കൊവിഡ് സമ്പർക്കപ്പട്ടികയിലുള്ള ഗർഭിണിയെ ആശുപത്രിയിൽ എത്തിച്ചത് ആരോഗ്യ പ്രവർത്തകൻ: അമ്മയെയും കുട്ടിയെയും രക്ഷിക്കാൻ സഹായകമായത് ഏന്തയാർ സ്വദേശിയുടെ ഇടപെടൽ

Spread the love

തേർഡ് ഐ ബ്യൂറോ

ഏന്തയാർ: കൊവിഡ് സമ്പർക്ക പട്ടികയിലുളള ഗർഭിണിയായ യുവതിയ്ക്ക് സഹായവുമായി ആരോഗ്യ പ്രവർത്തകൻ.

കൊവിഡ് സമ്പർക്കപട്ടികയിലായ യുവതിക്ക് സഹായവുമായി ആരോഗ്യ പ്രവർത്തകനെത്തിയത് യുവതിയ്ക്കും ഗർഭസ്ഥ ശിശുവിനും രക്ഷയായി. രക്ഷകനായി എത്തിയത് നാട്ടുകാരനും കാഞ്ഞിരപ്പളളി ജനറൽ ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റുമായ ഏന്തയാർ പുത്തൻ തറയിൽ ദിനേഷ്‌കുമാറാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏന്തയാർ, മുണ്ടപ്പളളി,പൂവത്തുങ്കൽ, രഞ്ജിത്തിന്റെ ഭാര്യ ശ്രീദേവിക്കാണ് പ്രസവ ദിനത്തിൽ തന്നെ കൊവിഡ് സമ്പർക്ക പട്ടികയിലായവിവരം അറിയുന്നത്. ഗർഭിണിയായ ശ്രിദേവി കഴിഞ്ഞ ദിവസം പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുവാനിരിക്കെയാണ് ഭർതൃമാതാവിന് കൊവിഡ് പോസിറ്റീവാുന്നത്.

ഇതോടെ ശ്രീദേവിയും കുടുംബവും ഒന്നാം സമ്പർക്കപട്ടികയിലുമായി. ഉച്ചയോടെ യുവതിക്ക് പ്രസവ വേദന തുടങ്ങി. ഉടൻ തന്നെ വാഹനത്തിനായി നിരവധി പേരെ ഭർത്താവും സുഹൃത്തുക്കളും ആവശ്യകത അറിയിച്ചെങ്കിലും കൊവിഡ് സമ്പർഗ്ഗ പട്ടികയിലായ യുവതിയെ ആശുപത്രിയിലെത്തിക്കാൻ ആരും തയ്യാറായില്ല. ശ്രീദേവിയുടെ ആദ്യ പ്രസവം ശസ്ത്രക്രിയയിലൂടെയായതിനാൽ രണ്ടാമത്തേതും അങ്ങനെ തന്നെയാവും. ദിനേശ് കുമാർ കാഞ്ഞിരപ്പളളി ജനറൽ ആശുപത്രിയിൽ ഗൈനോക്കോജിസ്റ്റ് ഡോ. അൻജനയുമായി ഫോണിൽ ബന്ധപെട്ടു വിവരങ്ങൾ അറിയിച്ചു.

കൊവിഡ് സമ്പർക്ക പട്ടികയിലുളളയാൾക്ക് മെഡിക്കൽകോളജ് ആശുപത്രിയിൽമാത്രമെ ശസ്ത്രക്രിയ ചെയ്യാനാവു എന്നും, രണ്ടു മണിക്കൂറിനകം മെഡിക്കൽ കോളജിൽ കൊണ്ടു പോകണം എന്ന മറുപടിയാണ് ലഭിച്ചത്. ഉടൻ തന്നെ അവധിയിലായിരുന്ന ജീവനക്കാരൻ യുവതിയുടെ വീട്ടിലെത്തുകയും രക്ത സമ്മർദ്ദം ഉയർന്നതായി മനസ്സിലാക്കിയ ദിനേശ് പിന്നീട് ആലോചിച്ചു സമയം കളയാൻ തയ്യാറായില്ല. തന്റെ കാറിൽ യുവതിയെ കയറ്റി അതിവേഗതയിൽ കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചു.

മെഡിക്കൽ കോളജിലെത്തിയ യുവതി ശസ്ത്രക്രിയയിലൂടെ ആൺ കുഞ്ഞിന് ജൻമം നൽകി.ദിനേശ് കുമാറിന്റെ അവസരോചിതമായ ഇടപെടലാണ് അമ്മയെയും കുഞ്ഞിനെയും രക്ഷിക്കാനായത്.