മകളുമായി സംസാരിക്കാൻ അനുവദിക്കില്ല, പ്രസവം പോലും വീട്ടുകാരെ അറിയിച്ചില്ല, അനഘ അനുഭവിച്ചത് കൊടിയ പീഡനം? ഭർത്താവിനെതിരേ കേസെടുത്തു.രണ്ടുവർഷം മുമ്പായിരുന്നു അനഘയുടെയും ശ്രീജേഷിന്റെയും വിവാഹം.

മകളുമായി സംസാരിക്കാൻ അനുവദിക്കില്ല, പ്രസവം പോലും വീട്ടുകാരെ അറിയിച്ചില്ല, അനഘ അനുഭവിച്ചത് കൊടിയ പീഡനം? ഭർത്താവിനെതിരേ കേസെടുത്തു.രണ്ടുവർഷം മുമ്പായിരുന്നു അനഘയുടെയും ശ്രീജേഷിന്റെയും വിവാഹം.

പറമ്പില്‍ബസാര്‍ സ്വദേശിനി അനഘയുടെ മരണത്തില്‍ ഭര്‍ത്താവ് കുരുവട്ടൂര്‍ സ്വദേശി ശ്രീജേഷിനെതിരേ കേസെടുത്തു. ആത്മഹത്യാപ്രേരണ, മാനസികവും ശാരീരികവുമായ പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ചേവായൂര്‍ പോലീസ് കേസെടുത്തത്. ഭര്‍തൃവീട്ടിലെ പീഡനം മൂലമാണ് അനഘ മരിച്ചതെന്നുകാട്ടി അനഘയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണച്ചുമതല.

കഴിഞ്ഞ വ്യാഴാഴ്ചയാണ് അനഘയെ എലത്തൂരിനു സമീപം ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും നിരന്തര പീഡനത്തെ തുടര്‍ന്ന് അനഘ ജീവനൊടുക്കിയെന്നാണ് ബന്ധുക്കളുടെ പരാതി. രണ്ടുവര്‍ഷം മുമ്പായിരുന്നു അനഘയുടെയും ശ്രീജേഷിന്റെയും വിവാഹം. വിവാഹശേഷം അനഘ സ്വന്തം വീട്ടിലേക്ക് വരുന്നതുപോലും ഭര്‍ത്താവ് വിലക്കിയിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഫോണില്‍പോലും സംസാരിക്കാന്‍ അനുവദിക്കാറില്ല. ഭര്‍ത്താവിനൊപ്പം അദ്ദേഹത്തിന്റെ മാതാവും ചേര്‍ന്ന് മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും അനഘയുടെ ബന്ധുക്കള്‍ പരാതിപ്പെട്ടു.

2020 മാര്‍ച്ച് 25നാണ് അനഘയും ശ്രീജേഷും വിവാഹിതരായത്. വിവാഹത്തിന് ശേഷം മകളുമായി സംസാരിക്കാൻ അനുവദിക്കാറില്ലെന്നാണ് അനഘയുടെ ബന്ധുക്കൾ പറയുന്നത്. പ്രസവം ഉള്‍പ്പടെ അറിയിച്ചില്ലെന്നും കുടുംബക്കാരുടെ ഫോണ്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്‌തെന്നും അനഘയുടെ ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പീഡനങ്ങൾ സഹിക്കാൻ കഴിയാതെയാണ് അനഘ ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :