മോഡലിനെ രണ്ട് ദിവസം പൂട്ടിയിട്ട് ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങള്‍   മൊബൈലില്‍ പകര്‍ത്തി; ഒരാള്‍ അറസ്റ്റില്‍; മൂന്ന് പേർ ഒളിവില്‍

മോഡലിനെ രണ്ട് ദിവസം പൂട്ടിയിട്ട് ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; ഒരാള്‍ അറസ്റ്റില്‍; മൂന്ന് പേർ ഒളിവില്‍

സ്വന്തം ലേഖിക

തൃക്കാക്കര: കാക്കനാട് മോഡലിനെ രണ്ട് ദിവസം പൂട്ടിയിട്ട് ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്തതായി പരാതി.

സുഹൃത്ത് അടക്കം മൂന്ന് പേര്‍ക്കെതിരെ ആണ് മലപ്പുറം സ്വദേശിനി 27കാരി പരാതി നല്‍കിയിരിക്കുന്നത്. യുവതിയുടെ പരാതിയില്‍ ആലപ്പുഴ ആറാട്ടുപുഴ പുത്തന്‍പറമ്പില്‍ വീട്ടില്‍ സലിന്‍കുമാറിനെ (31) ഇന്‍ഫോപാര്‍ക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്ന യുവതിക്ക് ഒരു കുഞ്ഞുണ്ട്. യുവതിയുടെ വിവാഹജീവിതത്തിലെ അകല്‍ച്ച അറിയാവുന്ന സലിന്‍ മോഡലിനെ വിദഗ്ധമായി കബളിപ്പിക്കുകയായിരുന്നുവെന്നാണു സൂചന.

ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് സംഭവം. യുവതിക്ക് സലിനുമായി മുന്‍പരിചയമുണ്ട്. സലിന്‍ വിളിച്ചിട്ടാണ് കാക്കനാട് ഇടച്ചിറയിലുളള ക്രിസ്റ്റീന റസിഡന്‍സിയില്‍ എത്തിയത്.

അവിടെവച്ച്‌ ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി അര്‍ദ്ധബോധാവസ്ഥയിലാക്കി സലിന്‍, ഷെമീര്‍, അജ്മല്‍ എന്നിവര്‍ തടവില്‍പാര്‍പ്പിച്ച്‌ കൂട്ടമാനഭംഗപ്പെടുത്തിയെന്നും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നുമാണ് ഇന്‍ഫോപാര്‍ക്ക് പൊലീസില്‍ കൊടുത്ത പരാതിയില്‍ പറയുന്നത്.

ഇന്നലെ വൈകിട്ട് യുവതിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തി. ഹോട്ടല്‍ ഉടമ ക്രിസ്റ്റീനയെയും പ്രതിയാക്കിയിട്ടുണ്ട്. മൂന്നുപേരും ഒളിവിലാണ്.