Spread the love

വനിതാ യൂറോ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ജർമ്മനി ഫിൻലാൻഡിനെ തോൽപ്പിച്ച് മൂന്നിൽ മൂന്ന് ജയവും നേടി. ഗ്രൂപ്പ് ബിയിൽ ഇതിനകം ജേതാക്കളായ ജർമനി വ്യാഴാഴ്ച ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രിയയെ ക്വാർട്ടർ ഫൈനലിൽ നേരിടും. മത്സരത്തിൽ ജർമ്മനി ആധിപത്യം പുലർത്തിയെങ്കിലും 40-ാം മിനിറ്റിൽ മാത്രമാണ് ടീം ആദ്യ ഗോൾ നേടിയത്. വലത് ബാക്കായ ഗിയുലിയ ഗ്വിനിന്റെ പാസിൽ നിന്ന് ലെഫ്റ്റ് ബാക്ക് സോഫിയ ക്ലെയിൻഹെർ ജർമനിക്കായി ആദ്യ ഗോൾ നേടി. ജർമ്മനിക്ക് ആയുള്ള താരത്തിന്റെ ആദ്യ ഗോൾ ആയിരുന്നു ഇത്.

video
play-sharp-fill

രണ്ടാം പകുതി ആരംഭിച്ചയുടനെ ജർമ്മനി അവരുടെ രണ്ടാം ഗോൾ നേടി. പകരക്കാരനായി ഇറങ്ങിയ കാതറിൻ ഹെൻഡ്രിച്ചിന്‍റെ ക്രോസിൽ നിന്ന് ക്യാപ്റ്റൻ അലക്സാന്ദ്ര പോപ്പാണ് ജർമ്മനിയുടെ രണ്ടാം ഗോൾ നേടിയത്. തുടർച്ചയായ മൂന്നാം തവണയാണ് താരം യൂറോയിൽ ജർമ്മനിക്കായി ഗോൾ നേടുന്നത്. യൂറോ കപ്പിൽ തുടർച്ചയായി മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ ജർമ്മൻ താരമായും പോപ്പ് മാറി. 63-ാം മിനിറ്റിൽ നിക്കോൾ അനോമിയാണ് ജർമ്മൻ വിജയഗോൾ നേടിയത്. ജർമ്മനിക്ക് വേണ്ടിയുള്ള താരത്തിന്റെ ആദ്യ ഗോൾ ആയിരുന്നു അത്. ഈ നേട്ടം തുടരുകയാണെങ്കിൽ, ജർമ്മനി ഇംഗ്ലണ്ടിൽ അവരുടെ ഒൻപതാമത്തെ യൂറോപ്യൻ കിരീടം ഉയർത്തുന്നതിൽ അതിശയിക്കാനില്ല എന്നതാണ് വസ്തുത.