കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ട പക്കി സജിയെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലിലാക്കി; നിരന്തര കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമ നടപടിയുമായി കോട്ടയം ജില്ലാ പോലീസ്

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

കോട്ടയം: ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും വധശ്രമം, ഭവനഭേദനം നടത്തി വസ്തുവകകള്‍ തീവെച്ച് നശിപ്പിക്കുക, കവര്‍ച്ച തുടങ്ങി നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയുമായ വൈക്കം കോതനല്ലൂര്‍ ചാമക്കാലാ കരയില്‍ ഇടച്ചാലില്‍ വീട്ടില്‍ പൈലി മകന്‍ പക്കി സജി എന്നു വിളിക്കുന്ന സജി പൈലി (40) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം തടങ്കലില്‍ അടച്ചത്. കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇയാള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോട്ടയം ജില്ലയിലെ കടുത്തുരുത്തി, കുറവിലങ്ങാട്, വൈക്കം, മേലുകാവ് പോലീസ് സ്റ്റേഷനുകളില്‍ വധശ്രമം, ആയുധമുപയോഗിച്ച് ആക്രമിച്ച് ഗുരുതര പരിക്കേല്‍പ്പിക്കുക, കവര്‍ച്ച, ഭവനഭേദനം നടത്തി വസ്തുവകകള്‍ തീവെച്ച് നശിപ്പിക്കുക തുടങ്ങിയ കേസ്സുകളില്‍പ്രതിയാണ് . ഇയാള്‍ മേലുകാവ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഗുണ്ടാ ആക്രമണം നടത്തി വീടും വാഹനങ്ങളും തല്ലിത്തകര്‍ക്കുകയും തീവെച്ച് നശിപ്പിക്കുകയും ചെയ്ത കേസ്സില്‍ റിമാന്റില്‍ കഴിഞ്ഞുവരവെയാണ് കാപ്പാ നിയമ പ്രകാരം കരുതല്‍ തടങ്കലിലാക്കിയിട്ടുള്ളത്. ജനങ്ങളുടെ സൈ്വര്യ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമ നടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത് . തുടര്‍ന്നും ഇത്തരക്കാര്‍ക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group