കോട്ടയം തിരുനക്കര ഷോപ്പിംഗ് കോംപ്ലക്സില്‍നിന്നു വ്യാപാരികളെ ഒഴിപ്പിക്കല്‍ : ബസ് സ്റ്റാന്‍ഡില്‍ ഇന്നു മുതൽ ഗതാഗത നിയന്ത്രണം; കോടതിയലക്ഷ്യ നടപടികളില്‍നിന്നു രക്ഷ നേടുന്നതിനായുള്ള അധികൃതരുടെ നീക്കം; നിയന്ത്രണത്തിനെതിരേ പ്രതിഷേധിക്കാന്‍ വ്യാപാരികൾ
കോട്ടയം: തിരുനക്കര ബസ്സ്റ്റാന്ഡിനോടനുബന്ധിച്ചുള്ള കെട്ടിടം പൊളിച്ചു പണിയുന്നതിന് വ്യാപാരികളെ ഒഴിപ്പിക്കാനുള്ള നഗരസഭയുടെ നീക്കത്തിന്റെ ഭാഗമായി ബസ് സ്റ്റാന്‍ഡില്‍ നഗരസഭ ഇന്നു മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. കോടതിയലക്ഷ്യ നടപടികളില്‍നിന്നു നഗരസഭയ്ക്ക് രക്ഷ നേടുന്നതിനാണു വാഹനങ്ങളെ സ്റ്റാന്‍ഡിനുള്ളില്‍ കയറ്റാതിരിക്കാനുള്ള നീക്കം.
വാഹനങ്ങള്‍ എത്താതാകുമ്പോള്‍ സ്റ്റാന്‍ഡില്‍ ആളുകള്‍ എത്താതാകും. ഇതോടെ വ്യാപാരികള്‍ ഒഴിഞ്ഞു പോകുമെന്നാണ് നഗരസഭ അധികൃതുടെ ഉദ്ദേശം. ആദ്യ ഒഴിപ്പിക്കലില്‍ തടഞ്ഞതുപോലെ നഗരസഭയുടെ ഈ നീക്കത്തെയും സമാധാനപരമായ രീതിയില്‍ തടയാനാണ് ഷോപ്പിംഗ് കോംപ്ലക്സിലെ വ്യാപാരികളുടെ തീരുമാനം.
കഴിഞ്ഞ 10നു കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നഗരസഭ അധികൃതര്‍ വ്യാപാരികളെ ഒഴിപ്പിക്കാന്‍ എത്തിയെങ്കിലും വ്യാപാരികളുടെയും തൊഴിലാളികളുടെയും പ്രതിഷേധത്തിനൊടുവില്‍ അധികൃതര്‍ക്ക് പിന്‍വാങ്ങേണ്ടി വന്നു. ഷോപ്പിംഗ് കോംപ്ലക്സിലെ വ്യാപാരികള്‍ക്കൊപ്പം ടൗണിലെ മുഴുവന്‍ വ്യാപാരികളും അണിനിരന്ന സമരത്തിനു തൊഴിലാളികളും ടാക്സി ഡ്രൈവര്‍മാരും കടകളിലെ ജീവനക്കാരും പിന്തുണയേകിയതോടെയാണ് അധികൃതര്‍ക്കു പിന്‍വാങ്ങേണ്ടി വന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗതാഗത നിയന്ത്രണങ്ങള്‍ ഇങ്ങനെ…
എംസി റോഡ്, കെകെ റോഡ് എന്നീ ഭാഗങ്ങളില്‍നിന്നു
വരുന്ന ബസുകള്‍ തിരുനക്കര സ്റ്റാന്‍ഡില്‍ പ്രവേശിക്കാതെ പോസ്റ്റ് ഓഫീസില്‍ റോഡില്‍ കൂടി ശീമാട്ടി റൗണ്ടില്‍ എത്തി ശാസ്ത്രി റോഡില്‍നിന്ന് ആളെ കയറ്റുകയും ഇറക്കുകയും ചെയ്ത് കുര്യന് ഉതുപ്പ് റോഡുവഴി പോകുന്ന
രീതിയിലാണ് വാഹന ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.