
തലശേരി: തലശ്ശേരിയിൽ പെരുന്നാൾ തലേന്ന് ആഡംബര കാറിൽ സാഹസ പ്രകടനങ്ങൾ നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ച കേസിൽ പൊലീസിനെതിരെ കുടുംബം.
തലശേരിയിലെ ബന്ധുവീട്ടിൽ പോവുകയായിരുന്ന എൻജിനിയറിങ് വിദ്യാർത്ഥി ആഡംബര കാറിടിച്ചു മരിച്ച സംഭവത്തിൽ കുറ്റാരോപിതനായ യുവാവിന് ഹൈക്കോടതി മുൻകൂർ ജാമ്യമനുവദിച്ചു. താഴെ ചമ്പാട് ആമിനാസിൽ അഫ്ലാഹ് ഫറാസ്(19) കൊലപ്പെട്ട കേസിലാണ് കതിരൂർ ഉക്കാസ് മെട്ടയിലെ ഒമേഴ്സിൽ റൂബിൻ ഒമറിനാ(20)ണ് ജസ്റ്റിസ് വി.ഷർസി മുൻകൂർ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ രണ്ടരമാസമായി ഒളിവിൽ കഴിയുകയായിരുന്നു കേസിലെ മുഖ്യപ്രതിയായ കതിരൂർ സ്വദേശിയായ യുവാവ്.
ജുലൈ 20 ചൊവ്വാഴ്ച രാത്രി ഒൻപതരമണിയോടെയാണ് അപകടമുണ്ടായത്. ബലിപെരുന്നാൾ ആഘോഷിക്കാൻ കതിരൂർ ഉക്കാസ് മൊട്ട സ്വദേശി റൂബിൻ ഉമർ നാല് സുഹൃത്തുക്കളോടൊപ്പം പജീറോ കാറിൽ തലശ്ശേരിയിലെത്തി. ഓരോ കവലയിലും ഡ്രിഫ്റ്റ്, ബേൺ ഔട്ട് ഇങ്ങനെയുള്ള സാഹസ പ്രകടനങ്ങൾ നടത്തി പജീറോ ശര വേഗത്തിൽ നഗരം ചുറ്റിക്കൊണ്ടിരുന്നു. പലരും ഈ കാഴ്ച കാണുന്നുണ്ടായിരുന്നു.
ജൂബിലി ജംഗ്ഷനിലെ വളവിൽ റോംഗ് സൈഡ് കയറിയ പജീറോ എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ബന്ധുവീട്ടിൽ ലാപ്ടോപ് വാങ്ങാൻ പോയി മടങ്ങുകയായിരുന്നു ബൈക്കിലുണ്ടായിരുന്ന ചമ്പാട് സ്വദേശിയായ ബിടെക് വിദ്യാർത്ഥി അഫ്ലഹ് ഫറാസ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടമുണ്ടായ ഉടനെ കാറിന്റെ നമ്പർപ്ലേറ്റ് അഴിച്ചുമാറ്റി സംഘം മുങ്ങി. സിസിടിവി തെളിവുകിട്ടിയിട്ടും തലശ്ശേരി പൊലീസ് കേസ് ആദ്യം ഗൗരവത്തിലെടുത്തില്ല. ആക്ഷൻ കമ്മറ്റിയുണ്ടാക്കി നാട്ടുകാർ മുഖ്യമന്ത്രിക്കടക്കം പരാതി നൽകി പ്രതിഷേധം കടുപ്പിച്ചതോടെ നരഹത്യയ്ക്ക് കേസെടുക്കേണ്ടിവന്നു. പക്ഷേ ഇതുവരെ റൂബിനെ പിടിക്കാൻ പൊലീസിനായിട്ടില്ല. മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്ന സമ്പന്നനായ പ്രതിക്കായി പൊലീസ് വീണ്ടും ഒത്തുകളിക്കുന്നു എന്നാണ് കുടുംബത്തിന്റെ പരാതി.
നേരത്തെ തലശേരി ജില്ലാകോടതി ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. 304,201 വകുപ്പുകൾ ചുമത്തിയാണ് റൂബിനെതിരെ തലശേരി പൊലിസ് കേസെടുത്തത്. പ്രസ്തുത കേസിൽ ഹർജിക്കാരനെ അറസ്റ്റു ചെയ്തു ചോദ്യം ചെയ്യേണ്ടതില്ലെന്നു നിരീക്ഷിച്ച ഹൈക്കോടതി റൂബിനോട് ഈമാസം ഏഴിന് രാവിലെ പത്തരയോടെ അന്വേഷണ ഉദ്യോഗസ്ഥന്റെ മുൻപാകെ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.കുറ്റാരോപിതൻ കീഴടങ്ങിയാൽ അറസ്റ്റു രേഖപ്പെടുത്താം. ഇതിനു ശേഷം അൻപതിനായിരം രൂപയുടെ ആൾജാമ്യത്തിൽ വിട്ടയക്കണമെന്നും ഹൈക്കോടതിഉത്തരവിലുണ്ട്.
റൂബിന്റെ ഡ്രൈവിങ് ലൈസൻസ് പൊലിസിന് കെമാറണം.ഒരുമാസത്തിന് ശേഷം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്കോടതിയിൽ അപേക്ഷ ലൈസൻസ് തിരിച്ചുവാങ്ങാം.അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നിബന്ധനയുണ്ട്.