Spread the love

ആമിർ ഖാൻ നായകനായി അഭിനയിച്ച ‘ലാൽ സിംഗ് ഛദ്ദ’ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആമിർ ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഓഗസ്റ്റ് 11ന് ലോകമെമ്പാടും റിലീസ് ചെയ്ത ചിത്രം ഒരാഴ്ച കഴിഞ്ഞിട്ടും 50 കോടി രൂപ പോലും നേടിയിട്ടില്ലെന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു.

video
play-sharp-fill

‘ലാൽ സിംഗ് ഛദ്ദ’ ആദ്യ ദിനം 10 കോടിയോളം രൂപ നേടി. എന്നാൽ രണ്ടാം ദിവസം വരുമാനം ആദ്യ ദിവസത്തേക്കാൾ 40 ശതമാനം ഇടിഞ്ഞു. വെള്ളിയാഴ്ച ചിത്രത്തിന്‍റെ 1,300 ലധികം ഷോകൾ റദ്ദാക്കിയിരുന്നു. ബോക്സോഫീസ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം ചൊവ്വാഴ്ച രണ്ട് കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്. ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായത്തിൽ ചിത്രത്തിന് 75 കോടിയിൽ കൂടുതൽ കളക്ഷൻ നേടാൻ കഴിയില്ല. പല തിയേറ്ററുകളിലും ചിത്രം നീക്കം ചെയ്യുകയും ഷോകൾ റദ്ദാക്കുകയും ചെയ്തു.

റിലീസിന് മുമ്പ് തന്നെ ചിത്രത്തിനെതിരെ വിദ്വേഷ പ്രചരണം നടന്നിരുന്നു. എന്നാൽ ചിത്രത്തെ ബാധിച്ച പ്രധാന ഘടകം ഇതായിരുന്നില്ല. ലോക ക്ലാസിക് ചിത്രമായ ഫോറസ്റ്റ് ഗംപിന്റെ റീമേക്ക് എന്ന നിലയിലാണ് ലാൽ സിംഗ് ഛദ്ദ പുറത്തിറങ്ങിയത്. ഫോറസ്റ്റ് ഗംപ് കാണാത്ത സിനിമാപ്രേമികൾ വളരെ കുറവായിരുന്നു എന്നതാണ് സിനിമ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. മറ്റൊരു പ്രശ്നം ആമിറിനെ ടോം ഹാങ്ക്സുമായി താരതമ്യം ചെയ്യുന്നു എന്നതാണ്. സാഹോദര്യ സ്നേഹവുമായി ബന്ധപ്പെട്ട വികാരങ്ങളും കണ്ണുനീരും ഇന്ത്യൻ സിനിമയുടെ ചരിത്രത്തോളം പഴക്കമുള്ളതാണ്. പ്രേക്ഷകർക്ക് പുതുമ നൽകുന്ന പുതിയതായി ഒന്നുമില്ലെന്നാണ് പ്രധാന വിമർശനം. അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കരീന കപൂറാണ് നായിക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group