play-sharp-fill
15 രൂപയുടെ കുപ്പിവെള്ളം ഇനി 10 രൂപയ്ക്ക്; വാട്ടർ അതോറിറ്റി

15 രൂപയുടെ കുപ്പിവെള്ളം ഇനി 10 രൂപയ്ക്ക്; വാട്ടർ അതോറിറ്റി


സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൊതുജനങ്ങൾക്കായി കുറഞ്ഞ വിലയിൽ കുപ്പിവെളളം ലഭ്യമാക്കാനൊരുങ്ങി വാട്ടർ അതോറിട്ടി. ഇപ്പോൾ 15രൂപയ്ക്ക് ലഭിക്കുന്ന കുപ്പിവെള്ളം 10രൂപയ്ക്ക് ലഭ്യമാക്കാനാണ് പദ്ധതി. വാട്ടർ അതോറിട്ടിയുടെ ഔട്ട്ലെറ്റുകൾ വഴിയും റീട്ടെയിൽ ശൃഖലകളിലൂടെയും വിൽപന നടത്താനാണ് ഉദ്ദേശിക്കുന്നത്.


അരുവിക്കരയിലെ പ്‌ളാന്റിന്റെ നിർമ്മാണം പൂർത്തീകരിച്ച് അടുത്ത മാസത്തോടെ കുപ്പിവെള്ളം വിപണിയിലെത്തിക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പ്ലാന്റിൽ യന്ത്രങ്ങളെല്ലാം സ്ഥാപിച്ചുകഴിഞ്ഞു. ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബി.ഐ.എസ്) ഭക്ഷ്യസുരക്ഷ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് എന്നിവയുടെ അംഗീകാരമാണ് ഇനി വേണ്ടത്. ഇത് ഈ മാസം അവസാനത്തോടെ ലഭിക്കുമെന്നാണ് കരുതുന്നത്. റിവേഴ്‌സ് ഓസ്മോസിസ്, ഡീക്‌ളോറിനേഷൻ എന്നിവയിലൂടെയാണ് വെള്ളം ശുദ്ധീകരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

16കോടി രൂപയാണ് പദ്ധതിക്കായി വേണ്ടിവരുന്ന ചിലവ്. പ്ലാന്റിൽ പ്രതിദിനം 7200ലിറ്റർ വെള്ളം ഉത്പാദിപ്പിക്കാനാകും. അര, ഒന്ന്, രണ്ട് ലിറ്റർ ബോട്ടിലുകളാണ് വിപണിയിലെത്തിക്കുന്നത്. ഇതിനായി എല്ലാ ജില്ലകളിലും വാട്ടർ അതോറ്റിയുടെ ഔട്ട്‌ലെറ്റുകൾ തുറക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അര, ഒന്ന്, രണ്ട് ലിറ്റർ ബോട്ടിലുകളാണ് പുറത്തിറക്കുക. 20 ലിറ്ററിന്റെ കാനും പുറത്തിറക്കാൻ ആലോചനയുണ്ട്. പ്രതിദിനം 7200 ലിറ്ററാണ് ഉത്പാദിപ്പിക്കുക. റിവേഴ്‌സ് ഓസ്മോസിസ്, ഡീക്‌ളോറിനേഷൻ എന്നിവയിലൂടെയാണ് കുടിവെള്ളം ശുദ്ധീകരിക്കുക.