play-sharp-fill
4 മുതൽ 13 വയസുവരെയുള്ള 5 പെൺകുട്ടികളെ നിരന്തരം പീഡിപ്പിച്ചു; ഫോണിൽ കുട്ടികളുടെ അമ്പതോളം വീഡിയോ; വിവരം പുറത്തു വന്നത് മറ്റൊരു കേസിന്റെ അന്വേഷണത്തിനിടെ; സംഭവത്തിൽ പലചരക്ക് വ്യാപാരി അറസ്റ്റിൽ; പീഡനത്തിന് ഒത്താശ ചെയ്ത ഇയാളുടെ രണ്ട് സഹോദരിമാരേയും പിടികൂടി; സഹോദരിയുടെ മകളേയും ഇയാൾ പീഡിപ്പിച്ചതായി വിവരം

4 മുതൽ 13 വയസുവരെയുള്ള 5 പെൺകുട്ടികളെ നിരന്തരം പീഡിപ്പിച്ചു; ഫോണിൽ കുട്ടികളുടെ അമ്പതോളം വീഡിയോ; വിവരം പുറത്തു വന്നത് മറ്റൊരു കേസിന്റെ അന്വേഷണത്തിനിടെ; സംഭവത്തിൽ പലചരക്ക് വ്യാപാരി അറസ്റ്റിൽ; പീഡനത്തിന് ഒത്താശ ചെയ്ത ഇയാളുടെ രണ്ട് സഹോദരിമാരേയും പിടികൂടി; സഹോദരിയുടെ മകളേയും ഇയാൾ പീഡിപ്പിച്ചതായി വിവരം

സ്വന്തം ലേഖകൻ

ചെന്നൈ: നിരോധിത പുകയില ഉത്പന്നവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിനിടെ പൊലീസിന് മുൻപിൽ എത്തിയത് ഞെട്ടിക്കുന്ന ലൈംഗികപീഡനത്തിന്റെ വിവരങ്ങൾ. നാല് മുതൽ പതിമൂന്ന് വയസ്സുവരെ പ്രായമുള്ള അഞ്ച് പെൺകുട്ടികളെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച ചെന്നൈ നഗരത്തിലെ വ്യാപാരിയായ 48-കാരനായ പെരുമാളിനെ പൊലീസ് അറസ്റ്റ് ചെയ്തു.


പീഡനത്തിന് ഒത്താശ ചെയ്തതിന് 28ഉം 30ഉം വയസ്സുള്ള സഹോദരിമാരെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇവരുടെ മക്കളെയും പെരുമാൾ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇയാൾ പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തിട്ടുണ്ട്. പലചരക്ക് കച്ചവടം നടത്തുന്ന പെരുമാൾ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് പോലീസ് ഇയാളുടെ കടയിൽ റെയ്ഡ് നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധനയിൽ ഒരുചാക്ക് പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു. കൂടുതൽ അന്വേഷണത്തിനായി ഇയാളുടെ മൊബൈൽഫോണും പിടിച്ചെടുത്തു. ഈ മൊബൈൽഫോൺ പരിശോധിച്ചതോടെയാണ് ഞെട്ടിക്കുന്ന പീഡനദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയത്. ഫോണിലെ ഗാലറിയിൽ കുട്ടികളുടെ നഗ്നചിത്രങ്ങളും പീഡിപ്പിക്കുന്ന വീഡിയോകളുമാണ് കണ്ടെത്തിയത്. ഏകദേശം അമ്പതോളം വീഡിയോകൾ ഫോണിലുണ്ടായിരുന്നു.

ഏതെങ്കിലും വെബ്‌സൈറ്റിൽനിന്നോ സാമൂഹികമാധ്യമ ഗ്രൂപ്പുകളിൽനിന്നോ ഡൗൺലോഡ് ചെയ്ത വീഡിയോകളാകുമെന്നാണ് പോലീസ് ആദ്യം കരുതിയത്. വിശദമായി പരിശോധിച്ചതോടെ എല്ലാ ദൃശ്യങ്ങളിലുമുള്ളത് ഒരാളാണെന്നും ഇത് പെരുമാൾ ആണെന്നും വ്യക്തമായി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് ഈ വിവരങ്ങൾ പുറത്തറിഞ്ഞത്.

താനുമായി ബന്ധമുള്ള യുവതിയുടെ മകളെയും ഇവരുടെ സഹോദരിയുടെ മകളെയും പീഡിപ്പിച്ചിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു. ഈ കുട്ടികളുടെ മൂന്ന് കൂട്ടുകാരികളെയും പീഡിപ്പിച്ചു. അഞ്ച് പെൺകുട്ടികളെയും ആറുമാസത്തിനിടെ പലതവണ പീഡനത്തിനിരയാക്കിയതായും പ്രതി പോലീസിനോട് പറഞ്ഞു. ഇതോടെയാണ് പെരുമാളിനെ പോലീസ് അറസ്റ്റ് ചെയ്തത്.

സഹോദരിമാരായ യുവതികളുടെ ഒത്താശയോടെയാണ് പീഡനം നടന്നതെന്നാണ് പോലീസ് പറയുന്നത്. സഹോദരിമാരിൽ ഒരാൾക്ക് പെരുമാളുമായി അടുപ്പമുണ്ടായിരുന്നു. ഇയാളുടെ കടയിൽനിന്ന് സാധനങ്ങൾ വാങ്ങിയതിന്റെ പണത്തിന് പകരമായാണ് ഇവർ മക്കളെ പീഡിപ്പിക്കാൻ ഒത്താശ ചെയ്തത്.

പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിലും സഹോദരിമാർക്ക് പങ്കുണ്ടെന്നും ഇവരുടെ മക്കൾക്കൊപ്പം വീട്ടിൽ കളിക്കാനെത്തിയ മൂന്ന് കുട്ടികളാണ് പീഡനത്തിനിരയായ മറ്റുള്ളവരെന്നും പോലീസ് പറഞ്ഞു.