില്‍ കഞ്ചാവിന്റെയും നിരോധിത പുകയില ഉത്പ്പന്നങ്ങളുടെയും കച്ചവടം വ്യാപിക്കുന്നു.

പ്രധാനമായും കോളേജുകളും സ്‌കൂളുകളും കേന്ദ്രീകരിച്ചാണ് കച്ചവടം നടക്കുന്നത്.
സന്ധ്യമയങ്ങിയാല്‍ പ്രധാന കവലകളിലും പൊതി കഞ്ചാവ് സുലഭമായി ലഭിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്നാടിനോട് ചേര്‍ന്ന് കിടക്കുന്ന അതിര്‍ത്തിയിലെ വെള്ളറട ആറാട്ടുകുഴി, പനച്ചമൂട്, ചെറിയകൊല്ല, കാരക്കോണം, കന്നുമാംമൂട് പ്രദേശങ്ങളില്‍ കഞ്ചാവ് സുലഭമാണ്. അതിര്‍ത്തി വഴി യാതൊരു പരിശോധനയുമില്ലാതെ എത്തുന്ന കഞ്ചാവ് ഗോഡൗണുകളില്‍ സൂക്ഷിച്ച ശേഷമാണ് ഇരുചക്രവാഹനങ്ങളിലായി കച്ചവടത്തിന് എത്തിക്കുന്നത്.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ ഇപ്പോള്‍ കച്ചവടത്തിനെത്തുന്നുണ്ട്. വിദ്യാര്‍ത്ഥികളാണ് സംഘത്തിന്റെ ഇരകളില്‍ ഏറെയും. വിദ്യാര്‍ത്ഥികളെയും കച്ചവടത്തിനായി ഉപയോഗിക്കുന്നത് പതിവാണ്.

സ്‌കൂള്‍ പരിസരങ്ങളില്‍ വിദ്യാര്‍ത്ഥികളിലൂടെ രഹസ്യമായി ആവശ്യമുള്ളവര്‍ക്ക് പൊതി രൂപത്തിലാക്കിയ കഞ്ചാവ് എത്തിക്കുന്നു. കോളനികള്‍ കേന്ദ്രീകരിച്ച്‌ വന്‍ കഞ്ചാവു വില്‍പ്പന സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.

കച്ചവടസംഘത്തിന്റെ ഭീഷണിയെ പേടിച്ച്‌ പുറത്ത് പറയാന്‍പോലും കഴിയാത്ത അവസ്ഥയാണ്. കഞ്ചാവുമായി പോകുന്ന ഇരുചക്ര വാഹനങ്ങളുടെ മരണപാച്ചിലും പേടിച്ച്‌ റോഡില്‍ പോലും നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണിന്ന് ഗ്രാമങ്ങള്‍.

പനച്ചമൂട് കേന്ദ്രീകരിച്ച്‌ വ്യാപകമായ തോതില്‍ നിരോധിത പുകയില ഉത്പ്പന്നങ്ങളുടെ വില്പനയും നടക്കുന്നുണ്ട്. നിരന്തരമായുള്ള പരിശോധനകള്‍ ഉണ്ടെങ്കില്‍ മാത്രമേ നിരോധിത പുകയില വസ്തുക്കളുടെ വില്പന തടയാന്‍ കഴിയു.