
സ്വന്തം ലേഖിക
കൊച്ചി: എട്ടു വയസുകാരിയെ മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തിൽ
നഷ്ടപരിഹാരമായി 50,000 രൂപ നല്‍കാമെന്ന് പൊലീസ് ഉദ്യോഗസ്ഥ ഹൈക്കോടതിയില്‍ അറിയിച്ചു.
തുക നല്‍കുന്നതിനായി പെണ്‍കുട്ടിയുടെ പിതാവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറണമെന്നും ഇവരുടെ അഭിഭാഷകന് ആവശ്യപ്പെട്ടു. ആരോപണ വിധേയയായ പെണ്‍കുട്ടിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതിച്ചെലവും നല്കാന് നേരത്തെ സിംഗിള്‍ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി 50,000 രൂപ നഷ്ടപരിഹാരമായി നല്‍കാമെന്ന് പൊലീസ് ഉദ്യോഗസ്ഥ അറിയിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നഷ്ടപരിഹാരം നല്കാന് തയാറാണെന്നും തുക പൊലീസ് ഉദ്യോഗസ്ഥയുടെ ശമ്പളത്തില്‍ നിന്നു പിടിക്കാന്‍ അനുവദിക്കണമെന്നുമാണ് അപ്പീലില്‍ സര്‍ക്കാരിന്റെ വാദം. തുക കുറയ്ക്കാനാവുമോയെന്ന് ഉദ്യോഗസ്ഥ കോടതിയില്‍ ആരാഞ്ഞിരുന്നു.
എന്നാല്‍ ഇതിനു പെണ്‍കുട്ടിയുടെ പിതാവ് തയാറായില്ല. തുടര്‍ന്ന് അപ്പീല്‍ വിശദമായ വാദത്തിനായി ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ്, ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് സെപ്റ്റംബര്‍ അവസാനം പരിഗണിക്കാനായി മാറ്റി.



