play-sharp-fill
കാപ്പാ ചുമത്തി നാടുകടത്തുന്നത് വെറും തട്ടിപ്പ്; ഗുണ്ടകൾക്ക് അയൽ ജില്ലകളിൽ സുഖവാസം;   കോട്ടയത്തെ ഗുണ്ടകളെ എറണാകുളത്തേക്കും  എറണാകുളത്തെ ഗുണ്ടകളെ കോട്ടയത്തേക്കും നാടുകടത്തും; ഇതുകൊണ്ട് എന്ത് പ്രയോജനമാണുള്ളത്; നാടുകടത്തൽ അയൽ ജില്ലകൾക്ക് ബാധ്യതയാകുന്നു

കാപ്പാ ചുമത്തി നാടുകടത്തുന്നത് വെറും തട്ടിപ്പ്; ഗുണ്ടകൾക്ക് അയൽ ജില്ലകളിൽ സുഖവാസം; കോട്ടയത്തെ ഗുണ്ടകളെ എറണാകുളത്തേക്കും എറണാകുളത്തെ ഗുണ്ടകളെ കോട്ടയത്തേക്കും നാടുകടത്തും; ഇതുകൊണ്ട് എന്ത് പ്രയോജനമാണുള്ളത്; നാടുകടത്തൽ അയൽ ജില്ലകൾക്ക് ബാധ്യതയാകുന്നു

സ്വന്തം ലേഖിക

കോട്ടയം: കാപ്പാ നിയമപ്രകാരം നാടുകടത്തല്‍ ഗുണ്ടകള്‍ക്ക് സുഖവാസകാലം.


ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചെന്ന് വരുത്താന്‍ പോലീസ് കാപ്പാ നിയമ പ്രകാരം സ്വീകരിക്കുന്ന നാടുകടത്തല്‍ പ്രഹസനമാണെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ നടന്ന സംഭവങ്ങള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തെ ഗുണ്ടകളെ എറണാകുളത്തേക്കും എറണാകുളത്തെ ഗുണ്ടകളെ കോട്ടയത്തേക്കും നാടുകടത്തുന്നതാണ് നിലവിലെ രീതി. ഇത്തരം നാടുകടത്തല്‍ സമീപ ജില്ലകള്‍ക്ക് ബാധ്യതയാകുകയാണ്.

നടപടിക്ക് വിധേയരാകുന്നവര്‍ സമീപ ജില്ലകളിലിരുന്ന് ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. എന്നാല്‍ ഇവരെ നിരീക്ഷിക്കാന്‍ പോലീസ് തയ്യാറാകുന്നില്ല. രാത്രികാലങ്ങളില്‍ ഇവര്‍ വീടുകളില്‍ എത്തുകയും ഒളിവില്‍ കഴിഞ്ഞ് സഹപ്രവര്‍ത്തകരെ ഉപയോഗിച്ച്‌ ഗുണ്ടാ പ്രവര്‍ത്തനം നടത്തുന്നതുമാണ് പതിവ്.

എന്നാല്‍ പോലീസ് ഇത്തരക്കാരെ കണ്ടെത്തുന്നതില്‍ പരാജയപ്പെടുന്നതാണ് അക്രമങ്ങള്‍ വ്യാപിക്കാന്‍ കാരണമാകുന്നത്. 2018 മുതല്‍ 2021 വരെ കാപ്പാ നിയമം വകുപ്പ് 3 പ്രകാരം കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി 89 ശുപാര്‍ശകള്‍ കോട്ടയം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചതില്‍ 20 ശുപാര്‍ശകള്‍ അംഗീകരിച്ച്‌ കരുതല്‍ തടങ്കല്‍ ഉത്തരവായി. 69 ശുപാര്‍ശകള്‍ നിരസിച്ചു.

കരുതല്‍ തടങ്കല്‍ ഉത്തരവായ 20 ശുപാര്‍ശകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ സമര്‍പ്പിച്ച്‌ അപ്പീല്‍ അപേക്ഷകളുടെ അടിസ്ഥാനത്തില്‍ 9 എണ്ണം കാപ്പാ അഡ്വൈസറി ബോര്‍ഡും 2 എണ്ണം കേരള ഹൈക്കോടതിയും ഒരു കരുതല്‍ തടങ്കല്‍ കേരള സര്‍ക്കാരും റദ്ദ് ചെയ്തു. 2018 മുതല്‍ 2021 വരെ പോലീസ് സമര്‍പ്പിച്ച 89 ശുപാര്‍ശകളില്‍ 8 എണ്ണത്തില്‍ മാത്രമെ കരുതല്‍ തടങ്കല്‍ ഉത്തരവ് നടപ്പാക്കാന്‍ സാധിച്ചിട്ടുള്ളു.

2018 മുതല്‍ 2021 വരെ കാപ്പാ നിയമം വകുപ്പ് 15 പ്രകാരം സഞ്ചലന നിയന്ത്രണ ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി 78 ശുപാര്‍ശകള്‍ എറണാകുളം റേഞ്ച് ഡിഐജി അവര്‍കള്‍ക്ക് സമര്‍പ്പിച്ചതില്‍ 51 ശുപാര്‍ശകള്‍ അംഗീകരിച്ചു. 26 ശുപാര്‍ശകള്‍ നിരസിച്ചു. പ്രതികള്‍ സമര്‍പ്പിച്ച്‌ അപ്പീല്‍ അപേക്ഷകളുടെ അടിസ്ഥാനത്തില്‍ 11 എണ്ണം കാപ്പാ അഡ്വൈസറി ബോര്‍ഡും 1 എണ്ണം കേരള ഹൈക്കോടതിയും റദ്ദ് ചെയ്തു.